india
‘പശ്ചിമ യു.പി മിനി പാകിസ്താനായി മാറും’; പ്രത്യേക സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്
ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്‍ അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു.
ഉത്തര്‍പ്രദേശ് വിഭജിച്ച് പശ്ചിമ യു.പി മറ്റൊരു സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന്റെ ആവശ്യത്തിനെതിരെ ബി.ജെ.പി നേതാവ്. അങ്ങനെ ചെയ്താല്‍ അത് മിനി പാകിസ്താന് ആയി മാറുമെന്നാണ് മുന്‍ എം.എല്‍.എയായ സംഗീത് സോമിന്റെ വാദം. പുതിയ സംസ്ഥാനം ഉണ്ടാക്കുന്നതിന് പകരം ആ ഭാഗം ഡല്‍ഹിയില്‍ ലയിപ്പിക്കുകയാണ് വേണ്ടതെന്നും സംഗീത് സോം അഭിപ്രായപ്പെട്ടു.
‘പടിഞ്ഞാറന്‍ യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന ആശയം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അത് ആ പ്രദേശത്തിന്റെ ഭാവിക്ക് ഗുണകരമല്ല. അങ്ങനെ സംഭവിച്ചാല്‍ പടിഞ്ഞാറന്‍ യു.പി മിനി പാകിസ്താനായി മാറും’- മീററ്റില്‍ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവായ സോം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്‍ അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു. ആ പ്രദേശം വികസിക്കില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യം മൊത്തത്തില്‍ മാറും. അതിനാല്‍ പടിഞ്ഞാറന്‍ യു.പി ഡല്‍ഹിക്കൊപ്പം ചേര്‍ക്കുന്നതാണ് നല്ലതെന്നും സോം അഭിപ്രായപ്പെട്ടു.
യു.പിയിലെ സര്‍ധന മണ്ഡലത്തില്‍ നിന്നും 2 തവണ എം.എല്‍.എയായിട്ടുള്ളയാളാണ് സംഗീത് സോം. നേരത്തെ വിദ്വേഷ പ്രസംഗങ്ങളിലൂടെയും പൊലീസുകാരെ മര്‍ദിച്ചതിലൂടെയുമൊക്കെ കുപ്രസിദ്ധനാണ് സംഗീത് സോം. 2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 സെപ്തംബറില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 2017 ജനുവരിയിലും ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി കലാപത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ആളുകളെ കാണിച്ചതിന് സോമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബീഫ് വിരുദ്ധ പ്രചാരകനായ സോം 2005-06ല്‍ അല്‍ ദുവ എന്ന പേരില്‍ ബീഫ് കയറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വന്‍തോതില്‍ ഹലാല്‍ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അല്‍ ദുവ. ബീഫ്, ആട്ടിറച്ചി, തോല് എന്നിവയാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.
നേരത്തെ, താജ്മഹലിനെതിരെയും ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മിച്ചതാണെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമാണെന്നുമായിരുന്നു സോം പറഞ്ഞത്.
ഞായറാഴ്ച മീററ്റില്‍ നടന്ന അന്താരാഷ്ട്ര ജാട്ട് പാര്‍ലമെന്റിലായിരുന്നു കേന്ദ്രമന്ത്രി ബല്യാണ് പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ‘പശ്ചിമ ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാക്കണം. പ്രദേശത്തെ ജനസംഖ്യ 8 കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍, ഈ ആവശ്യം പൂര്‍ണമായും ന്യായമാണ്’- എന്നാണ് ബല്യാണ് പറഞ്ഞത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
india
വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന് അറസ്റ്റില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.
നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.
പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്കി.
പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
india
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു
ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര് ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

