Connect with us

Video Stories

സബര്‍മതിയില്‍ ഗാന്ധിയുടെ ജീവിതമുണ്ട്; നഗരമനസ്സ് ആര്‍ക്കൊപ്പം

Published

on

സബര്‍മതിയില്‍ നിന്ന് എം. അബ്ബാസ്

അഹമ്മദാബാദ് നഗരത്തിലെ ബഹളങ്ങളൊന്നും സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലില്ല. മുറ്റത്തെ പച്ചമരങ്ങളില്‍ നിറയെ തത്തകളുടെ കലപില. അവയുടെ ഛായയില്‍ അണ്ണാന്‍കുഞ്ഞുങ്ങളുടെ കുസൃതികള്‍. ആശ്രമം നിറയെ ആളുകള്‍. ഗാന്ധിയുടെ ജീവിതമറിയാനായി വന്നവര്‍. ഭാര്യകസ്തൂര്‍ബയ്‌ക്കൊപ്പം മഹാത്മാഗാന്ധി 12 വര്‍ഷം ജീവിച്ചത് ഇവിടെയാണ് മുപ്പതിലെ ഉപ്പു സത്യാഗ്രഹത്തിന്റെ ആരംഭമായ ദണ്ഡിമാര്‍ച്ചിന് തുടക്കം കുറിച്ചത് ഇവിടെ നിന്നായിരുന്നു. ചരിത്രത്തിനെല്ലാം സാക്ഷിയായി സബര്‍മതി നദി സ്വച്ഛന്ദം ഒഴുക്കു തുടരുന്നു.

സബര്‍മതി ആശ്രമം

എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്നു പഠിപ്പിച്ച മഹാത്മാവിന്റെ ജീവിതം 250 ലേറെ ചിത്രങ്ങളില്‍ കോറിയിട്ടിരിക്കുന്നു. അതിനു മുമ്പില്‍നിന്ന് സെല്‍ഫിക്ക്‌ പോസ് ചെയ്യുന്ന ചെറുപ്പക്കാര്‍. അതിനിടയിലാണ് വലിയ ജുബ്ബയും പൈജാമയും ധരിച്ചെത്തിയ നാലഞ്ചു വൃദ്ധരെ കണ്ടതാണ്. ബിഹാറികള്‍. ഗാന്ധിയെ കാണാന്‍ മാത്രമെത്തിയവര്‍. മഹാത്മാവിന്റെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ എല്ലാവര്‍ക്കും ഒരു ഫോട്ടോ വേണമെന്ന നിര്‍ബന്ധം. ഏതോ പഴയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ആ പടം പകര്‍ത്തി നല്‍കി. അവര്‍ ആ ചിത്രത്തിലെ ഗാന്ധിയുടെ കാല്‍ തൊട്ടുവന്ദിച്ചു. ഗാന്ധി നോട്ടിലെ ചിത്രമായി മാത്രം മാറിയ കാലത്ത് ആ ഗ്രാമീണര്‍ അത്ഭുതക്കാഴ്ചയായി.

രണ്ടു മണിക്കൂറിലെ കാഴ്ചയ്ക്കു ശേഷം ആശ്രമത്തിന് പുറത്തെത്തി. തെരഞ്ഞെടുപ്പിന്റെ ആരവം സബര്‍മതിയുടെ മനസ്സിലുണ്ട്. ‘ഇത്തവണ ബി.ജെ.പി വിയര്‍ക്കും’ മുന്നില്‍ ചര്‍ക്ക വില്‍ക്കുന്ന കേവ് പട്ടേല്‍ പറഞ്ഞു. ഹര്‍ദിക് പട്ടേലിന്റെ ആരാധകനാണ് കേവ്. ഡല്‍ഹിയിലിരിക്കുന്ന മോദി ഇപ്പോള്‍ ഇവിടെക്കിടന്ന് കറങ്ങുന്ന ഹര്‍ദിക് ഇഫക്ട് ആണ് എന്നു കൂടി കൂട്ടിച്ചേര്‍ത്തു ആ യുവാവ്. കേവിന്റെ സുഹൃത്ത് നരേഷ് റാത്തോഡിനും സമാന അഭിപ്രായം. താക്കോര്‍ സമുദായാംഗമാണ് നരേഷ്. അല്‍പേഷ് താക്കോറിന്റെ സഹായം ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് നരേഷ് തറപ്പിച്ചു പറയുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച് നരേഷ് പറഞ്ഞു; ‘ഭായി സാബ്, ഏക് ചര്‍ക ലേ ലോ’ – രാഷ്ട്രീയത്തിനും മുകളില്‍ ജീവിതമായിരുന്നു ആ വാക്കുകൡലുണ്ടായിരുന്നത്.

ആശ്രമത്തില്‍ ഗാന്ധിയുടെ മുറി

റോഡിന് കുറുകെ കടന്ന് ഒരു മസാലച്ചായ നുണയവെ അടുത്തിരുന്ന തലപ്പാവുകാരനോട് ചോദിച്ചു. ‘അബ് കി ബാര്‍ കോണ്‍ഗ്രസ് യാ ബി.ജെ.പി’ (ഇത്തവണ ബി.ജെ.പിയോ കോണ്‍ഗ്രസോ) – അയാള്‍ക്ക് കൃത്യമായ ഒരുത്തരം നല്‍കാനായില്ല. എന്നാല്‍ അടുത്തുണ്ടായിരുന്ന കല്‍പേഷിന് സംശയമൊന്നുമില്ല. ‘മോദി ചല്‍താ ഹെ ഇദര്‍, വോ ജീതേഗാ’ – (മോദിയാണ് കാര്യങ്ങള്‍ നടത്തുന്നത്. മോദി ജയിക്കും’.
ഒരു കാര്യം വ്യക്തമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഈസിവാക്കോവര്‍ ആകില്ല. ഇതു പറഞ്ഞിരിക്കെ കോണ്‍ഗ്രസിന്റെ പതാകയും ഹിന്ദി പാരഡി ഗാനവുമായി ഒരു ഓട്ടോ കടന്നു പോയി. 14-ാം തിയ്യതി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സബര്‍മതിയും അഹമ്മദാബാദും ഗാന്ധിനഗറും പതിയെ ഉണരുകയാണ്. ബി.ജെ.പിയുയെ സിറ്റിങ് മണ്ഡലമാണ് സബര്‍മതി. 2002 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പി ഇവിടെ ജയിച്ചു വരുന്നത്. കഴിഞ്ഞ തവണ സഭയിലെത്തിയ അരവിന്ദ്ഭായ് പട്ടേല്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിനായി ജനവിധി തേടുന്നത് ഡോ. ജിതേന്ദ്രപട്ടേല്‍.

ആശ്രമത്തില്‍നിന്ന് സബര്‍മതി നദിയിലേക്കുള്ള കാഴ്ച

നേരത്തെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന നര്‍ഹാരി അമിന്റെ മണ്ഡലം കൂടിയാണിത്. 2012ല്‍ ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറി. 2001ല്‍ അമിന്‍ ജയിച്ച ശേഷം ഈ മണ്ഡലം പിടിച്ചടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 25.99 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 70.50 ശതമാനം വോട്ടുകിട്ടി. മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം അപ്രസക്തമായ മണ്ഡലത്തില്‍ ഇത്തവണ മികച്ച പോരാട്ടത്തിനാണ് വിദ്യാസമ്പന്നനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending