Connect with us

Video Stories

ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്‍കിയ തകര്‍പ്പന്‍ മറുപടി

Published

on

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി വെച്ചിട്ടുള്ള സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ വരുന്ന ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കുന്നതില്‍ വിദഗ്ധനാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദേശകാര്യ മന്ത്രിയുടെ ഭര്‍ത്താവ് ആയതിനാല്‍ തന്നെ, സുഷമാ സ്വരാജിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ഉരുളക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുന്ന സ്വരാജ് കൗശലിനെ 12,500-ലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.

സുഷമാ സ്വരാജിന്റെ ശമ്പളം എത്രയെന്ന് ചോദിച്ച വിരുതന് സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘നോക്കൂ… എന്റെ വയസ്സും മാഡത്തിന്റെ ശമ്പളവും ചോദിക്കരുത്. അത് മോശം സ്വഭാവമാണ്….’ പുരുഷന്റെ ശമ്പളവും സ്ത്രീയുടെ വയസ്സും ചോദിക്കരുതെന്ന പൊതുബോധത്തെ പരിഹസിച്ചു കൊണ്ടാണ് ഭാര്യയുടെ ശമ്പളവും ഭര്‍ത്താവിന്റെ വയസ്സും ചോദിക്കരുതെന്ന് കൗശല്‍ പറയുന്നത്.

 

‘താങ്കളെ കണ്ടുമുട്ടാനുള്ള ഒരു വഴി പറഞ്ഞുതരൂ’ എന്നാവശ്യപ്പെട്ടയാള്‍ക്ക് സ്വരാജ് നല്‍കിയ മറുപടി ഇങ്ങനെ: ‘പോലീസ് താങ്കളെ വിളിക്കുമ്പോള്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാനൊരു അഭിഷാഷകനാണ്…’

2015-ല്‍ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ സ്വരാജ് വെറും നാലു പേരെയാണ് ഫോളോ ചെയ്യുന്നത്. നിയമ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാറുള്ള ലൈവ് ലോ, ദി ഹിന്ദു ലീഗല്‍ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാല്‍, ന്യൂസ്18 ലീഗല്‍ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ്, ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എഡിറ്റര്‍ ധനഞ്ജയ് മഹാപാത്ര എന്നിവരെ മാത്രം. എന്തുകൊണ്ടാണ് സുഷമാ സ്വരാജിനെ ഫോളോ ചെയ്യാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അവര്‍ എന്നെ പിന്തുടരാത്തതു കൊണ്ട്…’

ജി.എസ്.ടി, ബീഫ്, ഘര്‍ വാപ്‌സി തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്തതെന്ത് എന്ന ചോദ്യത്തിനോട് സ്വരാജ് പ്രതികരിച്ചത് ‘അമിത ഡോസില്‍ രാഷ്ട്രീയം കഴിച്ചാല്‍ അതിജീവിക്കാന്‍ എനിക്കു കഴിയില്ല’ എന്നാണ്.

സ്വരാജ് കൗശലിന്റെ രസകരമായ ചില മറുപടികള്‍:

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

Trending