Connect with us

Culture

സാജന്റെ ആത്മഹത്യ: നിയമസഭയെ പ്രകമ്പനം കൊള്ളിച്ച് കെ.എം ഷാജിയുടെ തീപ്പൊരി പ്രസംഗം

Published

on

കോഴിക്കോട്: നഗരസഭയില്‍ നിന്ന് തന്റെ സ്വപ്‌ന പദ്ധതിക്ക് അനുമതി കിട്ടാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.എം ഷാജിയുടെ നിയമസഭാ പ്രസംഗം വൈറലാകുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യ ഭരണത്തെ കടന്നാക്രമിക്കുന്ന പ്രസംഗം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

സര്‍ ഈ സര്‍ക്കാര്‍ തുടങ്ങുന്നത് ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന തലവാചകത്തോട് കൂടിയായിരുന്നു. ഓരോ ഫയലിനും ഒരു ജീവിതമുണ്ട് എന്ന താണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ ആ ഫയല്‍ സൂക്ഷിക്കുന്നത്  ക്രൈം ഡിപ്പാര്‍ട്ട്മെന്‍റിലും പൊലീസ് സ്റ്റേഷനിലും മോര്‍ച്ചറിയിലുമൊക്കെയാണ് എന്നതാണ് അതിന്റെ വ്യത്യാസം. പത്തനാപുരത്തെ സോജന്‍ ഇപ്പോള്‍ ഒരു ഫയലാണ്. അഴീക്കോട്ടെ സാജനും ഇപ്പോളൊരു ഫയലാണ്. 

സാജന്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് നമ്മള്‍ പരിശോധിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മുഴുക്കെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സാജന്‍റെ മരണത്തോടെ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആകെ ചെയ്ത ഒരു തെറ്റ് നമ്മള്‍ രാഷ്ട്രീയക്കാരെ വിശ്വസിച്ചുവെന്നതാണ്. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് ചില സിസ്റ്റങ്ങളുണ്ട്. ജയരാജേട്ടന്‍, പി ജയരാജേട്ടന്‍ പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളിത് അന്വേഷിച്ചു. അത് അങ്ങനെ അന്വേഷിക്കണ്ട കാര്യമൊന്നുമില്ല. ഇവിടെ പഞ്ചായത്തും കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റിയുമൊക്കെയുള്ളപ്പോള്‍ പാര്‍ട്ടി അന്വേഷിക്കണ്ട കാര്യമില്ല. എന്നാലും പറയുന്നു ഞങ്ങള്‍ അന്വേഷിച്ചു. അതുകൊടുക്കണമെന്ന് പറഞ്ഞു. അത് അധികാരമൊന്നും പാര്‍ട്ടിക്കാര്‍ നമുക്ക് നല്‍കിയിട്ടില്ല. പക്ഷേ അതാണ് സിസ്റ്റം. നമ്മള്‍ പറയാത്ത രേഖപ്പെടുത്താത്ത സിസ്റ്റം. 

ആ അര്‍ത്ഥത്തില്‍ അദ്ദേഹം പോയി കണ്ടത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി ജയരാജനെയാണ്. അത് കണ്ട ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അനുമതി ലഭിക്കാതെ അദ്ദേഹം ആത്മഹത്യയിലേക്കെത്തിയതെന്നാണ് മൊത്തം കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് എം വി ഗോവിന്ദനെ കണ്ടിരുന്നെങ്കില്‍ ഇത്തരമൊരു ഗതികേട് ഉണ്ടാവില്ലായിരുന്നു. ജയരാജന്റെ വീട്ടിലെ ഒരു കല്യാണത്തിന് പോയി, കല്യാണത്തിന് പോയി തിരിച്ച് വന്ന് ഭാര്യയോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്നലെ ഭാര്യ കണ്ടപ്പോള്‍ അവര്‍ പറഞ്ഞതാണ്. അയ്യോ കഷ്ടായിപ്പോയി ഞാന്‍ അവിടെ പോയത്. മറ്റേ ആളുകള്‍ എന്നെ കണ്ടും അവിടെ, ഇനി എന്റെ ഫയല് നീങ്ങാന്‍ വല്യ പ്രയാസമാണ്. ഞാന്‍ പോകരുതായിരുന്നു. എന്ന് അവര്‍ പറഞ്ഞുവെന്നാണ് ഭാര്യ പറഞ്ഞത്. 

കണ്ണൂരില്‍ ഇതെന്തൊരു കഷ്ടമാണ്. ജയരാജനോട് ലോഹ്യം കൂടിയാലും മരിക്കും അദ്ദേഹത്തോട് എതിര്‍ത്താലും മരിക്കും. നിങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാനല്ല ഈ രാജ്യത്തെ ജനങ്ങളെ നിങ്ങള്‍ വലിച്ചിഴയ്ക്കേണ്ടത്. നാത്തൂന്‍ പോരും അമ്മായിയമ്മപ്പോരും തീര്‍ക്കാനുള്ള സ്ഥലമല്ല പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും.  ദയവുചെയ്ത് പാര്‍ട്ടിയും ഭരിക്കുന്നവരും ഇത് മനസിലാക്കണം. ഭാര്യയുടേയും മക്കളുടേയും പേരക്കുട്ടികളൊക്കെ ഒരുമിച്ചിരുന്ന് കയ്യിട്ട് വാരുമ്പോള്‍ ആര്‍ക്കു മുന്നിലാണ് ഒരു മനുഷ്യന്‍ അനുമതിയ്ക്ക് വേണ്ടി കുനിയേണ്ടതെന്നും ദയവ് ചെയ്ത് നിങ്ങള്‍ ഒരു പ്രോട്ടോക്കോള്‍ ഗസറ്റില്‍ പുറത്തിറക്കണം എന്ന് ഞാന്‍ വിനീതമായി ഗവണ്‍മെന്‍റിനോട് പറയാണ്. 

നിരന്തരമായി മാനസിക പീഡനം നടത്തിയെന്ന് ഓരോ ദിവസവും വാര്‍ത്ത വരികയാണ്. അനുമതി കിട്ടിയാലും ഭാവിയില്‍ നടത്താന്‍ കഴിയില്ലെന്നാണ് ചേട്ടന്‍ പറഞ്ഞതെന്ന് ആ സ്ത്രീ പറയുന്നത്. കാരണം ഗോവിന്ദന്‍ മാഷിനും ശ്യാമളയ്ക്കും വല്ലാതെ സ്വാധീനമുള്ള മേഖലയാണ് എനിക്കത് അനുമതി കിട്ടിയാലും അവരെന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കും. പതിനെട്ട് കോടി രൂപ ഞാന്‍ മുടക്കി ആ സ്ഥാപനത്തിന് വേണ്ടി. പക്ഷേ അവരത് തകര്‍ത്ത് കളയും. അവരത് അക്രമിച്ച് കളയും. അവരെന്നെ കൊന്ന് കളയുമോയെന്ന് ചേട്ടന്‍ ഇടയ്ക്കിടെ ചോദിക്കുമായിരുന്നെന്ന് ആ സ്ത്രീ ഇന്നലെ ഞങ്ങളോട് പറഞ്ഞു.  പാര്‍ട്ടിക്ക് തിരിച്ച് നല്‍കി കയ്യൊഴിഞ്ഞാലോയെന്ന് അയാള്‍ ചോദിച്ചുവത്രേ. 

നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, സാജനെ എനിക്കും നല്ലത് പോലെ അറിയാം. ഞാന്‍ അദ്ദേഹത്തിന് ഏറ്റവും നല്ല പ്രവാസിക്കുള്ള അവാര്‍ഡ് ഞാന്‍ കൊടുത്തിട്ടുള്ളതാണ്. അദ്ദേഹമവിടെ എല്ലാരേയും സഹായിക്കുന്ന എന്നാല്‍ സജീവമായി സിപിഎമ്മിനെ വേണ്ടി പ്രവര്‍ത്തിക്കുന്ന, ഈ തെരഞ്ഞെടുപ്പില്‍ ശ്രീമതി ടീച്ചര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങിയ, ഒരു സാധു കമ്മ്യൂണിസ്റ്റ്കാരനാണ്.  അനുമതി കിട്ടാത്തതുകൊണ്ട് മാത്രം മരിക്കുമോയെന്ന് നിസ്സാരമായി ചോദിക്കുന്നുണ്ട് ചിലര്‍. ആത്മഹത്യചെയ്യുന്നവന്‍ ഭീരുവാണ്, പക്ഷേ അങ്ങനെ പറയരുത് സര്‍. പാവങ്ങളുടെ കയ്യില്‍ നിന്ന് മെമ്പര്‍ഷിപ്പിന്റെ പണമായി കാശ് വാങ്ങുന്നവര്‍ക്ക് ഒരു പക്ഷേ അങ്ങനെ ചോദിക്കാന്‍ കഴിയും. പക്ഷേ ജീവിതം മുഴുവന്‍ വിദേശത്ത് കൊണ്ടുപോയി ഹോമിച്ച്, എല്ലാ വിയര്‍പ്പും ഒഴുക്കി സ്വരുക്കൂട്ടിയ പണം മുഴുവന്‍ തീര്‍ന്നു, ബാങ്കിലെ അവസാന പണവും തീര്‍ന്ന് അവസാനം പത്തൊമ്പതാമത്തെ തവണ അയാള്‍ ശ്യാമളയുടെ അടുത്ത് പോകുവാണ്. അപ്പോള്‍ അയാളോട് പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങള്‍ വെറുതെ മെനക്കെടേണ്ട, നടന്ന് കാലിലെ ചെരുപ്പ് തേയേണ്ട, ഞാന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. അങ്ങനെ അവസാനം പത്ത് കോടിക്ക് തീരേണ്ട പദ്ധതി തീരുന്നത് പതിനെട്ട് കോടിയ്ക്കാണ്. കാരണം ഉണ്ടാക്കിയ കാലതാമസം, മെറ്റീരിയലുകള്‍ക്കുണ്ടായ വില വര്‍ധന, മറ്റ് തടസ്സങ്ങള്‍ പത്ത് കോടി പതിനെട്ട് കോടിയായി. എല്ലാം തീര്‍ന്നു. അങ്ങേര്‍ അവസാനം ഇരുപതാമത്തെ തവണ ഈ ഓഫീസ് കയറിയിറങ്ങുകയാണ്. ആ സമയത്ത് പറഞ്ഞു. ഇനി രക്ഷയില്ല, ദയവു ചെയ്ത് നിങ്ങള്‍ ഇതൊന്ന് അനുവദിച്ച് തരണം. 

അതിന് പറഞ്ഞ വാചകം എന്താണെന്ന് അറിയാമോ അതവിടെ ഒരു സ്തൂപമായി നില്‍ക്കട്ടേയെന്ന്. എന്തൊരു ധിക്കാരമാണ് സാര്‍. ഒരു മനുഷ്യന്റെ അധ്വാനവും പണവും ചെലവഴിച്ചുണ്ടാക്കിയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായാണ് അതവിടെ സ്തൂപമായി നില്‍ക്കട്ടേയെന്ന് . അദ്ദേഹം നിരാശനായാണ് വീട്ടിലെത്തിയത്. ഭാര്യ പറഞ്ഞു ഞാന്‍ പോയി ശ്യാമളയുടെ കാലുപിടിക്കാം. ഒരു വിധ തെറ്റും ചെയ്തിട്ടില്ലാത്ത ആ പാവങ്ങള് ഒരു അനുമതിയ്ക്ക് വേണ്ടി പറയുകയാണ് ഞാന്‍ പോയി ശ്യാമളയുടെ കാലുപിടിക്കാം. സാധാരണ ഇത്തരം വിഷയങ്ങള്‍ക്ക് തന്നെ പുറത്തേയ്ക്ക് അയക്കാറില്ലാത്ത ഭര്‍ത്താവ് അതുസമ്മതിച്ചു. നീ പോകേണ്ട, അവര്‍ അപമാനിക്കുകയേയുള്ളു. അല്ലാതെ ഇതൊന്നും സംഭവിക്കാന്‍ പോവില്ലെന്ന് പിന്നീട് പറഞ്ഞു. അങ്ങനെ എല്ലാത്തരം ബുദ്ധിമുട്ടുകളുടെ അവസാനമാണ് ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്നും അവര്‍ ദുര്‍ബലരാണെന്നും നമ്മള്‍ പറയാറുണ്ട്. പക്ഷേ എല്ലാവര്‍ക്കുമൊന്നും ഇരട്ടച്ചങ്കുണ്ടാവുകയില്ല. അത് അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം ഉണ്ടാവുന്നതാണ്. പ്രത്യേകിച്ച് പ്രവാസികള്‍ , അവര്‍ക്ക് നമ്മളെപ്പോലെ ശക്തിയില്ല. ഒരു പെര്‍ഫ്യൂമിന്റെ മണം മാത്രം മതി നമ്മുടെ കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും നിയമങ്ങള്‍ മാറാന്‍. ഒരു പ്രവാസിയെ എങ്ങനെ ബുദ്ധിമുട്ടിക്കുകയെങ്ങനെയെന്നതില്‍ ഗവേഷണം നടത്തുകയാണ് നമ്മുടെ ഉദ്യോഗസ്ഥര്‍. 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending