Connect with us

Culture

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠനനിലവാരം തകര്‍ച്ചയിലേക്ക്

Published

on

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്‌സി ഇലക്‌ട്രോണിക്‌സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക് ഗ്രേഡിങ്ങ് പരിശോധന അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പഠന നിലവാരം താഴ്ന്നത്.

ബിഎസ്‌സി ഇലക്‌ട്രോണിക്‌സില്‍ കഴിഞ്ഞവര്‍ഷം 13ശതമാനവും ബികോമില്‍ 35.74 ശതമാനവുമാണ് വിജയ ശതമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചത്.
ബിടെക്കിന് 2017ല്‍ 41.43 ആണ് വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം കുട്ടികളാണ് പരാജയപ്പെട്ടത്. നാക്ക് പരിശോധന നടക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ ഫലം കുറഞ്ഞത്. ഇത് സര്‍വ്വകലാശാല ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഗ്രേഡിങ്ങില്‍ കണ്ണൂര്‍ എംജിക്കും കേരളയ്ക്കും കാലിക്കറ്റിനും പിന്നിലാണ്.

എം.സി.എ കോഴ്‌സില്‍ 2017ല്‍ 52.98 ശതമാനം പേര്‍ മാത്രമാണ് കണ്ണൂര്‍ സര്‍വ്വകലാശലയുടെ കടമ്പ കടന്നത്. അഥവാ പരീക്ഷ എഴുതിയ പകുതിയോളം പേര്‍ പരാജയപ്പെട്ടു. ബിഎസ്‌സിയില്‍ കഴിഞ്ഞ വര്‍ഷം 55.67 ആണ് വിജയ ശതമാനം. എന്നാല്‍ 2012ല്‍ 75.74 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനത്തിലധികം കുറവാണ് സംഭവിച്ചത്. പ്ലസ്ടുവിന് 90 ശതമാനത്തോളം മാര്‍ക്കു ലഭിച്ചവരാണ് ബിഎസ്‌സിക്ക് പ്രവേശനം നേടുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 128കുട്ടികള്‍ക്ക് മാത്രമാണ് എപ്ലസ് നേടാനായത്.
ബിഎസ്‌സി ഇലക്ട്രോണിക്‌സില്‍ 13.36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. ഇതില്‍ ഒരു കുട്ടിയെ പോലും വിജയിപ്പിക്കാനാവാത്ത കോളജുകളും ഉണ്ട്. എന്നാല്‍ 2016ല്‍ ഇലക്ട്രോണിക്‌സിലെ വിജയ ശതമാനം 57.44 ആയിരുന്നു.
ബി.എ, ബിബിഎ,ബിബിഎം കോഴ്‌സുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിജയശതമാനം പകുതിയായി കുറഞ്ഞു. ബി.എ കോഴ്‌സില്‍ കഴിഞ്ഞ വര്‍ഷം 3541 പേര്‍ പരീക്ഷ എഴുതിയതില്‍ 1531 പേര്‍ മാത്രമാണ് വിജയിച്ചത്. 2016ലെ 73.26ല്‍ നിന്ന്2017ല്‍ 43.24 ലേക്കാണ് കൂപ്പുകുത്തിയത്.
ബികോമില്‍ കഴിഞ്ഞ വര്‍ഷം 35.74 ആണ് വിജയശതമാനം. 4024 പേര്‍ പരീക്ഷ എഴുതിയതില്‍ 1438 പേര്‍മാത്രമാണ് വിജയിച്ചത്. 2012ലെ 85.59 വിജയ ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ 35.74 ലേക്ക് ഗ്രാഫ് താഴ്ന്നത്
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ ഗ്രേഡിങ്ങ് നടപ്പാക്കിയതിലെ പാളിച്ചയാണ് വിജയശതമാനം കുറഞ്ഞതെന്നാണ് സര്‍വ്വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. 2012നു ശേഷം എല്ലാ വിഷയത്തിലും വിജയ ശതമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. എന്നാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ബി.എ കോഴ്‌സുകളില്‍ 2012ലെ 45.09 ല്‍ നിന്ന് 2017 ല്‍ 45.49 ആയി ഉയര്‍ത്തി. ബികോമിന് 2012ല്‍ 49.09 ആയിരുന്നു വിജയ ശതമാനം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 45.09 ആയി കുറഞ്ഞിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending