Video Stories
ടിയാനന്‍മെന്‍ സ്‌ക്വയറില്‍നിന്നു ഹോങ്കോങിലേക്കുള്ള അകലം

ഉബൈദു റഹിമാന്‍ ചെറുവറ്റ
മൂന്ന് മാസത്തിലധികമായി കുറ്റവാളി കൈമാറ്റ (ലഃേൃമറശശേീി) നിയമവുമായി ബന്ധപ്പെട്ട് ഹോങ്കോങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരികയാണ്. ഈയടുത്ത ദിവസങ്ങളിലായി ഹോങ്കോങ് അനുകൂലികളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് സമാന്തരമായി ബീജിങ് അനുകൂല പ്രകടനങ്ങളും ഹോങ്കോങ് അതിര്‍ത്തികളെ ശബ്ദമുഖരിദമാക്കുമ്പോള്‍ ചൈനയുടെ അധീനതയിലുള്ള ഈ സ്വയംഭരണ പ്രദേശത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അത്യധികം പ്രക്ഷുബ്ധമായിത്തീരുന്നു. ഹോങ്കോങിലെ ബീജിങ് ലൈസണ്‍ ഓഫീസ് ആക്രമിച്ചതും ചൈനയുടെ ദേശീയ ചിഹ്നത്തെ അവമതിച്ചതുമുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളുടെ ചെയ്തികള്‍ ചൈനീസ് ഭരണകൂടത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലുമപ്പുറമാണ്. കലാപങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ഹോങ്കോങിന്റെ പരമാധികാരവും അഖണ്ഡതയും ക്ഷേമവും സംരക്ഷിക്കാന്‍ പി.എല്‍.എ (പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി) പ്രതിജ്ഞാബദ്ധവുമാണെന്ന ഹോങ്കോങിലെ ചൈനീസ് സൈനിക പാളയ തലവന്‍ ഷെങ് ഡയോക്‌സിയാങിന്റെ വാക്കുകളില്‍ ധാരാളം അശുഭ സൂചനകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, കലാപകാരികളെ ഒതുക്കാന്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായി ബി.ബി. സി, സി.എന്‍ .എന്‍ തുടങ്ങി പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഹേതുവായത് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഹോങ്കോങ് നഗരാധ്യക്ഷന്‍ കാരി ലാം അവതരപ്പിച്ച ‘കുറ്റവാളി കൈമാറ്റ’ ബില്ലാണ്. കുറ്റാരോപിതരായ ഹോങ്കോങ് പൗരന്‍മാരെ വിചാരണക്ക്‌വേണ്ടി ചൈനക്ക് കൈമാറാന്‍ ഹോങ്കോങ് ഭരണകൂടത്തിന് അധികാരം നല്‍കുന്ന ബില്ലിന് ശക്തമായ എതിര്‍പ്പാണ് ഈ നിര്‍ദേശം അവതരിക്കപ്പെട്ട ദിനം മുതല്‍ തന്നെ നേരിട്ട്‌കൊണ്ടിരിക്കുന്നത്. ബീജിങ് ഭരണകൂടത്തിന്റെ കൈയിലെ ‘പാവ’ യായി സമരക്കാര്‍ വിശേഷിപ്പിക്കുന്ന ഹോങ്കോങ് ഭരണാധികാരി കാരി ലാമിന്റെ ബില്ല് അവതരിപ്പിക്കാനുള്ള തിടുക്കം കാണുമ്പോള്‍ ഹോങ്കോങുകാരുടെ ഭയപ്പാട് അസ്ഥാനത്തല്ല എന്ന് ബോധ്യപ്പെടും. ബില്‍ നിയമമായാല്‍ ചൈനീസ് ഭരണകൂടത്തിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടാനും വിചാരണയുടെ മറവില്‍ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കാനും ചൈനീസ് ഭരണകൂടത്തിന് തുറന്നുകിട്ടുന്ന അവസരം ഹോങ്കോങുകാരോട് പ്രതികാരം തീര്‍ക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട്തന്നെയാണ് കാരി ലാം, ബില്‍ അവതരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായി പിന്‍വലിക്കുന്നത്‌വരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട്‌പോകാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചതും.
പ്രത്യക്ഷ കാരണം കുറ്റവാളി കൈമാറ്റ ബില്ലാ ണെങ്കിലും ചൈന- ഹോങ്കോങ് സംഘര്‍ഷത്തിന്പിന്നില്‍ ഒട്ടനവധി രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യഘടകങ്ങള്‍ അന്തര്‍ലീനമായി കിടപ്പുണ്ട്. ഹോങ്കോങിന്റെ ചരിത്രം സംക്ഷിപ്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചൈന-ഹോങ്കോങ് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ.
1997 ല്‍ ചൈനയുടെ ഭാഗമാവുന്നതിന്മുമ്പ് ഹോങ്കോങ് ബ്രിട്ടീഷ് കോളനി പ്രദേശമായിരുന്നു. 150 വര്‍ഷത്തോളം ബ്രിട്ടന്‍ ഹോങ്കോങ് കൈവശപ്പെടത്തിവച്ചിരുന്നത് ചൈനയും ആ രാജ്യവുമായുണ്ടാക്കിയ പാട്ടകരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. തൊള്ളായിരത്തി എണ്‍പതുകളില്‍ കരാര്‍ അവസാനിക്കാറായപ്പോള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ നടന്ന നിരന്തര കൂടിയാലോചനകള്‍ക്കൊടുവില്‍, 1997ല്‍, ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകള്‍’ എന്ന ഫോര്‍മുല ചൈന അംഗീകരിക്കും എന്ന ഉപാധിയില്‍ ഹോങ്കോങിനെ ചൈനക്ക് വിട്ട്‌കൊടുക്കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുകയുമായിരുന്നു. 1997 മുതല്‍ ചൈനയുടെ ഭാഗമായി തീര്‍ന്ന ഹോങ്കോങ് ചൈനയുടെ മറ്റു പട്ടണങ്ങളില്‍നിന്നും തികച്ചും വിഭിന്നമായി സ്വയം ഭരണപ്രദേശം എന്ന വിശേഷാധികാരം ആസ്വദിച്ചുവരുന്നു.
ബ്രിട്ടനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിരോധം, വിദേശം എന്നീ കാര്യങ്ങളിലൊഴിച്ച് മറ്റെല്ലാറ്റിലും ഹോങ്കോങിന് സ്വയം തീരുമാനങ്ങളെടുക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യാനുള്ള അധികാരമുണ്ട്. ചൈനീസ് ഭരണത്തിന്‍കീഴില്‍ ഏതെങ്കിലുമൊരു പട്ടണത്തിന് തനതായ നീതി നിയമ വ്യവസ്ഥകളും പട്ടണവാസികള്‍ക്ക് ആവിഷ്‌കാര സ്വതന്ത്ര്യവും സ്വതന്ത്രമായി സമ്മേളിക്കാനുള്ള അവകാശവുമുണ്ടെങ്കില്‍ അത് ഹോങ്കോങിന് മാത്രം അവകാശപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് 1987ല്‍ ടിയാനന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പതിനഞ്ച് ലക്ഷത്തോളം പേര്‍ ഹോങ്കോങ് പട്ടണത്തില്‍ കൂറ്റന്‍ റാലി നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഹോങ്കോങിന്റെ ഈ വിശേഷാധികാരവും അത്മൂലം ജനങ്ങളാസ്വദിക്കുന്ന ‘അമിത’ സ്വാതന്ത്ര്യവുമാണ് ബീജിങിനെ അലോസരപ്പെടുത്തുന്നതും. ബ്രിട്ടന്റെ കോളനിയായി നിലകൊണ്ട 150 വര്‍ഷക്കാലയളവില്‍ ഹോങ്കോങിന്റെ സാമൂഹ്യ സാംസ്‌കാരിക ശരീരം മുച്ചൂടം യൂറോപ്പ്‌വത്കരിപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാന്‍ ചൈനീസ് അധികാരികള്‍ പരാജയപ്പെടുന്നു എന്നുവേണം മനസിലാക്കാന്‍.
നിയമപരമായി ഹോങ്കോങ് ചൈനയുടെ ഭാഗമായി തീര്‍ന്നെങ്കിലും ചൈനക്കാരായി അറിയപ്പെടാനോ അവരോട് താതാത്മ്യം പ്രാപിക്കാനോ ഹോങ്കോങ് ജനത, വിശേഷിച്ചും യുവതലമുറ, കൂട്ടാക്കുന്നില്ല. ഹോങ്കോങ് സര്‍വകലാശാല ഹോങ്കോങ്ങുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വെറും 11 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ ചൈനക്കാരായി അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത് ചൈനക്കാരായി അറിയപ്പെടുന്നതില്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നാണ്. സര്‍വേയില്‍ പങ്കാളികളായ യുവാക്കളില്‍ മിക്കവാറും എല്ലാവരും ഹോങ്കോങിന്‌മേല്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് അതിശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുമാണ്. ഹോങ്കോങുകാരുടെ ഡി.എന്‍.എയില്‍ ചൈനയോടുള്ള വിപ്രതിപത്തി എത്രത്തോളമുണ്ടെന്നതിന് മറ്റൊരു ദാഹരണമാണ് അവര്‍ സംസാരിക്കുന്ന ഭാഷയും വിനോദ സഞ്ചാരത്തിനും തുടര്‍ പഠനത്തിനും തെരഞ്ഞെടക്കുന്ന രാജ്യങ്ങളും. മണ്ഡാരിന്‍ ഭാഷ (ചൈനയുടെ ഔദ്യോഗിക ഭാഷ) യോട് പുച്ഛം വച്ച്പുലര്‍ത്തുന്ന ഹോങ്കോങുകാര്‍ കാന്റെനീസ് ഭാഷയില്‍ ആശയവിനിമയം ചെയ്യാനാണിനിഷ്ടപ്പെടുന്നത്. വിനോദസഞ്ചാര, പഠനാവശ്യങ്ങള്‍ക്കായി ചൈനയെ ഒഴിവാക്കി ലോകത്തിലെ ഇതര രാജ്യങ്ങളെയാണിവര്‍ തെരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയം. സാമ്പത്തിക രംഗത്ത് ചൈന ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വന്‍ കുതിച്ചു ചാട്ടമോ ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസായ സാധ്യതകളോ ഒന്നും ഹോങ്കോങ് ജനതയെ തങ്ങളുടെ ‘സാങ്കേതിക’ മാതൃരാജ്യത്തേക്കാര്‍ഷിക്കുന്നില്ല.
ഒരു മെയ്യാണെങ്കിലും ഇരു മനസെന്ന് ചുരുക്കം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യാവസായിക ‘ഹബ്’ ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹോങ്കോങിനുള്ളത്. ഹോങ്കോങ് ജനതയെ സമാനമായ മറ്റ് വ്യാവസായിക നഗരങ്ങളിലെ ജനതകളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന സവിശേഷതയാവട്ടെ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന അരാഷ്ട്രീയ വാദികളല്ല എന്നതാണ്. ഹോങ്കോങിന്‌മേല്‍ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയപ്പോഴെല്ലാം തന്നെ ശക്തമായ പ്രതിരോധവുമായി ഹോങ്കോങ് ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഹോങ്കോങ് ഭരണത്തലവനെ തെരഞ്ഞെടക്കാന്‍ ജനസംഖ്യയുടെ കേവലം 7 ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന ഇലക്ട്രറല്‍ കോളജ് സംവിധാനം ഉപേക്ഷിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കാന്‍ വേണ്ടി 2014ല്‍ നടന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിച്ച സമരത്തെയും കാണാന്‍.
ഹോങ്കോങിനെ നേരിടാനെന്ന മട്ടിലുള്ള ബീജിങിന്റെ പടപ്പുറപ്പാട് കാണുമ്പോള്‍ 1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവമാവും ഏവരും ഓര്‍ക്കുക. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക്‌വേണ്ടി പ്രക്ഷോഭം നയിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഭരണകൂടം ബലം പ്രയോഗിച്ചടിച്ചമര്‍ത്തിയ, ലോക സമൂഹത്തിന് മുമ്പില്‍ ചൈനയുടെ മുഖം വികൃതമാക്കിയ, വര്‍ത്തമാനകാല ചൈനയുടെ ചരിത്രത്തില്‍തന്നെ കറുത്ത അധ്യായമായി അവശേഷിക്കുന്ന ആ സംഭവം. ‘ആധുനിക ചൈനയുടെ ശില്‍പി’ എന്ന റിയപ്പെട്ട ഡെങ് സ്യാപിംങിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ട അന്നത്തെ സൈനികനടപടി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അമര്‍ച്ചചെയ്യാന്‍ പര്യാപ്തമായെങ്കിലും ഒരാഗോള ശക്തിയാവാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ചൈനയെ അന്തര്‍ദേശീയ തലത്തില്‍ ഏകദേശം ഒരു ദശകത്തോളമെങ്കിലും അത് ഒറ്റപ്പെടുത്തപ്പെടുത്തുകയുണ്ടായി.
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കിടമത്സരം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഹോങ്കോങ് ‘പ്രതിസന്ധി’യെ നേരിടാന്‍ ചൈന സ്വീകരിക്കുന്ന ഏത് നടപടിയും നിര്‍ണായകമാവും. ബീജിങ് നടത്തുന്നത് കരുതലോടെയുള്ള നീക്കമല്ലെങ്കില്‍ ട്രംപ് ഭരണകൂടത്തിനും യൂറോപ്യന്‍ യൂണിയനും അത് വാണിജ്യപരമായി ചൈനക്ക്‌മേല്‍ ആധിപത്യം നേടാനുള്ള ഇന്ധനമാകുമെന്ന് തീര്‍ച്ച. മറിച്ച്, ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന ലാഘവബുദ്ധിയോടെയാണ് കാണുന്നതെങ്കില്‍ അത് ചൈനീസ് ഭരണകൂടത്തിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മാവോ സേതൂങ്ങിനും ഡെങ് ഷിയാ പിങിനുമൊപ്പം ആധുനിക ചൈനയുടെ കരുത്തുറ്റ നേതാക്കളിലൊരാളായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെണമെന്ന മോഹം വെച്ച്പുലര്‍ത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ജിങ് പിങ് യഥാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലായ അവസ്ഥയിലാണിപ്പോള്‍.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film22 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
-
kerala3 days ago
എസ്എഫ്ഐ ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി മാറുകയാണ്; പി.കെ നവാസ്