Connect with us

Video Stories

കലൈഞ്ജറും ഖാഇദെമില്ലത്തും

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍ ആദ്യമായി ഉലമ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് കരുണാനിധിയായിരുന്നു. ഉറുദു ഭാഷ പാഠ വിഷയമാക്കിയതും കരുണാനിധിയുടെ ഭരണകാലത്തായിരുന്നു. നിര്‍ധന മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്തെ പള്ളികളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം പ്രഖ്യാപിച്ചു. റമസാന്‍ കാലത്ത് പള്ളികളില്‍ നോമ്പ് തുറക്കാന്‍ കഞ്ഞിക്കായി സൗജന്യമായി അരി അനുവദിച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും, പരിപാലിക്കാനുമായി പ്രത്യേക നിയമവും നടപ്പിലാക്കി. ഉദ്യോഗ നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നെങ്കിലും ഇതിനെ മറികടന്ന് നിയമം നടപ്പിലാക്കി. മഹാനായ ഖാഇദെമില്ലത്തിന്റെ പേരില്‍ നാഗപട്ടിണ തലസ്ഥാനമാക്കി ജില്ല പ്രഖ്യാപിച്ചതും, ഖാഇദെമില്ലത്തിന്റെ പേരില്‍ ചെന്നൈയില്‍ റോഡ്, ആര്‍ട്‌സ് കോളജ്, വനിത കോളജ് എന്നിവ സ്ഥാപിച്ചതും കരുണാനിധിയാണ്. എല്ലാ വര്‍ഷവും ഖാഇദെമില്ലത്തിന്റെ ജന്മദിനത്തിലും ചരമ ദിനത്തിലും തിരുവല്ലിക്കേണിയിലെ അദ്ദേഹത്തിന്റെ ഖബറിടം കരുണാനിധി സന്ദര്‍ശിച്ചിരുന്നു.
കളവും കാപട്യവും ഏശാത്ത പാര്‍ട്ടിയെന്നാണ് പലപ്പോഴും കരുണാനിധി ലീഗിനെ പാര്‍ട്ടി യോഗങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. രാജ്യസ്‌നേഹം തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച ഏക പാര്‍ട്ടി ലീഗ് മാത്രമാണെന്ന് ഒരിക്കല്‍ കരുണാനിധി ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പറഞ്ഞു.
മഹാനായ മര്‍ഹൂം ഖാഇദെമില്ലത്ത് മരണശയ്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കാര്യവും, അവിടെ ഉണ്ടായ അനുഭവങ്ങളും കരുണാനിധി പല യോഗങ്ങളില്‍ ഉദ്ധരിച്ചു. ”എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. ഇതോര്‍ക്കുമ്പോഴാണ് വിഷമം. ഈ സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളും ഡി.എം.കെയും എന്നും ഒപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്‌നമുണ്ടാവില്ല” ഖാഇദെമില്ലത്തിന്റെ ഈ അവസാന വാക്കുകള്‍ കരുണാനിധി പല യോഗങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. ഖാഇദെമില്ലത്തിന് താന്‍ കൊടുത്ത ഉറപ്പില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇന്ത്യ-പാക്കിസ്താന്‍ യുദ്ധമുഖത്തേക്ക് തന്റെ മകന്‍ മിയാഖാനെ പറഞ്ഞുവിടാന്‍ തയ്യാറായ ഖാഇദെമില്ലത്തിനെ പോലുള്ള ഒരു രാജ്യസ്‌നേഹി ഇന്ത്യയിലുണ്ടോയെന്ന് ഒരിക്കല്‍ കരുണാനിധി ചോദിച്ചു. അതുകൊണ്ട് തന്നെ ലീഗിന് തമിഴ്‌നാട്ടില്‍ വളരാന്‍ ഡി.എം.കെ താങ്ങും തണലുമായി നില്‍ക്കുന്നു.
ഇഫ്താര്‍ വിരുന്നുകളില്‍ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കരുണാനിധി ഒരിക്കല്‍ പറഞ്ഞു ലീഗിന് ഒരുപാട് എം.എല്‍.എ സീറ്റും, എം.പി സീറ്റും നല്‍കണമെന്നാണ് എന്റെ മനസ്സ് മന്ത്രിക്കുന്നത്. പക്ഷെ മുന്നണിയിലെ സഖ്യകക്ഷികളുടെ ബാഹുല്യവും, അവരെ തൃപ്തിപ്പെടുത്താനുള്ള കഠിന ശ്രമവും കാരണം ആഗ്രഹം നിറവേറ്റുന്നില്ല.
ചെന്നൈയില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി മാറി ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കരുണാനിധി നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ഇന്നും മാറ്റൊലിയായി നിലനില്‍ക്കുന്നു. മന്ത്രിയായ സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പതാകയായി തെറ്റിദ്ധരിച്ചതാണ് സംഭവം. ഇതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. മാപ്പ് യാചിക്കുന്നു. ഖാഇദെമില്ലത്തിന്റെ പ്രിയങ്കരനായ ശിഷ്യന്‍ സി.എച്ചിന് ഖാഇദെമില്ലത്തിന്റെ ജന്മനാട്ടില്‍ ഇങ്ങനെയൊരു ദൗര്‍ഭാഗ്യ സംഭവമുണ്ടായതില്‍ ഞാന്‍ ദുഃഖിതനാണ്. മാപ്പ് പറയാന്‍ വാക്കുകളില്ല. ഞാനും സി.എച്ചും ഒന്നാണ്, നമ്മുടെ രണ്ട് പേരുടെയും പേരില്‍ ‘കെ’യുണ്ട്. കോയയും, കരുണാനിധിയും പറയാന്‍ ‘കെ’ വേണം. ഈ സാദൃശ്യം നമ്മള്‍ തമ്മിലുള്ള പൊരുത്തവും ഐക്യവും പ്രകടമാക്കുന്നു.
മുസ്‌ലിം ലീഗുകാരനേക്കാളും ലീഗ് ചരിത്രം പറയുന്ന കരുണാനിധി മഹാനായ മര്‍ഹൂം ഖാഇദെമില്ലത്തിനെ അനുസ്മരിക്കാതെ പ്രസംഗം നടത്താറില്ല. ഖാഇദെമില്ലത്ത്, അണ്ണാദുരെ, പെരിയാര്‍ രാമസ്വാമി എന്നീ ത്രിമൂര്‍ത്തികളാണ് തമിഴ്‌നാടിന്റെ വിജയത്തിന്റെ ശില്‍പികളെന്ന് പറഞ്ഞിരുന്ന കരുണാനിധി ലീഗ് സമര്‍പ്പിക്കുന്ന ഏത് ആവശ്യങ്ങളും താന്‍ അംഗീകരിക്കുകയാണ് പതിവെന്നും പറയുകയുണ്ടായി. ശിഹാബ് തങ്ങള്‍, എ.കെ.എ അബ്ദുസമദ്, എം.എ ലത്തീഫ്, ഇ. അഹമ്മദ്, എ.എം യൂസഫ്, സി.ഐ അല്ലാ പിച്ചൈ, റിഫായി എക്‌സ് എം.പി, ഖാജ മൊയ്തീന്‍, തിരുപ്പൂര്‍ മൊയ്തീന്‍, ഖാദര്‍ മൊയ്തീന്‍ എന്നീ ലീഗ് നേതാക്കളുടെ പേരുകള്‍ പലപ്പോഴും ഉദ്ധരിച്ചാണ് കരുണാനിധി പ്രസംഗിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ രാമനാഥപുരം ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തില്‍ കരുണാനിധി പ്രസംഗിച്ചു നിര്‍ത്തിയത് ”ഈ ഹരിത പതാക ഇനിയും ഉയരട്ടെ, പടരട്ടെ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending