More
എന്തു കൊണ്ട് ബി.ജെ.പി അണ്ണാഡി.എം.കെയ്ക്കു പിന്നാലെ

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്‍ അണ്ണാഡി.എം.കെയുടെ പിന്തുണ ആര്‍ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്ക്കെതിരെ ഒ പന്നീര്‍ശെല്‍വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ ജൂലൈയില്‍ തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളീജിയത്തില് ബി.ജെ.പിയ്ക്കോ, എന്‍.ഡി.എയ്ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് പാര്‍ട്ടിയെ പ്രാദേശിക രാഷ്ട്രീയ കക്ഷിക്കു പിന്നാലെ നടക്കാന്‍ പ്രേരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ഐക്യത്തിലെത്താത്ത സാഹചര്യമുണ്ടായാല്‍ എന്‍.ഡി.എ സഖ്യത്തിലില്ലാത്ത എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്‍ണായകമാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷത്തിന് 1,70,000 വോട്ടുകളുടെ കുറവാണ് ഉണ്ടാവുക. എന്‍.ഡി.എ സഖ്യത്തിന് 75,000 വോട്ടുകളുടെ കുറവും. അണ്ണാഡി.എം.കെയ്ക്ക് 58,984 വോട്ടുകളുള്ളതിനാല് ഇത് ബി.ജെ.പിയെ സംബന്ധിച്ച് ചെറുതല്ലാത്ത സഹായമാവും. ശശികലയ്ക്കെതിരെ പോരിനിറങ്ങും മുമ്പ് പന്നീര്‍ശെല്‍വം കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുടെ പിന്തുണ തേടിയതും ഈ സാഹചര്യത്തിലാണ്. ശശികല പക്ഷത്തെ ഇ പളനി സ്വാമി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇനി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടി ശശികല പക്ഷത്തെ ചൂണ്ടയിടാനാവും വരും ദിനങ്ങളില്‍ ബി.ജെ.പി ശ്രമിക്കുക. 2012ല്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ പി.എ സാംഗ്മയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സാംഗ്മയെ പിന്തുണക്കുകയായിരുന്നു.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്ളക്സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala3 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി