Video Stories
ദ്രാവിഡസ്വത്വത്തിന്റെ ആള്‍രൂപം

ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്‌നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിമാത്രമാകുന്നു. ആ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം അദ്ദേഹത്തെ നേതാവായും കലാകാരനായും കുടുംബനാഥനായും കണ്ടിരുന്ന ആളുകളെസംബന്ധിച്ച് പെട്ടെന്നൊന്നും നികത്തപ്പെടുന്ന ഒന്നാവില്ല. ഇടവേളകളോടെ അഞ്ചുതവണയായി 1969, 71, 89, 96, 2006 വര്‍ഷങ്ങളില്‍ നാലുപതിറ്റാണ്ടോളം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അതിലുപരി ദ്രാവിഡജനത നെഞ്ചേറ്റിയ നേതാവായിരുന്നു തമിഴരുടെ സ്വന്തം കലൈജ്ഞര്‍. ജസ്റ്റിസ് പാര്‍ട്ടിയിലൂടെയാണ് പതിനാലാംവയസ്സില്‍ പൊതുരംഗത്തെത്തിയ കലൈജ്ഞര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, എം.കാമരാജ്, ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്മായില്‍സാഹിബ് തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ നേതൃവര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ ഗണത്തിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാരാജ്യം ബഹുവിധമായ സാമൂഹികരാഷ്ട്രീയപ്രതിസന്ധികളില്‍ ആടിയുലഞ്ഞപ്പോള്‍ തമിഴ്ജനതയെ ദേശീയമുഖ്യധാരയില്‍ പിടിച്ചുനിര്‍ത്തിയൊരു നേതൃനിരയാണ് ദക്ഷിണേന്ത്യക്കുണ്ടായിരുന്നത്. അതിലൊന്നാണ് ഇപ്പോള്‍ വിടചൊല്ലിയിരിക്കുന്നത്. പത്തുദിവസം നീണ്ട കൃത്രിമോപകരണങ്ങള്‍കൊണ്ടുള്ള ചികില്‍സക്കും മാസങ്ങള്‍നീണ്ട വിശ്രമജീവിതത്തിനും അന്ത്യം.
‘ എന്‍ ഉയിരിനും മേലാന ഉടല്‍പിറപ്പുകളേ… ‘എന്ന കരുണാനിധിയുടെ വാക്കുകളുടെ സ്വരഭംഗി മതിയായിരുന്നു തമിഴ് ജനതയിലെ ലക്ഷോപലക്ഷങ്ങള്‍ക്ക്. സ്വാതന്ത്ര്യാനന്തരകാലത്ത് കോണ്‍ഗ്രസ് വികാരംകത്തിനിന്ന ദേശീയപ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി ദ്രാവിഡവികാരത്തിലേക്കും ഹിന്ദിവിരുദ്ധപ്രക്ഷോഭത്തിലേക്കും തമിഴ്‌നാട് ചുവടുവെക്കുമ്പോള്‍ കരുണാനിധി നേതൃനിരയില്‍ ഏറെ താഴെയായിരുന്നെങ്കിലും ദ്രാവിഡനേതാക്കളുടെ ഒന്നൊന്നായുള്ള തിരോധാനം കലൈജ്ഞരെ ദ്രാവിഡരാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ പിടിച്ചിരുത്തി. അണ്ണാദുരൈയുടെ കാലത്ത് 1961ല്‍ ഡി.എം.കെ ട്രഷററായി. 1969ലാണ് അദ്ദേഹം പാര്‍ട്ടിയുടെ അമരം ഏന്തുന്നത്. ഒപ്പം തന്നെ തന്റെ രാഷ്ട്രീയഗുരുവായ അണ്ണായില്‍നിന്ന് മുഖ്യമന്ത്രിപദവിയും. തിരുവള്ളുവര്‍ മുതലായവരില്‍ നിന്നുപകര്‍ന്നുകിട്ടിയ കാവ്യാത്മകമായ ഭാഷയാണ് കരുണാനിധിയെ തമിഴ്മക്കളുടെ മനതാരില്‍ ചിരകാലത്തേക്ക് കുടിയിരുത്തിയത്. കഥാകൃത്തും കവിയും തിരുക്കുറളിന്റെ വ്യാഖ്യാതാവുമെന്ന നിലയില്‍നിന്ന് അദ്ദേഹം പതുക്കെയായി സിനിമാരംഗത്തേക്ക് ആനയിക്കപ്പെട്ടു. തിരക്കഥാകൃത്തായി തമിഴ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അദ്ദേഹം സഹപ്രവര്‍ത്തകനും പിന്നീട് മുഖ്യമന്ത്രിയുമായ എം.ജി.രാമചന്ദ്രനുമൊത്ത് എഴുപത്തഞ്ചോളം തിരക്കഥകളിലൂടെ തമിഴ്‌നാട്ടുകാരുടെ മനോമുകുരങ്ങളില്‍ താരശോഭയായി. ശരിക്കും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രചാരണമാധ്യമമായിരുന്നു അക്കാലത്ത് തമിഴ്‌സിനിമാരംഗം. അവര്‍ കരുണാനിധിയെ കലാകാരന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കലൈജ്ഞര്‍ ‘ എന്ന് ചെല്ലപ്പേര് ചൊല്ലിവിളിച്ചത് തികച്ചും സ്വാഭാവികം. രാമസ്വാമിനായ്ക്കരുടെ ദ്രാവിഡകഴകം പിന്നീട് അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കീഴില്‍ ദ്രാവിഡമുന്നേറ്റകഴകമായി മാറി. എം.ജി രാമചന്ദ്രന്‍ സ്വന്തം പാര്‍ട്ടിയായ അണ്ണാദ്രാവിഡമുന്നേറ്റകഴകവുമായി വേര്‍പിരിയുമ്പോള്‍ കരുണാനിധി പാറപോലെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. ദീര്‍ഘകാലം മാറിമാറി ഇരുവരും തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റു. ഇരുവരുടെയും ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനം മാത്രമായിരുന്നുതാനും. അക്കാലത്ത് പക്ഷേ രാഷ്ട്രീയത്രിശങ്കുസ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി തമിഴ് ജനത.
പുരാണസിനിമകളില്‍ നിന്ന് വേറിട്ട് ജനകീയമാധ്യമത്തെ രാഷ്ട്രീയസാമൂഹികമുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് തെളിയിക്കുക കൂടിയായിരുന്നു കരുണാനിധി.പ്രാസമൊപ്പിച്ചുള്ള ഭാഷതന്നെയായിരുന്നു അദ്ദേഹത്തിന്റെ തുറുപ്പുശീട്ട്. ജീവിതാന്ത്യംവരെ പാര്‍ട്ടി അധ്യക്ഷനായ കലൈജ്ഞര്‍ മക്കളെ രാഷ്ട്രീയ-വ്യവസായമേഖലകളില്‍ കരക്കടുപ്പിച്ചു. മക്കളില്‍ സ്റ്റാലിനായിരുന്നു ഒരുപടിമുന്നില്‍. ഇദ്ദേഹത്തെ രണ്ടുതവണ മന്ത്രിയും ഉപമുഖ്യമന്ത്രിയുമാക്കി. ചെന്നൈ കോര്‍പറേഷന്‍ ചെയര്‍മാനായും സ്റ്റാലിന്‍ ജനമനസ്സുകളിലും ഭരണമേഖലയിലും ശ്രദ്ധനേടി. മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായാണ് അദ്ദേഹം തീര്‍ത്തത്. എം.പി സ്ഥാനത്തിലൂടെ കനിമൊഴിയും അഴഗിരിയും സണ്‍ ടി.വി നെറ്റ് വര്‍ക്കിലൂടെ മരുമകന്‍ മുരശൊലിമാരനും തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെയും കുടുംബത്തിലെയും മുടിചൂടാമന്നന്മാരായി. കേന്ദ്രസര്‍ക്കാരുകളിലെ പാര്‍ട്ടിപങ്കാളിത്തവും ഇതിന് അവരെ നല്ലവണ്ണം തുണച്ചു. ഒരു കേന്ദ്രസര്‍ക്കാരിനെ വീഴ്ത്തിയിടുന്നതിന് കാരണമായ രണ്ടായിരം കോടിയുടെ ടു.ജി സ്‌പെക്ട്രം അഴിമതിക്കേസ് പാര്‍ട്ടിയുടെ മാത്രമല്ല, കരുണാനിധിയുടെയും യശസ്സിന് മങ്ങലേല്‍പിച്ചു. 2014ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോദി വരുന്നതിന് കാരണമായതിലൊന്ന് ഈ അഴിമതിയായിരുന്നു. ആദ്യമൂന്നുസിനിമകള്‍ പിറക്കാതെ പോയപ്പോള്‍ ‘ പരാശക്തി ‘യിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ സിനിമാതുടക്കം. അവസാനചിത്രം ‘പൊന്നാര്‍ ശങ്കര്‍’ 2011ലായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം.
1970കളില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിയെ പിന്തുണച്ചാണ് കരുണാനിധി ദേശീയരാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയെ പിടിച്ചുയര്‍ത്തിയത്. എന്നാല്‍ അടിയന്തിരാവസ്ഥയെ ശക്തിയായി എതിര്‍ക്കാനും അദ്ദേഹം മുന്നോട്ടുവന്നു. പിന്നീടുള്ള കാലം കോണ്‍ഗ്രസുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ചെയ്തു. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ തന്റെ വിഖ്യാതമായ ദ്രാവിഡസ്വത്വത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാനത്ത് അവരെ പച്ചതൊടീക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഫലം ഇന്നും തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയെ പോലും വിജയിപ്പിക്കാന്‍ കാവിപ്പാര്‍ട്ടിക്കായില്ല. ഇന്ത്യയുടെ തലസ്ഥാനം കരുണാനിധിയുടെ വീട് നില്‍ക്കുന്ന ഗോപാലപുരം ആണെന്നുവരെഅണികള്‍ പുകഴ്ത്തിപ്പാടി. അന്നുവരെ ദേശീയരാഷ്ട്രീയത്തില്‍ ഗണനാത്മകശക്തിയല്ലാതിരുന്ന ഡി.എം.കെയെ കരുണാനിധിയാണ് നിര്‍ണായകഘടകമാക്കിയത്. ഇരുമുന്നണികളിലും അദ്ദേഹം തന്റെ പാര്‍ട്ടിയെ തമിഴ്ജനതക്കുവേണ്ടി വിനിയോഗിച്ചു. അല്‍പകാലം കോണ്‍ഗ്രസുമായി ഇടഞ്ഞ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ചേരേണ്ടിവന്നപ്പോഴും കലൈജ്ഞരെന്ന കറകളഞ്ഞ മതേതരനേതാവില്‍ ഒരാള്‍പോലും വര്‍ഗീയതയുടെ കടുകുമണിപോലും കണ്ടില്ല. മുസ്‌ലിംലീഗ് നേതാക്കളായ ഖാഇദേമില്ലത്ത് മുതല്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍വരെയുള്ളവരുമായി അദ്ദേഹം അനല്‍പമായ അടുപ്പംപുലര്‍ത്തി. 1948ല്‍ ചെന്നൈയില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകയോഗം നടക്കുമ്പോഴും അതിന് ശേഷം പതിറ്റാണ്ടുകളോളവും പാര്‍ട്ടിക്കും മുസ്‌ലിംകളാദി പിന്നാക്ക-ദലിത്‌വിഭാഗങ്ങള്‍ക്കും കാവലാളായി കലൈജ്ഞര്‍ നിലകൊണ്ടു. ഖാഇദേമില്ലത്തിന്റെ പേരില്‍ ഒരുജില്ലതന്നെ രൂപീകരിക്കാനും അദ്ദേഹം വിശാലമനസ്‌കത കാട്ടി. പാര്‍ട്ടി അധ്യക്ഷപദവിയില്‍ അരനൂറ്റാണ്ട് പിന്നിട്ടത് കഴിഞ്ഞവര്‍ഷമാണ് കരുണാനിധിയും ഡി.എം.കെയും ആഘോഷിച്ചത്. അതിന് തൊട്ടടുത്ത സമയത്തുതന്നെ അദ്ദേഹത്തിന് പാര്‍ട്ടിയെയും നാടിനെയും കൈവെടിയേണ്ടിവന്നു എന്നത് വിധിനിശ്ചയം മാത്രം.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് രണ്ടുതവണയായി പത്തുവര്‍ഷവും കോണ്‍ഗ്രസിനൊപ്പംനിന്ന ഡി.എം.കെ രാജ്യം കാവിഭീകരതക്ക് കീഴടങ്ങേണ്ടിവരുമ്പോഴാണ് ജീവിതത്തോട് വിടപറയേണ്ടിവരുന്നെങ്കിലും, പാര്‍ട്ടിയെ മതേതരചേരിയോട് ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുതന്നെയാണ് യാത്ര ചോദിക്കുന്നത് എന്നത് തമിഴ്‌നാടിനെയും രാജ്യത്തെയും സംബന്ധിച്ച് മഹത്തായ കാര്യംതന്നെ. ജയലളിതയുടെ മരണത്തെതുടര്‍ന്ന് അണ്ണാ ഡി.എം.കെ കപ്പിത്താനില്ലാത്ത കപ്പലാവുകയും രാഷ്ട്രീയരംഗത്തേക്ക് പുതിയചേരുവകളുമായി താരങ്ങളായ കമല്‍ഹാസനും രജനീകാന്തും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ തമിഴ്ജനത ഇന്നും ദ്രാവിഡജനത വിശ്വാസം അര്‍പ്പിക്കുന്നത് കരുണാനിധിയുടെ പ്രസ്ഥാനത്തില്‍തന്നെയെന്നതാണ് അദ്ദേഹത്തെ രോഗശയ്യയിലും അല്ലലില്ലാതെ കിടക്കാന്‍ സഹായിച്ചിട്ടുണ്ടാവുക. ജൂലൈ 28 മുതല്‍ പത്തുദിനം ചെന്നൈ കാവേരിആസ്പത്രിക്ക് മുന്നില്‍ മരണസമയംവരെ കാത്തുകിടന്ന നൂറുകണക്കിന് ആബാലവൃദ്ധം ജനതയുടെ അലമുറയുടെ പിന്നിലും ആ നേതാവിനോടും തിരിച്ചുമുള്ള അളക്കാനാകാത്ത അന്‍പുതന്നെ. അതുതന്നെയാണ് നമുക്കും ആ മഹാമനീഷിക്ക് തിരിച്ചുനല്‍കാനുള്ളത്.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
india3 days ago
‘പാഠഭാഗങ്ങള്‍ നീക്കിയ നടപടി ചരിത്രബോധം കവര്‍ന്നെടുക്കാന്‍’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍