Connect with us

Video Stories

ജനാധിപത്യ ശ്രീകോവിലിലെ ഏറ്റുമുട്ടല്‍

Published

on

പി.വി.എ പ്രിംറോസ്‌

വന്‍സാരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2011ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണിയുടേതായി വന്ന സ്‌ഫോടന സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍.
ഭീകര വിരുദ്ധ നിയമങ്ങള്‍ക്ക് അവസരമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച നാടകങ്ങളായിരുന്നു 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണ പരമ്പരയുമെന്ന് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയെ സഹായിച്ച പ്രശസ്ത ഐ.പി. എസ് ഓഫീസര്‍ സതീഷ് വര്‍മ പറയുകയുണ്ടായെന്നാണ് മണി വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് ആക്രമണത്തോടനുബന്ധിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വിചാരണ കൂടാതെ അറസ്റ്റ് ചെയ്തു ജയിലിലടക്കാല്‍ അനുമതി നല്‍കുന്ന ‘പോട്ട’ നിയമം കൊണ്ടുവന്നതും മുംബൈ ആക്രമണ പരമ്പരക്ക് ശേഷം യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതി ചെയ്തു കൂടുതല്‍ കാര്‍ക്കശ്യമാക്കിയതും ഇതിനുപോദ്ബലകമായി സതീഷ് വര്‍മ ചൂണ്ടിക്കാട്ടിയ കാര്യവും കേന്ദ്ര നഗര വികസന സെക്രട്ടറിക്കയച്ച കത്തില്‍ ആര്‍. വി.എസ് മണി പറയുന്നുണ്ട്.

1950 ഫെബ്രുവരി 25ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച് പാസാക്കിയ പ്രവന്റീവ് ഡിറ്റെന്‍ഷന്‍ ആക്ട് (പി.ഡി.എ) ആണ് എങ്ങോട്ടും വ്യാഖ്യാനിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ നിയമം. വിഭജനാനന്തരം ഉടലെടുത്ത കലാപത്തെ മുതലെടുക്കാനാണ് പട്ടേല്‍ നിയമം കൊണ്ടുവന്നതെന്ന് അന്ന് തന്നെ പലരും എഴുതിയിരുന്നു. പിന്നീട് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തില്‍ മിസയും ടാഡയും പോട്ടയും നടപ്പിലാക്കി. നിരപരാധികളെ അകാരണമായി വേട്ടയാടിയ പോട്ടക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അത് പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍ പകരമായി കൊണ്ടുവന്നതാണ് യു.എ.പി.എ.
പാര്‍ലമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയി, നന്ദിതാ ഹക്‌സര്‍ തുടങ്ങിയവര്‍ സാഹചര്യത്തെളിവുകളുദ്ധരിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്. മണിയുടെ കത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ ഈ വസ്തുതകള്‍ക്ക് അടിവരയിടുന്നതാണ്.

2006ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 13 December, A Reader: The tsrange Case of the Attack on the Indian Parliament എന്ന പുസ്തകവും ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ പി.എന്‍ ഹക്‌സറുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിതാ ഹക്‌സര്‍ എഴുതി പ്രൊമീള ആന്റ് കമ്പനി പ്രസിദ്ധീകരിച്ച Framing Geelani, Hanging Afzal: Ptariotism in the Time of Terror എന്ന പുസ്തകവും മഹാരാഷ്ട്ര പൊലീസ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എം മുശ്‌രിഫ് എഴുതി ഫറോസ് മീഡിയ പുറത്തിറക്കിയ Who Killed Karkare? എന്ന പുസ്തകവുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ ചോദ്യം ചെയ്ത് പുറത്തിറങ്ങിയതാണ്. ഇതില്‍ 13 December, A Reader: The tSrange Case of the Attack on the Indian Parliament എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അരുന്ധതി റോയി ഉന്നയിച്ച പ്രസക്തമായ 13 ചോദ്യങ്ങള്‍ മാധ്യമ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഈ ചര്‍ച്ച നടക്കുന്നതിനിടയിലാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ ‘പൊതു മനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ അഫ്‌സല്‍ ഗുരുവിനേയും മുംബൈ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അജ്മല്‍ കസബിനേയും തൂക്കിക്കൊന്നത്.
പാര്‍ലമെന്റാക്രമണത്തിന് സാധ്യതയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനി പ്രസ്താവിച്ചതിന് തൊട്ടുടനെ 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ വന്ന ഭീകരര്‍ എട്ട് സുരക്ഷാ ഭടന്മാരേയും ഒരു തോട്ടം ജോലിക്കാരനേയും വെടിവെച്ചു കൊല്ലുകയും പിന്നീട് തോക്കിനിരയാവുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പാര്‍ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്ത് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധനക്ക് അത്യന്താധുനിക സജ്ജീകരണങ്ങളുള്ള പാര്‍ലമെന്റ് വളപ്പിന്റെ പ്രധാന കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാനായി എന്നത് ഭോപ്പാല്‍ ജയില്‍ ചാട്ടം പോലെ ഇന്നും ചോദ്യചിഹ്നമായി കിടക്കുന്നു.
ജയ്‌ഷെ മുഹമ്മദ്, ലഷ്്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയതെന്നും 98ലെ ഐ.സി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നുമാണ് ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം പറഞ്ഞത്. പക്ഷേ, ഇതൊന്നും കോടതിയില്‍ ചര്‍ച്ചക്ക് വന്നില്ല. മാത്രമല്ല, ആക്രമണം മുഴുവനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്റെവിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹെപ്ത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍ നിന്ന് ആറു പേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചു പേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. സി.സി.ടി.വിയിലെ റെക്കോര്‍ഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. മുന്‍ഷി പറഞ്ഞത് സത്യമാണെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? ആറാമത്തെയാള്‍ ആരാണ്? അയാള്‍ എവിടെപ്പോയി? ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയക്കുന്നതെന്തിന്? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്റ് പിരിഞ്ഞതെന്തിന്? എന്നെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി കിടക്കുന്നു.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴിയാണ് അഫ്‌സലിലേക്ക് തെളിവുകള്‍ എത്തിയത് എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്‌സലിന്റെ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്‌സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?
അഫ്‌സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യ സേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നും ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന് അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നും വിശ്വസിക്കാന്‍ പറ്റുമോ?
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലഷ്‌കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് എന്ന അബൂഹംസയാണെന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ ആറാം നാള്‍ തന്നെ ടാണെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം ശങ്കരി തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടന്‍ ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ? പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാക്കി അഞ്ച് ‘ഭീകരെ’ക്കുറിച്ചുള്ള വിവരങ്ങള്‍ എന്താണ് പുറത്ത് വിടാത്തത്? തുടങ്ങി ആക്രമണത്തിന്റെ മര്‍മ പ്രധാനമായ ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന അരുന്ധതിയുടെ ചോദ്യങ്ങള്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുകയാണ്.
ഫറോസ് മീഡിയ പുറത്തിറക്കിയ ണവീ ഗശഹഹലറ ഗമൃസമൃല? എന്ന പുസ്തകത്തിലെ മുംബൈ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യവും തഥൈവ. ഏറെ കോളിളക്കം സൃഷ്ടിച്ച തെല്‍ഗി വ്യാജ മുദ്രപത്രക്കേസ് വെളിച്ചത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനായ മുശ്‌രിഫിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍നിര്‍ത്തി കര്‍ക്കരെ വധം പുനരന്വേഷിക്കണമെന്ന ബീഹാറില്‍ നിന്നുള്ള മുന്‍ എം.എല്‍.എ രാധാകാന്ത് യാദവിന്റെ ബോംബെ ഹൈക്കോടതിയിലെ ഹരജിയില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല.
ഇതൊരു പാര്‍ലമന്റ് ആക്രമണ കേസോ ഇശ്‌റത്ത് ജഹാന്‍ കേസോ മുംബൈ ആക്രമണ കേസോ മാത്രമല്ല, ഡല്‍ഹിയിലെ തിരക്കേറിയ ഷോപ്പിങ് മാളുകളിലൊന്നായ അന്‍സല്‍ പ്ലാസ അക്രമിക്കാനെത്തിയ രണ്ട് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരെ രണ്‍ബീര്‍ സിംഗെന്ന ‘വീരസാഹസിക പൊലീസ് ഓഫീസര്‍’ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഷോപ്പിങ് മാളിന്റെ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്വന്തം കാറില്‍ നിന്ന് ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ ഡോക്ടര്‍ ഹരികൃഷ്ണയുടെ മൊഴി പിന്നീട് ആഭ്യന്തര തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. മയക്കുമരുന്ന് കുത്തിവെച്ച് കാലുറക്കാത്ത രൂപത്തില്‍ രണ്ട് പേരെ കാറില്‍ നിന്ന് ഇറക്കി കൊണ്ട് വന്ന് വെടിവെച്ച് കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് അന്ന് ഡോ. ഹരികൃഷ്ണ വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ അന്നും കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ ജയിലിലടക്കുന്നതിന് പകരം സത്യം പറഞ്ഞുപോയ ഡോക്ടര്‍ക്ക് ജോലി ഉപേക്ഷിച്ച് നാടുവിടേണ്ടി വരികയാണുണ്ടായത്. പൊലീസ് ഓഫീസര്‍ രണ്‍ബീര്‍ സിങിന് ധീരകൃത്യത്തിനു പ്രമോഷന്‍ ലഭിക്കുകയും ചെയ്തു. ഭോപ്പാലിലും ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പങ്ക് വഹിച്ച പൊലീസുകാര്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം പ്രഖ്യാപിക്കുന്ന തിരക്കിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ അധികവും പ്രതികളോ കുറ്റം തെളിയിക്കപ്പെട്ടവരോ അല്ലെന്നതാണ് വാസ്തവം. ഭോപ്പാലില്‍ പോലും കൊല്ലപ്പെട്ട മുഴുവന്‍ പേരും വിചാരണത്തടവുകാര്‍ മാത്രമാണ്. ഇതേ പോലുള്ള വിചാരണത്തടവുകാരനാണ് ഈയിടെ കുറ്റവാളിയല്ലെന്ന് തെളിഞ്ഞ് കോടതി വെറുതെ വിട്ട കര്‍ണാടക സ്വദേശി നിസാറുദ്ദീന്‍ അഹമ്മദ് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക. ബാബ്‌രി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ട്രെയിന്‍ ബോംബ് സ്‌ഫോടനത്തില്‍ വിചാരണത്തടവുകാരനായി പിടികൂടിയ നിസാറുദ്ദീന്‍ 23 വര്‍ഷക്കാലം പൊതുസമൂഹത്തിന്റെ മുമ്പിലും മീഡിയക്ക് മുമ്പിലും കുറ്റവാളിയായിരുന്നു. ജയിലില്‍ പോകുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള തന്റെ സഹോദരിക്ക് ഇന്ന് പന്ത്രണ്ട് വയസ്സുള്ള മകളുണ്ടെന്നും തന്റെ കസിന്‍ സിസ്റ്റര്‍ക്ക് ഇന്ന് പേരക്കുട്ടികളുണ്ടെന്നും ഒരു തലമുറ തന്റെ ജീവിതത്തില്‍ നിന്ന് വഴുതി പോയെന്നും നിസാറുദ്ദീന്‍ പരിതപിക്കുമ്പോള്‍ കൂടെ സഹതപിക്കാനല്ലാതെ ആര്‍ക്കെന്തു ചെയ്യാന്‍ കഴിയും.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസ്; മുഖ്യപ്രതികളിലൊരാള്‍ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

കെ.പി. രാഹുല്‍ രാജാണ് നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടന കെ.ജി.എസ്.എന്‍.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

Published

on

കോട്ടയം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ പ്രതികളിലൊരാള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജാണ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞദിവസമാണ് കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു.

സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Continue Reading

Celebrity

“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

Published

on

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.

Continue Reading

Video Stories

ആയിരങ്ങളുടെ യാത്രാമൊഴി; ഈസക്കാക്ക ഇനി ഓര്‍മയില്‍

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി.

Published

on

അരനൂറ്റാണ്ടിനടുത്ത് കാലം കർമഭൂമിയാക്കിയ മണ്ണിൽ ഖത്തർ പ്രവാസി മലയാളികളുടെ സ്വന്തം ഈസക്കാക്ക് അന്ത്യനിദ്ര. മിസൈമീറിലെ പള്ളിയെ ജനസാഗരമാക്കി. ബുധനാഴ്ച രാത്രിയിൽ ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർഥനകളേറ്റുവാങ്ങി ആറടി മണ്ണിലേക്ക് അദ്ദേഹം മടങ്ങി.

രാവിലെ മരണവാർത്ത എത്തിയത് മുതൽ ആശുപത്രി പരിസരങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ശേഷം, വൈകുന്നേരം അബൂഹമൂർ പള്ളിയിലേക്ക് ഈസക്ക് അന്ത്യയാത്ര പോയപ്പോൾ അനുഗമിക്കാനും ആയിരങ്ങളെത്തി. 

ഇശാനമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻ ജനക്കൂട്ടം അണിനിരന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമായിരുന്നു പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കണ്ടത്.

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി. രാത്രി വൈകിയായിരുന്നു ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കിയത്.

അനുശോചന പ്രവാഹംകെ.എം.സി.സി ദുഃഖാചരണം ഒരാഴ്ചത്തെ മുഴുവൻ പരിപാടികളും മാറ്റി

ദോഹ: സീനിയർ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.എം.സി.സി പ്രസ്ഥാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നെടുംതൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

ജീവകാര്യണ്യ പ്രവർത്തനം ജീവവായു പോലെയായിരുന്നു അദ്ദേഹത്തിന്. മികച്ച സംഘാടകനും നിസ്വാർഥനായ പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ്. കെ.എം.സി.സി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

സംസ്ഥാന മുസ്‍ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സി.ഐ.സി

ദോഹ: കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സി.ഐ.സി ഖത്തർ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു. സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുകയും അവരുടെയൊക്കെ സ്നേഹഭാജനമാവുകയും ചെയ്യുക എന്നത് അപൂർവ വ്യക്തിത്വങ്ങളിൽ മാത്രം കാണുന്ന സ്വഭാവ മഹിമയാണ്.

ഈസക്കയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കണ്ട അഭൂതപൂർവമായ അനുശോചന പ്രവാഹം അദ്ദേഹത്തിൽ ഉണ്ടായിരുന്ന ഈ പ്രത്യേക സ്വഭാവം വിളിച്ചോതുന്നു.

നാലു പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച സ്നേഹബന്ധമാണ് അദ്ദേഹവുമായി സി.ഐ.സി(മുൻ ഇന്ത്യൻ ഇസ്‍ലാമിക് അസോസിയേഷൻ)ക്കുള്ളതെന്ന് അനുശോചനത്തിൽ എടുത്തുപറഞ്ഞു.

ഖത്തർ സംസ്കൃതി

ദോഹ: ഖത്തറിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയ കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി.

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തിൽ നികത്താൻ കഴിയില്ലെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ ഫോറം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) അനുശോചിച്ചു.

വർത്തമാനം ദിനപത്രത്തിന്റെ ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറായും, വോയ്സ് ഓഫ് കേരള റേഡിയോയുടെ ഖത്തർ ഫ്രാഞ്ചൈസിലൂടെയും മാധ്യമരംഗത്തും സംഭാവനകൾ അർപ്പിക്കാൻ മുഹമ്മദ് ഈസക്ക് സാധിച്ചതായി ഇന്ത്യൻ മീഡിയ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രവാസി വെൽഫെയർ

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു. അപ്രതീക്ഷിത വിയോഗംമൂലം ദുഃഖത്തിലായ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ഖത്തറിലെ മലയാളി സമൂഹത്തിനായി ചെയ്ത സേവനങ്ങള്‍ എക്കാലവും ഓർമിക്കപ്പെടും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഘോഷമാക്കാതെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെട്ടും അദ്ദേഹം സാമൂഹിക പ്രവർത്തനത്തിൽ മാതൃകകൾ സൃഷ്ടിച്ചു.

ഇഷ്ടമേഖലകളായ കലാ പ്രവർത്തനവും കായികമേളകളും അദ്ദേഹം ഫലപ്രദമായി ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തി.

എല്ലാത്തിന്റെയും നല്ലൊരു വിഹിതം പാവപ്പെട്ടവർക്ക്‌ എത്തുന്ന രീതിയിൽ അദ്ദേഹം സംഘാടകനാവുന്ന സംരംഭങ്ങളെയെല്ലാം മാറ്റിയ ഈസക്കയുടെ വിയോഗം പ്രവാസികൾക്ക്‌ കനത്ത നഷ്ടമാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഗപാഖ്

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ‘ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) അനുശോചിച്ചു. സംഘടനയുടെ ട്രഷററായിരുന്ന ഈസക്കയുടെ അകാലനിര്യാണം ദോഹയിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് കനത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അനുശോചന യോഗം ഇന്ന്

ദോഹ: കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിറ്റി അനുശോചന യോഗം വ്യാഴാഴ്ച നടക്കും.

വൈകുന്നേരം ഏഴ് മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അനുശോചന യോഗം നടക്കുമെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മരിച്ചിട്ടും മുടങ്ങിയിട്ടില്ല അവരുടെ ശമ്പളം

ദോഹ: അലി ഇന്റർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഈസയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം പറയാനുള്ളതാണ് 2017 നവംബറിലെ ആ സംഭവം. സ്വന്തം സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നു.

കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രവീൺ കുമാറും തിരൂർ സ്വദേശി മുഹമ്മദലിയും. അത്താണിയായ രണ്ടുപേരുടെയും മരണം കുടുംബത്തെ അനാഥരാക്കി.

എന്നാൽ, അന്നുമുതൽ അവർ തൊഴിലുടമയുടെ സംരക്ഷണത്തിലായി. രണ്ടുപേരും മരിച്ചുവെങ്കിലും അവരുടെ ശമ്പളം അലി ഇന്റർനാഷനലിൽനിന്ന് മുടങ്ങിയില്ല. മാസാവസാനത്തിലെ തീയതിക്കു മുമ്പേ കുടുംബത്തിന്റെ അക്കൗണ്ടിൽ ശമ്പളമെത്തും.

ഏറ്റവും ഒടുവിൽ ജനുവരിയിലും അത് മുടങ്ങിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനി ഉള്ള കാലത്തോളം അവരുടെ ശമ്പളവും തുടരും എന്ന ഈസക്കയുടെ ഉറപ്പ് തെറ്റാതെതന്നെ തുടരുന്നു. ശമ്പളം മാത്രമല്ല, ഇരുവർക്കും വീടുകളൊരുക്കാനും ഒരാളുടെ മകളുടെ വിവാഹം നടത്താനും ഈസക്ക മുന്നിൽനിന്നു.

ആറുമാസം മുമ്പായിരുന്നു മഹാരാഷ്ട്രക്കാരനായ ഒരു ജീവനക്കാരൻ ഉംറ നിർവഹിക്കാൻ പോയപ്പോൾ മരണപ്പെട്ടത്. അയാളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഈസക്ക ഏറ്റെടുത്തു.

ദോഹ: ഒരിക്കലെങ്കിലും ഈസക്കയുടെ സ്നേഹം അനുഭവപ്പെടാത്തവരായി സേവനരംഗത്ത് ആരുമുണ്ടാവില്ല. നന്മ, സത്യസന്ധത, കാരുണ്യ സേവന മനോഭാവം എന്നിവയുടെ പര്യായമായ ഈസക്കയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടംതന്നെ യാണ്. പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതിനോടൊപ്പം പുതുതലമുറക്ക് ഇത്തരം ജീവകാരുണ്യ പ്രതിഭകൾ പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. –ശംസുദ്ദീൻ ബിൻ മുഹിദ്ദീൻ (ചെയർമാൻ റീജൻസി ഗ്രൂപ് ആൻഡ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ്)

ദുബൈ: ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായിരുന്നു അന്തരിച്ച ഈസക്കയെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അനുസ്മരിച്ചു. പ്രവാസികൾക്കിടയിൽ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. തന്റെ ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഒരു നല്ല സംരംഭകനും കലാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. -ഡോ. അൻവർ അമീൻ ചേലാട്ട് (പ്രസിഡന്റ്, ദുബൈ കെ.എം.സി.സി)

Continue Reading

Trending