Connect with us

News

ഗ്രൂപ്പ് കോളുകള്‍ ഇനി മിസ്സാവില്ല; കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

പൊതുവേ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് പിന്നീട് അയാളെ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക

Published

on

വാട്‌സ്ആപ്പിലേക്ക് പുതിയ ഫീച്ചര്‍ കൂടിയെത്തി. ഇത്തവണ ആപ്പിലെ കോളിങ് സെക്ഷനിലാണ് കമ്പനി പുത്തനൊരു സവിശേഷത ചേര്‍ത്തിരിക്കുന്നത്. വാട്‌സ്ആപ്പില്‍ സുഹൃത്തുക്കളുടെയോ, കുടുംബത്തിന്റെയോ ഗ്രൂപ്പ് ഓഡിയോവിഡിയോ കോളുകള്‍ വരുന്ന സമയത്ത് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കുള്ളതാണ് പുതിയ ഫീച്ചര്‍. പൊതുവേ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് പിന്നീട് അയാളെ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക.

എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് വിഡിയോ കോള്‍ മിസ്സായ ആള്‍ക്ക് കോള്‍ തുടരുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സ്വമേധയാ അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കും. അതായത്, ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ അയാളെ വീണ്ടും കോള്‍ ചെയ്ത് ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ, ഗ്രൂപ്പ് വിഡിയോ കോളിനിടെ മറ്റെന്തിങ്കിലും തിരക്കുകള്‍ കാരണം കോള്‍ ഡ്രോപ് ചെയ്ത് പോകുന്നവര്‍ക്കും പിന്നീട് അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സവിശേഷത.

ഗ്രൂപ്പ് വിഡിയോ കോളുകള്‍ തുടരുന്നത് കാണിക്കാനായി വാട്‌സ്ആപ്പ് ഹോം സ്‌ക്രീനില്‍ തന്നെ ഒരു ‘കോള്‍ ഇന്‍ഫോ സ്‌ക്രീന്‍’ കമ്പനി ഒരുക്കിയിട്ടുണ്ട്. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന വിധത്തിലുള്ളതാണ് സ്‌ക്രീന്‍. അത് ‘ഇഗ്‌നോര്‍’ ചെയ്യുന്നവര്‍ക്ക് പിന്നീട് കോള്‍സ് ടാബില്‍ ചെന്നും ഗ്രൂപ്പ് വിഡിയോ കോളില്‍ ജോയിന്‍ ചെയ്യാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

kerala

‘ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്’: ആര്യാടൻ ഷൗക്കത്ത്

Published

on

പി.വി അന്‍വര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാന്‍ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.

പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാണ്
നിലമ്പൂര്‍ നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കര്‍ണാടകയില്‍ ബേക്കറിക്കടയില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊന്നു

ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Published

on

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കടയില്‍ കയറി ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്. വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ഇയാളെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.

തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി ചന്നപ്പയുടെ മൂത്ത സഹോദരന്‍ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കി.

Continue Reading

Trending