Connect with us

More

മീഡിയാവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സനീഷ് ഇളയടത്ത് രാജിവെച്ചു; വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

Published

on

മീഡിയാ വണ്‍ ടി.വിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സനീഷ് ഇളയടത്ത് രാജിവെച്ചു. മറ്റൊരു പ്രമുഖ ചാനലിലേക്ക് മാറുന്നതിന്റെ ഭാഗമാണ് രാജി എന്നാണ് സൂചന. രാജിയെപ്പറ്റി സനീഷ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള മീഡിയാ വണ്‍ മാനേജ്‌മെന്റ് നടപടികളെ പോസ്റ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മീഡിയാവണ്ണില്‍ നിന്ന് ഇറങ്ങി.

മൂന്ന് വര്‍ഷമാകുന്നു ഇവിടെയെത്തിയിട്ട്. ചെറിയ കാലമാണത്. എന്നാല്‍ അത്രകുറച്ച് കാലം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇറങ്ങും പോലെയല്ല രാജി വെച്ചിറങ്ങുന്നത്. ഉള്ള കാലത്ത് നല്ല സന്തോഷത്തോടെയിരുന്നയിടമാണ്. സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ കൂടെയായിരുന്നു.സന്തോഷമുള്ള തൊഴിലിടമായിരുന്നു എനിക്ക് ഇത്. അതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന വിഷമമുണ്ട്.എന്നാല്‍ ചെറിയ വിഷമമാണത്. പല തരം കാരണങ്ങള്‍ കൊണ്ട് അവരവരുടെ സ്ഥാപനങ്ങളില്‍ ഉറച്ചിരുന്ന് ജോലി ചെയ്യാനാകാത്ത സാഹചര്യം ഈ നാട്ടിലെ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലകപ്പെട്ട 42ഓളം സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇവിടെത്തന്നെയുമുണ്ട്. മൂന്ന് കൊല്ലം മുമ്പ് അത്തരമൊരു കഷ്ടകാലം താണ്ടിയാണ് ഞാനും ഇവിടത്തെ സൗകര്യങ്ങളിലേക്ക് വന്നിരുന്നത് എന്നത് ഓര്‍ക്കുന്നതിനാല്‍ അവരെ മനസ്സിലാകുന്നുണ്ട്.
രാഷ്ട്രീയബോധ്യങ്ങളോടെ ചെയ്യേണ്ടുന്ന പണിയാണ് ഇത് എന്നാണ് എക്കാലത്തെയും ബോധ്യം. അത് കൊണ്ട് തന്നെ നിഷ്പക്ഷനായിരിക്കണം എന്ന മറ്റുള്ളവരുടെ തീര്‍പ്പുകളെക്കുറിച്ചോര്‍ത്ത് ഒരിക്കലും ബേജാറായിരുന്നിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊരി വെക്കാവുന്ന സംഗതിയല്ല മുതിര്‍ന്ന മനുഷ്യര്‍ക്ക് രാഷ്ട്രീയബോധ്യങ്ങള്‍. ജോലിസ്ഥലമാറ്റം ആളുടെ മാറ്റമാണ് എന്ന് വിചാരിക്കുന്ന അല്‍പ്പബുദ്ധികളെ വകവെയ്ക്കാതിരിക്കാനുള്ള സാത്വികത ഇതിനകം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് കൊണ്ട്, കൂടുതലായും സംഘൂസ്ബുദ്ധിയില്‍ നിന്ന് വരാനിടയുള്ള അത്തരം കമന്റുകളെ മുന്‍കൂറായി തള്ളിയിരിക്കുന്നു.
പത്ത് മുപ്പത്തെട്ട് കൊല്ലക്കാലം ജീവിച്ച ജീവിതം ഉണ്ടാക്കിത്തന്നിട്ടുള്ള രാഷ്ട്രീയബോധ്യങ്ങള്‍ക്കൊപ്പമേ ഈ പണി ഇനിയും ചെയ്യുകയുള്ളൂ എന്ന ഉറപ്പ് പരസ്യപ്പെടുത്തുന്നത് അങ്ങനെയാവില്ലെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി മാത്രമായാണ്. മനുഷ്യര്‍ അവരുടെ മുന്‍വിധികളാലും ഉണ്ടാക്കപ്പെട്ടിട്ടുള്ളവരാണ്, ആ മുന്‍വിധിയാണ് അവരുടെ രാഷ്ട്രീയം , ആ അര്‍ത്ഥത്തില്‍ ആരും നിഷ്പക്ഷരല്ല എന്നൊക്കെ ധാരണയുള്ളത് കൊണ്ട് എന്നെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയില്ല. ആശങ്കയുള്ളവര്‍ക്ക് മറുപടി തുടരാന്‍ പോകുന്ന ജോലിയിലൂടെയേ തരാനാകൂ…
പിന്തുടരുന്നവര്‍ക്ക് അതിന് നന്ദി. വിമര്‍ശവും പരിഗണനയും ഇനിയും പ്രതീക്ഷിക്കുന്നു. 🙂

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending