Connect with us

Video Stories

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്

Published

on

വെള്ളിത്തെളിച്ചം/ എ എ വഹാബ്

ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ ‘അല്‍ ഇന്‍ഫിത്വാര്‍’ അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച ചരിത്രത്തിലെ സര്‍വനാശകാരിയായ ഭീകര സംഭവം ഇനി വരാനിരിക്കുന്നതേയുള്ളൂ. പ്രപഞ്ചത്തെ അപ്പാടെ തകര്‍ത്ത് ഇല്ലാതാക്കി കളയുന്ന അതിഭീകരമായ ആ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ ഏറെ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ പരാമര്‍ശത്തിലും വ്യത്യസ്തവും വ്യതിരിക്തവുമായ ശൈലിയും സന്ദേശവും കൊണ്ട് മനുഷ്യ ഹൃദയത്തെ പിടിച്ചുകുലുക്കുന്നുണ്ട്. ആ ഗണത്തില്‍പെട്ട ഒരു അധ്യായമാണ് അല്‍ ഇന്‍ഫിത്വാര്‍. പത്തൊമ്പത് സൂക്തങ്ങളുള്ള ചെറിയൊരു അധ്യായം. പക്ഷേ ജീവിതത്തിന്റെ ഗഹനതകളിലേക്ക് ഏറെ ആഴത്തിലിറങ്ങി സംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന ശകാര സ്പര്‍ശവും ഭീഷണിയും പ്രശാന്തതയുമൊക്കെ അതിലടങ്ങിയിരിക്കുന്നു.

ഭൗതിക ജീവിത ലഹരിയില്‍ പരലോക ജീവിതത്തെ അലസമായി അവഗണിക്കുന്ന മാനസങ്ങളെ പിടിച്ചു കെട്ടി പ്രഹരിക്കും പോലെയാണ് അധ്യായം ആരംഭിക്കുന്നത്. ഇന്ന് മനോഹരമായി വിതാനിക്കപ്പെട്ടു കാണപ്പെടുന്ന ആകാശത്തെ ചൂണ്ടി, ഉപരിമണ്ഡലം പൊട്ടിപ്പിളരുമ്പോള്‍ താരകങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍ ആഴികള്‍ ഇളക്കി മറിക്കപ്പെടുമ്പോള്‍ കുഴിമാടങ്ങള്‍ കുത്തിതുറക്കപ്പെടുമ്പോള്‍ ഓരോ ആത്മാവും അത് ചെയ്തതും ചെയ്യാതിരുന്നതുമെല്ലാം തിരിച്ചറിയും. മനുഷ്യമനസ്സില്‍ തുളച്ചുകയറുന്ന ഒരു ചോദ്യമാണ് തുടര്‍ന്നുവരുന്നത്. ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചതെന്താണ് മനുഷ്യാ? എന്നാണ് ചോദ്യം. മാന്യതയുള്ള ആരും ചൂളിപ്പോകുന്ന ചോദ്യം. ഗുണദോഷ ഭാഷയില്‍ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചാലോചിക്കാന്‍ മനുഷ്യനോട് രണ്ട് വര്‍ത്തമാനം. അവനാണല്ലോ നിന്നെ സൃഷ്ടിക്കുകയും ശരിയാക്കിയെടുക്കുകയും ചെയ്തവന്‍. ഏതുവിധം അവന്‍ ഉദ്ദേശിച്ചുവോ ആ വിധം നിന്നെ വാര്‍ത്തെടുത്തവന്‍. എന്താണ് മനുഷ്യന് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടു വരുന്ന വാചകം.

പരലോക വിധിയുടെ നിഷേധം; അതാണ് യഥാര്‍ത്ഥ രോഗം. തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്. ആദരണീയരായ എഴുത്തുകാര്‍. നിങ്ങളുടെ ചെയ്തികളൊക്കെ കൃത്യമായി അറിയുന്നവര്‍. നാളെയുടെ വിചാരണക്കായി നിങ്ങളുടെ ചെയ്തികളെല്ലാം അവര്‍ രേഖപ്പെടുത്തിവെക്കുമെന്ന വ്യംഗമായ താക്കീതോടെയാണ് ആ വാചകം കടന്നുപോകുന്നത്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഖുര്‍ആനില്‍ വേറെയും പരാമര്‍ശങ്ങളുണ്ട്. രേഖപ്പെടുത്താന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന ഒരു നിരീക്ഷകന്റെ സാന്നിധ്യമില്ലാതെ മനുഷ്യന് ഒരു വാക്കുപോലും ഉച്ചരിക്കാനാവില്ല. (50:17,18). തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയ വികാരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (17:36) അന്ന് വിചാരണ കഴിഞ്ഞാല്‍ പുണ്യവാന്മാര്‍ സുഖസമൃദ്ധമായ ജീവിതത്തിലായിരിക്കും എന്ന് സത്യവിശ്വാസിക്ക് ശുഭവാര്‍ത്ത നല്‍കുന്നു, ഒപ്പം തന്നെ പാപികളുടെ സങ്കേതം കൊടും നരകമായിരിക്കും എന്ന താക്കീത് ആവര്‍ത്തിക്കുന്നുമുണ്ട്. വിധിദിനത്തില്‍ അവരതില്‍ കടന്നു കത്തിയെരിയേണ്ടിവരും. ഓടി മറയാന്‍ ഒരു വഴിയുമുണ്ടാവില്ല. വിധിയുടെ ദിനം എന്താണെന്ന് നിനക്കറിയുമോ? എന്ന് ആവര്‍ത്തിച്ചു ചോദിക്കുകയും ഒരാളിനും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തു കൊടുക്കാനാവാത്ത ദിനമാണെന്നും അന്ന് സര്‍വാധികാരങ്ങളും അല്ലാഹുവിന് മാത്രമായിരിക്കും എന്ന മറുപടിയും നല്‍കിക്കൊണ്ടാണ് ഈ അധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്.

അന്ത്യദിനത്തിന്റെ കൊടുംഭീകര ദൃശ്യങ്ങളും തുടര്‍ന്നുവരുന്ന വിചാരണ സംഭവങ്ങളും ഓരോരുത്തരും നേരില്‍ കാണുന്ന പ്രതീതിയാണ് ഈ സൂറ പാരായണം ചെയ്യുമ്പോള്‍ അനുവാചകന് അനുഭവപ്പെടുക. ഇക്കാര്യത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് ഒരു ഹദീസ് അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് അഹ്മദ്, തുര്‍മുദി തുടങ്ങിയ നിരവധി പേര്‍ നിവേദനം ചെയ്യുന്നു. റസൂല്‍ (സ) പറഞ്ഞു: അന്ത്യനാളിനെ നേരില്‍ കാണും വണ്ണം കാണാന്‍ ആഗ്രഹമുള്ളവര്‍ അത്തക്‌വീര്‍, അല്‍ ഇന്‍ഫിത്വാര്‍, അല്‍ ഇന്‍ഷിഖാഖ് എന്നീ അധ്യായങ്ങള്‍ പാരായണം ചെയ്തു കൊള്ളട്ടെ’ ആ ദിനത്തിലെ ആപത്തില്‍ പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കാനാണ് ഖുര്‍ആന്‍ ഇവിടെ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്. അതിനാവശ്യമായ ഏറ്റവും നല്ല മനശ്ശാസ്ത്ര പാഠമാണ് ‘തീര്‍ച്ചയായും നിങ്ങളുടെമേല്‍ ചില നിരീക്ഷകരുണ്ട്’ എന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിപ്പെടുത്തല്‍. നാം ഒരു പണി ചെയ്യുമ്പോള്‍ നമ്മെ നിരീക്ഷിക്കാന്‍ ഒരാളുണ്ടെന്ന ബോധം പണി ഭംഗിയായും കൃത്യമായും ലക്ഷ്യം വെച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ നാം ജാഗരൂഗരായിരിക്കും. മനസ്സിന്റെ പ്രകൃതം അതാണ്. നിത്യജീവിതത്തില്‍ നാമെല്ലാം അതനുഭവിക്കുന്നതാണ്. പക്ഷേ, അതിന്റെ സ്വാധീനത്തെക്കുറിച്ച് ആരും അത്ര ഗൗരവമായി ചിന്തിക്കാറില്ല. പ്രവര്‍ത്തനങ്ങളുടെ ഭൗതിക പ്രകടനം മാത്രമേ മനുഷ്യ നിരീക്ഷകര്‍ക്ക് നിരീക്ഷിക്കാനാവൂ. എന്നാലും ജാഗ്രതയുണ്ടാവും. പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ മനോവികാരങ്ങളും സൂക്ഷ്മമായി അറിയുന്ന നിരീക്ഷകരാണ് നമ്മുടെ മേലുള്ളത് എന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവമേറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്‍ സദാ സജീവമായാല്‍ അത് ആത്മസംസ്‌കരണത്തിനും സല്‍കര്‍മ്മങ്ങള്‍ക്കും നിതാന്ത പ്രചോദനമായിരിക്കും. നമുക്ക് നന്നാവാനും ഇതാണ് മാര്‍ഗം. മനസ്സുകളെ സ്വാധീനിച്ച് നന്മയിലേക്ക് നയിക്കാനുള്ള ഖുര്‍ആന്റെ അത്ഭുതാവഹമായ കഴിവ് അതിനോട് ആത്മാര്‍ത്ഥമായി അടുക്കുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായിക്കൊണ്ടേയിരിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending