Connect with us

Culture

മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍

Published

on

മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്. മാവോയിസ്റ്റുകള്‍ കെണിയില്‍ പെട്ടിരിക്കാനാണ് സാധ്യതയെന്നും അവര്‍ക്ക് കീഴടങ്ങാന്‍ അവസരം നിഷേധിച്ച് പൊലീസ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.

മഹാരാഷ്ട്ര ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പതിമൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി60 കമാന്‍ഡോസാണ് ഓപ്പറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ രണ്ടുഭാഗത്തും അതിന്റെ പ്രകികരണങ്ങള്‍ കാണേണ്ടതാണെന്നും എന്നാല്‍ ഒരു ഭാഗത്ത് യാതൊരുവിധ പരിക്കും കാണുന്നില്ലെന്നും സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ലസ്‌ലു നഗോത്തി പറഞ്ഞു.മുന്‍പ് ഇത്തരം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രാമീണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ ഞെട്ടലിലാണ് എന്നും അദ്ദേഹം പറയുന്നു.

സംഭവത്തെക്കുറിച്ച് സിപിഐ (എം എല്‍) അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പോലീസിന്റെ ഭാഗത്ത് ഒരു പരിക്കും സംഭവിക്കാത്തത് ദുരൂഹമാണെന്നും സിപിഐ എക്‌സിക്യൂട്ടീവ് അംഗം ഡോ. മഹേഷ് കോപ്പല്‍വറും പറഞ്ഞു.
ഗ്രാമീണര്‍ പ്രതികരിക്കുന്നില്ലെന്നും യാഥാര്‍ഥ്യമറിയാന്‍ കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. നക്‌സല്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രശ്‌നമാണെന്നും അത് പരിഹരിക്കപ്പെടണമെന്നും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ആദിവാസി ആക്ടിവിസ്റ്റുമായ ഡോ. നാംദേവോ ഉസെണ്ടി പറഞ്ഞു. എന്നാല്‍ നക്‌സല്‍ യൂണിഫോം ധരിച്ചെത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ആന്റി നക്‌സലൈറ്റ് ഓപ്പറേഷന്‍സ് (എഎന്‍ഒ) അംഗായ പൊലീസ് പറഞ്ഞു.

മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ എത്തിയതെന്നും മാവോയിസ്റ്റുകള്‍ ആദ്യം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു കീഴടങ്ങല്‍ നയമുണ്ടെന്നും അതിലൂടെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഇതുവരെ ധാരാളം മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രണ്ട് എകെ 47 തോക്കുകള്‍, രണ്ടു എസ്.എല്‍.ആര്‍., ഒരു ഇന്‍സാസ് റൈഫിള്‍, വിവിധ ബോറുകളിലെ മറ്റ് നിരവധി തോക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending