Connect with us

More

മോദിയുടെ ഡിഗ്രി രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട വിവരാവകാശ കമ്മീഷണര്‍ തെറിച്ചു

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉത്തരവിട്ട ഇന്റര്‍മേഷന്‍ കമ്മീഷണര്‍ എം.എസ് ആചാര്യുലുവിനെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംബന്ധിച്ച ചുമതലകളില്‍ നിന്നു നീക്കി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 1978-ലെ ബി.എ ഡിഗ്രി റെക്കോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആചാര്യുലു ഉത്തരവിട്ട് 48 മണിക്കൂറിനുള്ളിലായിരുന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.കെ മാഥുറിന്റെ നടപടി. മറ്റൊരു ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മഞ്ജുള പരാസ്ഹര്‍ ആയിരിക്കും എച്ച്.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുക.

1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം നേടിയെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിസമ്മതിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച രേഖകള്‍ പുറത്തുവിടുന്നത് പൊതുജന താല്‍പര്യത്തില്‍ പെടുന്നതല്ലെന്നാണ് ഇതിന് കാരണം പറഞ്ഞിരുന്നത്.

1978-ലെ ബി.എ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളുടെയും അവരുടെ പിതാക്കളുടെയും പേരുവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നീരജ് എന്നയാള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാനാവില്ലെന്നു വിശദീകരിച്ച് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ നിരസിച്ചു. ഇതേതുടര്‍ന്ന് നീരജ് വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

ജനുവരി ഒമ്പതിനാണ് പരീക്ഷാ രേഖകള്‍ പുറത്തുവിടണമെന്ന് എം.എസ് ആചാര്യുലു ഉത്തരവിട്ടത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ ഇത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷണറെ മാറ്റിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending