Connect with us

Culture

യോഗി ആദിത്യനാഥ് താജ്മഹലില്‍; വികസന പദ്ധതിക്ക് തറക്കല്ലിടും

Published

on

ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ആദിത്യനാഥിന്റേത് എന്നാണ് സൂചന. സന്ദര്‍ശനത്തിനിടെ താജ്മഹലില്‍ നിന്ന് ആഗ്ര ഫോര്‍ട്ടിലേക്കുള്ള ടൂറിസ്റ്റ് പാത്ത്‌വേ വികസിപ്പിക്കാനുള്ള പദ്ധതിക്ക് യോഗി തറക്കല്ലിടും.

യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം പുറത്തിറക്കിയ യു.പി ടൂറിസം ലിസ്റ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തത് വിവാദമായിരുന്നു. അന്തരീക്ഷ മലിനീകരണം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് താജ്മഹലിന് യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തില്ല. അതിനിടെ, കഴിഞ്ഞയാഴ്ച താജ്മഹലിനെതിരെ ബി.ജെ.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച വിദ്വേഷ പ്രചരണം രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാനിടയായി. ചരിത്രകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍, താജ്മഹലിനോടുള്ള ബി.ജെ.പിയുടെ സമീപനത്തിനെതിരെ രംഗത്തു വന്നിരുന്നു.

വിവാദങ്ങള്‍ തണുപ്പിക്കാനും താജ്മഹല്‍ വിഷയത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുമാണ് യോഗി സന്ദര്‍ശനം നടത്തുന്നത്. മെയ് ഏഴിന് യോഗി ആഗ്ര സന്ദര്‍ശിച്ചിരുന്നെങ്കിലും താജ്മഹല്‍ മനഃപൂര്‍വം ഒഴിവാക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് ബിഹാറില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെ, താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്നതല്ല എന്ന് യോഗി പറഞ്ഞിരുന്നു.

വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്ന ഓരോ നാല് സന്ദര്‍ശകരില്‍ ഒരാള്‍ വീതം താജ്മഹലും സന്ദര്‍ശിക്കാറുണ്ട്. യു.പിയില്‍ ബി.ജെ.പി ഭരണത്തിലേറുകയും വിവാദങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്ത സാഹചര്യത്തില്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആഗ്രഹയിലെ ആയിരക്കണക്കിനാളുകളെയും ഇത് പ്രതികൂലമായി ബാധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending