Connect with us

Culture

ചന്ദ്രയാന്‍ രണ്ട്; വിക്രം ലാന്‍ഡറുയുമായുള്ള ബന്ധം പുനസ്ഥാപിക്കല്‍ ദുര്‍ഘടമെന്ന് വിദഗ്ദ്ധര്‍

Published

on

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ നല്‍കി വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘വിക്രം’ യുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റോ തുടരുകയാണ്. എന്നാല്‍ ലഭ്യമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഓര്‍ബിറ്റുമായി ആശയവിനിമയം വീണ്ടും സ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അതേസമയം ഓര്‍ബിറ്ററില്‍നിന്ന് റോവറിലേക്കു സന്ദേശങ്ങള്‍ കൈമറുന്നതിനുള്ള ശ്രമങ്ങള്‍ ഐ.എസ്.ആര്‍.ഒ തുടരുന്നുണ്ട്. നാസ ഓര്‍ബിറ്ററിന്റെ സഹായവും തേടുന്നുണ്ട്. ദക്ഷിണ ധ്രുവത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടം നിറഞ്ഞതുമായ സോഫ്റ്റ് ലാന്‍ഡിങിനു വേണ്ടിയുള്ള ശ്രമത്തിനിടെയാണ്, ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണമായ റോവര്‍ അടങ്ങിയ ലാന്‍ഡറിന് ഭൂമിയിലെ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായത്. ലാന്‍ഡിങിന് മിനുട്ടുകള്‍ ബാക്കിനില്‍ക്കെ, 2.1 കിലോമീറ്റര്‍ മാത്രം മുകളില്‍ വച്ച് പേടകം തെന്നിമാറി ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ഇടിച്ചിറങ്ങിയതു കൊണ്ടുതന്നെ പേടകത്തിനും ഉള്ളിലെ റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെന്‍സറുകളും അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 14 ദിവസമാണ് റോവറിന്റെ ആയുസ്സ്. അത്രയും ദിവസം വരെ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇന്നലേയും ആവര്‍ത്തിച്ചെങ്കിലും ഇതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടു മുമ്പ് തെന്നിമാറി കാണാതായ റോവര്‍ അടങ്ങിയ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തില്‍ കണ്ടെത്തിയത് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ്. ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഒപ്റ്റിക്കല്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്‍.സി) പകര്‍ത്തിയ ചാന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങളിലാണ് ലാന്‍ഡര്‍ പതിഞ്ഞത്. ഈ ചിത്രങ്ങള്‍ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ലഭിച്ചതായി ചെയര്‍മാന്‍ ഡോ. കെ ശിവന്‍ സ്ഥിരീകരിച്ചു. ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്‌ലാന്റിങ് നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് വിവരം. തലകീഴായാണ് പേടകം ചാന്ദ്രോപരിതലത്തില്‍ പതിച്ചതെന്നാണ് സൂചന. ഇതാണ് ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ കമ്മ്യൂണിക്കേഷന്‍ തകരാറിന് കാരണമെന്നാണ് നിഗമനം. ചാന്ദ്രപ്രതലത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കുന്ന നിലയിലാണ് ലാന്‍ഡര്‍ ഉള്ളത്. പേടകം ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാമെന്നു തന്നെയാണ് നിഗമനം.

ഓര്‍ബിറ്ററില്‍ ചാന്ദ്രോപരിതലത്തിന്റെ അതിസൂക്ഷ്മ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ ഉണ്ട്. എന്നാല്‍ സൂര്യപ്രകാശമെത്താത്ത കനത്ത ഇരുള്‍മൂടിയ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡര്‍ ഉള്ളത് എന്നതിനാല്‍ ഓര്‍ബിറ്റര്‍ പകര്‍ത്തുന്ന ക്യാമറാ ചിത്രങ്ങള്‍ക്ക് വ്യക്തത കുറവായിരിക്കും. അതിനാല്‍ തെര്‍മല്‍ ഇമേജുകളെയാണ് ആശ്രയിക്കുന്നത്. ഓര്‍ബിറ്ററില്‍നിന്നുള്ള ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ചാന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് തെര്‍മല്‍ ഇമേജുകള്‍ തയ്യാറാക്കുന്നത്. ഇതിന് കൂടുതല്‍ സമയം എടുക്കും. എങ്കില്‍ മാത്രമേ ലാന്‍ഡറിന്റെ നിലവിലെ സ്ഥിതി, ഇടിച്ചിറങ്ങുക തന്നെ ആയിരുന്നോ, ഉപകരണങ്ങള്‍ക്ക് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അറിയാനാവുക.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending