Connect with us

Culture

മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല

Published

on

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ) ‘ബയ്ഔട്ട്’ വ്യവസ്ഥയുമായുള്ള പുതിക കരാറില്‍ സൂപ്പര്‍ താരം ഒപ്പുവെച്ചത്. കരാര്‍ കാലാവധി കഴിയുംമുമ്പ് ഉഭയകക്ഷി സമ്മത പ്രകാരമല്ലാതെ ക്ലബ്ബ് വിടണമെങ്കില്‍ കളിക്കാരന്‍ ബയ്ഔട്ട് തുക നല്‍കേണ്ടി വരും.

 

2018 വേനല്‍ക്കാലത്തോടെ കരാര്‍ അവസാനിക്കുന്ന മെസ്സിക്കു വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയടക്കമുള്ള ക്ലബ്ബുകള്‍ ശ്രമം നടത്തവെയാണ് അര്‍ജന്റീനക്കാരനെക്കൊണ്ട് കരാര്‍ ഒപ്പുവെപ്പിക്കുന്നതില്‍ ബാര്‍സ പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തമ്യൂ വിജയിച്ചത്. കരാര്‍ പുതുക്കാന്‍ കഴിഞ്ഞ ജൂണില്‍ മെസ്സി സമ്മതം അറിയിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒപ്പുവെക്കല്‍ നീട്ടിക്കൊണ്ടു പോകുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ക്ലബ്ബുമായി മൂന്ന് വ്യത്യസ്ത ധാരണകളില്‍ മെസ്സി ഒപ്പുവെച്ചതായി ഈ മാസാദ്യം ബര്‍ത്തമ്യൂ പറഞ്ഞിരുന്നു.

(L-R) Barcelona’s Xavi Hernandez, Lionel Messi and Andres Iniesta pose the 6 trophies the team won during the 2009 season, before their Spanish first division soccer league match against Villarreal at Camp Nou stadium in Barcelona, January 2, 2010. REUTERS/Albert Gea (SPAIN – Tags: SPORT SOCCER)

മുന്‍ കരാറിലെ 300 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് തുക ഗണ്യമായി വര്‍ധിപ്പിക്കാന്‍ ബാര്‍സയെ നിര്‍ബന്ധിച്ചത് സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ട സാഹചര്യമാണ്. ബ്രസീലിയന്‍ താരത്തെ വിട്ടുനല്‍കാന്‍ ബാര്‍സ തയാറായില്ലെങ്കിലും 222 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് 24കാരന്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയിരുന്നു. സമാനമായ സാഹചര്യം മെസ്സിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാനാണ്, നിലവിലെ സാഹചര്യത്തില്‍ ഒരു ക്ലബ്ബും മുടക്കാന്‍ മടിക്കുന്ന വലിയ തുക പുതിയ കരാറില്‍ ബാര്‍സ ഉള്‍പ്പെടുത്തിയത്.

16 Jan 2013, Barcelona, Spain — 16.01.2013 Barcelona, Spain. Leo Messi presents his 4 Ballon d’or trophies to the club supporters at the Camp Nou — Image by © Joma/ActionPlus/Corbis

പുതിയ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 34 വയസ്സ് പ്രായമുണ്ടാവുന്ന മെസ്സി പ്രൊഫഷണല്‍ കരിയറില്‍ 17 വര്‍ഷങ്ങള്‍ ബാര്‍സയില്‍ പിന്നിട്ടിട്ടുണ്ടാവും. 2004ല്‍ 17ാം വയസ്സില്‍ ബാര്‍സലോണയുടെ ലാ മസിയ അക്കാദമിയില്‍ നിന്നാണ് താരം സീനിയര്‍ ടീമിലേക്കു വന്നത്.

13 വര്‍ഷങ്ങളിലായി എട്ട് ലാലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ ബാര്‍സക്കൊപ്പം പങ്കാളിയായ മെസ്സി 602 മത്സരങ്ങളില്‍ നിന്ന് 523 ഗോളുകളും നേടിയിട്ടുണ്ട്. ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാളന്‍ ഡിഓര്‍ പുരസ്‌കാരം അഞ്ചു തവണ മെസ്സി സ്വന്തമാക്കി.

 

ലാലിഗയില്‍ ഏറ്റവുമധികം ഗോള്‍ (361), ബാര്‍സലോണയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ (523), ബാര്‍സയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (24), ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനു വേണ്ടി ഏറ്റവുമധികം ഗോള്‍ (97), തുടര്‍ച്ചയായി എട്ട് സീസണുകളില്‍ 40 ഗോള്‍ നേടിയ ഏക കളിക്കാരന്‍ തുടങ്ങി നിരവധി ബഹുമതികള്‍, ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി വാഴ്ത്തപ്പെടുന്ന മെസ്സി ഇതിനകം ബാര്‍സയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending