Connect with us

More

അംല ബാറ്റ് ചെയ്തത് നോമ്പെടുത്തോ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ

Published

on

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ബാറ്റ് ചെയ്തത് റമസാന്‍ നോമ്പെടുത്തു കൊണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. അംലയും ദക്ഷിണാഫ്രിക്കന്‍ ടീമും ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ‘നോമ്പെടുത്ത്’ ബാറ്റ് ചെയ്ത അംലയെ പ്രകീര്‍ത്തിച്ച് നിരവധി സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ഇന്‍ഫോയുടെ ലൈവ് കമന്ററിക്കിടയിലും ഈ ചോദ്യം ഉയര്‍ന്നു. ‘നോമ്പെടുക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു കമന്റേറ്റര്‍ കാര്‍ത്തിക് കൃഷ്ണമൂര്‍ത്തിയുടെ മറുപടി.

amla-fast

ഇസ്ലാമിക നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധ കാണിക്കുന്നതിനാലാണ്, വ്രതം നിര്‍ബന്ധമായ റമസാനില്‍ കളിക്കുമ്പോള്‍ അംല നോമ്പെടുക്കുന്നുണ്ടോ എന്ന കൗതുകം ഉയരുന്നത്. മതവിശ്വാസത്തിന് എതിരായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലുള്ള മദ്യക്കമ്പനിയുടെ ചിഹ്നം അദ്ദേഹം ധരിക്കാറില്ല. ഇതിന് അദ്ദേഹം പിഴയൊടുക്കേണ്ടി വരാറുണ്ട്. അംലയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് സഹതാരങ്ങളായ വെയ്ന്‍ പര്‍നലും ഇംറാന്‍ താഹിറും ഈ ലോഗോ ഉപേക്ഷിച്ചിരുന്നു.

കായിക ലോകത്തെ മുസ്ലിംകളില്‍ പലരും റമസാനില്‍ നോമ്പെടുത്ത് കളിക്കളങ്ങളിലെത്താറുണ്ട്. 2014 ഫുട്‌ബോള്‍ ലോകകപ്പിനിടെ അല്‍ജീരിയന്‍ ടീമിലെ ചില കൡക്കാര്‍ നോമ്പെടുത്താണ് കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, ക്രിക്കറ്റ് പോലെ സുദീര്‍ഘ സമയം ഗ്രൗണ്ടില്‍ നില്‍ക്കേണ്ടി വരുന്ന മത്സരങ്ങളില്‍, മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കളിക്കാരും പൊതുവില്‍ നോമ്പെടുക്കാറില്ല. പിന്നീട് നോറ്റു വീട്ടുകയാണ് പതിവ്.

റമസാന്‍ മാസത്തില്‍ കളിയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും വിദേശങ്ങളില്‍ കളിക്കുമ്പോള്‍ ഹാഷിം അംല നോമ്പെടുക്കാറില്ല എന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2012- ജൂലൈയില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ അംല 311 റണ്‍സ് നേടിയ ടെസ്റ്റ് ഒരു റമസാന്‍ മാസത്തിലായിരുന്നെങ്കിലും അദ്ദേഹം നോമ്പെടുത്തിരുന്നില്ല. 13 മണിക്കൂര്‍ ബാറ്റ് ചെയ്‌തെങ്കിലും അംല ഒരിക്കല്‍ പോലും പരസ്യമായി വെള്ളം കുടിച്ചില്ല. മത്സരത്തിന്റെ ഇടവേളകളില്‍ പവലിയനിലെത്തിയ ശേഷം സ്വകാര്യമായാണ് അദ്ദേഹം വെള്ളം കുടിച്ചിരുന്നത് എന്ന ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ഫിര്‍ദോസ് മൂണ്ഡ പറയുന്നു. അതേ ഗ്രൗ്ണ്ടില്‍ തന്നെയാണ് ശ്രീലങ്കക്കെതിരെ അംല കളിക്കുന്നതും.

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending