Connect with us

Video Stories

റെയില്‍വേ: അനൗണ്‍സ്‌മെന്റിന് പകരം ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വരുന്നു

Published

on

 

നടപ്പാക്കുന്നത് സ്വകാര്യപങ്കാളിത്തത്തോടെ, പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം അവസാനിപ്പിക്കുന്നു. പകരം ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം പരസ്യങ്ങളും പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയും ഇത് സ്വകാര്യ കമ്പനികളുമായി പങ്കിട്ടെടുക്കാനുമാണ് ആലോചന. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ ഇന്‍ഫര്‍മേഷന്‍ സംവിധാനം. ഐ.ആര്‍. സി.ടി.സി നിലവിലുണ്ടായിരിക്കെ ടിക്കറ്റ് റിസര്‍വേഷന് സ്വകാര്യവെബ്‌സൈറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് പിന്നാലെയാണിത്.
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 റെയില്‍വേ സ്റ്റേഷനുകളിലായി 10 ലക്ഷം എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ചുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ സോണുകള്‍ക്ക് കൈമാറിയതായാണ് വിവരം. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യത്തിലൂടെ നിലവില്‍ 300 കോടി രൂപയാണ് പ്രതിവര്‍ഷം റെയില്‍വേക്ക് കിട്ടുന്നത്. ഇത് 10,000 കോടിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. മൊത്തം വരുമാനത്തില്‍ യാത്രക്കൂലി ഒഴികെയുള്ള വരുമാനവിഹിതം ഏഴ് ശതമാനം മാത്രമാണ്. ഇത് 20 ശതമാനത്തിലേക്ക് എത്തിക്കലാണ് പുതിയ സംരംഭത്തിലൂടെ ആലോചിക്കുന്നത്. അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണെന്നതുകൊണ്ട് വരുമാനത്തിലെ നല്ലൊരുപങ്കും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടിവരും. റെയില്‍വേയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ ഏജന്‍സികള്‍ വരുമാനമുണ്ടാകുന്ന സ്ഥിതിയാകും ഫലത്തിലുണ്ടാവുക. പുതിയ സംവിധാനത്തില്‍ ട്രെയിനുകളുടെ തല്‍സമയ വിവരങ്ങളും സീറ്റ് ഒഴിവുമടക്കവുമുള്ള കാര്യങ്ങള്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വഴി വിവിധ ഭാഷകളില്‍ നല്‍കാനാണ് ആലോചിക്കുന്നത്. സ്റ്റേഷനുകളിലെ നടപ്പാലങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, വിശ്രമമുറികള്‍, അടക്കം എല്ലാ പ്രധാന ഭാഗങ്ങളിലും സ്‌ക്രീനുകള്‍ സ്ഥാപിക്കും. ട്രെയിനുകളുടെ എല്ലാ കോച്ചുകളിലുള്ളവര്‍ക്കും കാണാവുന്ന വിധത്തിലാവും എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വിന്യസിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഡല്‍ഹി അടക്കം 10 പ്രധാന സ്റ്റേഷനുകളിലാണ് എല്‍.ഇ.ഡി ഇന്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക.
അനൗണ്‍സ്‌മെന്റിന് പുറമെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. ഡി-വിഭാഗം സ്റ്റേഷനുകളില്‍ വരെ ഓഡിയോ, വീഡിയോ പരസ്യങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നതിനാണ് തീരുമാനം. ഡിസ്‌പ്ലേ ബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം, സി.സി.ടി.വി.അടക്കമുള്ളവ കൂടുതല്‍ വ്യാപിപ്പിക്കും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താവിനിമയ കമ്പനിയായ റെയില്‍ടെല്‍ ആണ് പരസ്യങ്ങള്‍ ഏകീകരിക്കുക. നിലവില്‍ സ്റ്റേഷന്‍ തലത്തിലും ഡിവിഷന്‍ തലത്തിലും പരസ്യദാതാക്കളുടെ പരസ്യം പുതുക്കി നല്‍കിയിരുന്നില്ല. പരസ്യനിയമം വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത് നിര്‍ത്തിവെച്ചത്. ഇനി സോണല്‍ തലത്തിലായിരിക്കും പരസ്യത്തിന് ടെണ്ടര്‍ വിളിക്കുക. റെയില്‍ടെല്‍ വിവിധ ഭാഷകളില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കും. റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്കിലെ(ആര്‍.ഡി.എന്‍) പരസ്യവരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍ ടെല്ലുമായി റെയില്‍വേ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരസ്യം നല്‍കാന്‍ ലൈസന്‍സ് എടുത്തവരായിരിക്കും പരസ്യ ഉപകരണങ്ങളും മറ്റും സ്ഥാപിക്കേണ്ടത്. റെയില്‍വേയും റെയില്‍ടെല്ലുമായി 65:35 എന്ന തോതിലാണ് പരസ്യവരുമാനം പങ്കിടുക. പത്തുവര്‍ഷത്തേക്കാണ് കരാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി

ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Published

on

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങൾ തകർത്തുകൊണ്ടും ആസാമിൽ നടന്ന സംഭവവികാസങ്ങൾ അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ പാർക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.
സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകർക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുൻകൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
Continue Reading

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

Trending