Connect with us

More

പത്തില കറിക്ക് ആവശ്യക്കാരേറുന്നു

Published

on

കെ.എ മുരളീധരന്‍
തൃശൂര്‍: ‘കായേം ചേനേം മുമ്മാസം..
ചക്കേം മാങ്ങേം മുമ്മാസം..
താളും തകരേം മുമ്മാസം..
അങ്ങനേം ഇങ്ങനേം മുമ്മാസം’
മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ചു പൊതുവേയുള്ള ചൊല്ലാണിത്.
കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ സമയത്ത് കഴിക്കാന്‍ പറ്റിയ ഒന്നാണ് പത്തില കറി. ഇതിനാകട്ടെ ഓരോ വര്‍ഷം കഴിയുന്തോറും ആവശ്യക്കാരേറിവരികയാണ്. താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചചീര, കൂവളം, ചേമ്പില, ചൊറിയാണം (ചൊറിയന്‍തുമ്പ) എന്നിവയാണ് പത്തില കറിക്കാവശ്യം. പഞ്ഞമാസക്കാലത്തെ പ്രധാനവിഭവമാണ് പത്തിലതോരന്‍. ഭക്ഷ്യയോഗ്യമായ ഏത് ഇലയും എടുക്കാം. പയര്‍, തഴുതാമ, മത്ത, കുമ്പളം, ചീര, തകര എന്നു തുടങ്ങി ചൊറിയന്‍തുമ്പ (കൊടിത്തൂവ) വരെ എടുക്കുന്നവരുണ്ട്. താളിന്റെ ഇല 10 തണ്ട്, തകരയില ഒരുപിടി, പയറില 15 തണ്ട്, എരുമത്തൂവയില 10 തണ്ട്, ചെറുകടലാടി ഇല ഒരുപിടി, മത്തന്‍ ഇല 10 എണ്ണം, കുമ്പളത്തില 10 എണ്ണം, ചെറുചീരയില ഒരുപിടി, തഴുതാമയില ഒരുപിടി, തൊഴകണ്ണിയില ഒരുപിടി. ഇലകള്‍ എല്ലാം ശേഖരിച്ച് ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടി രുചി നഷ്ടപ്പെടാതിരിക്കാനാണിത്. വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ഇലകള്‍ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പു ചേര്‍ത്ത് നന്നായി വേവിച്ച് ചോറിന് കറിയായി ഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക് പച്ചമുളകും തേങ്ങ ചിരവിയതും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ അല്‍പം ചേര്‍ക്കുന്നത് കറിക്ക് കൂടുതല്‍ രുചി ലഭിക്കാന്‍ സഹായിക്കും.

തൊടികളില്‍ ആര്‍ക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്ക്കുമൊക്കെ ഭക്ഷണമേശയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്ന നാളുകളാണ് കര്‍ക്കടകമെന്ന് തൃശൂരിലെ ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റല്‍ അസി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ദാസ് പറയുന്നു. താള് ദഹനം വര്‍ദ്ധിപ്പിക്കാനും മലബന്ധത്തിനും നേത്രരോഗത്തിനും ത്വക് രോഗങ്ങള്‍ക്കും പ്രതിവിധിയായി തകരയും പിത്തം, ഹൃദ്രോാഗം, ചുമ എന്നിവക്ക് ഔഷധമായി തഴുതാമയും രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും കുമ്പളത്തിന്റെ ഇലയും വെള്ളരി നേത്രസംരക്ഷണത്തിനും വിറ്റാമിന്‍ എ, സി, ഇരുമ്പ് എന്നിവയടങ്ങിയ ചീരയും നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ചേനയുടെ ഇലയും വിവിധ തരം ആസിഡുകള്‍ അടങ്ങിയ ആനക്കൊടിത്തൂവയും കഫക്കെട്ടിനുള്ള മരുന്നായുള്ള മുക്കുറ്റിയും ശരീര ശുദ്ധിക്ക് ഉത്തമമായ പയര്‍ ഇലയും കഴിച്ചാല്‍ കര്‍ക്കിടകത്തിലൂടെ നമ്മുടെ ആരോഗ്യത്തിലുണ്ടാകുന്ന ക്ഷതത്തെ പരിഹരിച്ച് ആരോഗ്യത്തെ വീണ്ടെടുക്കാമെന്നും ആയുര്‍വേദ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

kerala

‘സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് വച്ചത് നിരുത്തരവാദപരം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പ്രസക്തഭാഗം

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. വെങ്ങാനൂര്‍ ഉച്ചക്കട എല്‍പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലും ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി. യുപിഎസിലും ഉച്ചഭക്ഷണത്തില്‍ നിന്നു ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ് .

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്? നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം.

Continue Reading

EDUCATION

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌

നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്

Published

on

ന്യൂഡല്‍ഹി: സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Continue Reading

Trending