Connect with us

Culture

യശ്വന്ത് സിന്‍ഹ പുതിയ സംഘടന രൂപീകരിച്ചു

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്‍ജ്ജം പകരാന്‍ പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. സംഘടനയില്‍ ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. നിലവില്‍ ബി.ജെ.പി എം.പിമായാണ് ശത്രുഘ്‌നന്‍ സിന്‍ഹ. തനിക്കൊപ്പം മറ്റു ചില ബി.ജെ.പി നേതാക്കളും പുതിയ സംഘടനയില്‍ എത്തുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാഷ്ട്രീയ കര്‍മ്മ സംഘടന എന്നാണ് രാഷ്ട്ര മഞ്ചിനെ യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്. ഇതോടെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പ് ബി.ജെ.പിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് ഉറപ്പായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരി, എന്‍.സി.പി നേതാവ് മജീദ് മേമന്‍, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത, ജെ.ഡി.യു നേതാവ് പ്രവീണ്‍ വര്‍മ്മ, എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ ദിനേശ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവായ സുരേഷ് മേത്ത 1995-96 കാലയളവില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയായിരുന്നു. ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി, മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ സോം പാല്‍, ഹര്‍മോഹന്‍ ധവാന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ബി.ജെ.പിക്കുള്ളില്‍ വേദി നല്‍കാത്തതിനാലാണ് പുതിയ സംഘടനയെ പിന്തുണക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഇതിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ട. രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലായി മാത്രം കണ്ടാല്‍ മതി- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

മഹാത്മജി വേടിയേറ്റു മരിച്ച, 70 വര്‍ഷം മുമ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കര്‍ഷകരെ മോദി സര്‍ക്കാര്‍ വെറും യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കില്ല. പകരം കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി നിലകൊള്ളും. ദേശീയ വിഷയങ്ങള്‍ സംഘടന ഉയര്‍ത്തിക്കൊണ്ടുവരും. ബി.ജെ.പിക്കുള്ളില്‍ എല്ലാവരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഞങ്ങള്‍ക്ക് ആ പേടിയില്ല. രാജ്യം അപകടകരമായ രീതിയില്‍ ഒരു ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയാതിരിക്കാന്‍ കഴിയില്ല. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേരത്തെ എന്‍.ഡി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്നിട്ടുള്ള യശ്വന്ത് സിന്‍ഹ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending