Connect with us

More

‘സന്ദേശ’ത്തില്‍ കൊടി പിടിച്ച പ്രശാന്തന്‍ കോട്ടപ്പള്ളി ഇവിടുണ്ട്

Published

on

‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍…’ സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും മറക്കാനാവാത്തതാണ് ഈ ഡയലോഗ്. ചിത്രം സന്ദേശം. ശ്രീനിവാസനും ജയറാമും പാര്‍ട്ടി ഭ്രമത്തില്‍ തകര്‍ത്തഭനയിച്ച ചിത്രം. പൊതുജനത്തെ ചിന്തിപ്പിച്ച് ചിരിപ്പിക്കുകയും ചിരിപ്പിച്ച് ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി സീനുകളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ സന്ദേശത്തില്‍ ബാലതാരമായി ക്യാമറക്കു മുന്നില്‍ വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു. പ്രശാന്തന്‍ കോട്ടപ്പള്ളിയായി അഭിനയിച്ച രാഹുല്‍ ലക്ഷ്മണ്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ആ മുഖം ഇപ്പോള്‍ ഡോക്ടര്‍ എന്ന വേഷം ആടിത്തിമിര്‍ക്കുകയാണ്, അതും ജീവിതത്തില്‍.

untitled-1-copy

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പാലിയേറ്റീവ് വിഭാഗത്തില്‍ തിരക്കുള്ള ഡോക്ടറാണ് രാഹുല്‍ ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത രാഹുല്‍ ക്രീം ക്ലിനിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ്. ക്യാമറക്കു മുന്നില്‍ കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനുമൊക്കെ ആവശേം കൊണ്ട പ്രശാന്തന്‍ കോട്ടപ്പള്ളി പക്ഷെ ജീവിതത്തില്‍ ഇതുവരെ കൊടിപ്പിടിച്ചിട്ടില്ല. സിനിമയില്‍ ഉഴപ്പനായിരുന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ഉഴപ്പിയിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. കുഞ്ഞനിയന്റെ കൈയില്‍ നിന്ന് കൊടി വലിച്ചെറിഞ്ഞ പ്രഭാകരന്‍ കോട്ടപ്പള്ളി, പ്രകാശന്‍ കോട്ടപ്പള്ളി എന്നീ ചേട്ടന്മാരെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് രാഹുലിന്. അത്തരമൊരു സിനിമ ഇനി മലയാളത്തിലുണ്ടാവില്ലെന്നാണ് രാഹുല്‍ പറയുന്നത്.

untitled-2-copy

കഥാപാത്രങ്ങളെ അന്വശരമാക്കിയ പ്രതിഭകളുടെ വേര്‍പ്പാടാണ് അതിനു കാരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. അവസരം ലഭിച്ചിട്ടും എം.ടിയുടെ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും താരം പങ്കുവെച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending