Connect with us

Video Stories

പണം പ്രയോജനപ്പെടാത്ത നാള്‍

Published

on

യൂണിവേഴ്‌സിറ്റിയുടെ മുന്നിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സീമാന്ത്രയില്‍ നിന്നുള്ള മൂന്നു നാലു വനിതാ കായിക താരങ്ങള്‍ അവിടേക്ക് കയറി വന്നു ‘ഭക്ഷണമുണ്ടോ’ എന്ന് കൗണ്ടറില്‍ ഇരുന്ന ആളോട് ചോദിച്ചു. ‘ഉണ്ട്’ എന്ന് അയാള്‍ തലയാട്ടി പറഞ്ഞപ്പോള്‍ കുട്ടികള്‍ പറഞ്ഞു, രണ്ടായിരത്തിന്റെ നോട്ടാണ് ചില്ലറയില്ലെന്ന്. ബാക്കി തരാന്‍ ഇവിടെയും ചില്ലറയില്ല എന്നായിരുന്നു ഹോട്ടലുകാരന്റെ പ്രതികരണം. പഴയ അഞ്ഞൂറ് രൂപ നോട്ടുണ്ട് എടുക്കുമോ എന്നായി കുട്ടികള്‍. ഇല്ല എന്ന് ഒറ്റയടിക്ക് അയാള്‍ പ്രതികരിച്ചു. സമയം ഏറെ വൈകിയതിനാല്‍ പരിശീലനം കഴിഞ്ഞെത്തിയ മറു നാട്ടുകാരായ കുട്ടികള്‍ വിശന്നു പൊരിഞ്ഞു അവശതയിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. കൗണ്ടറിലുണ്ടായിരുന്നയാള്‍ അവിടം വിട്ടു അടുക്കളയിലേക്കു പോയി. കുട്ടികള്‍ കുറേനേരം അവിടെ നിന്ന് പരസ്പരം എന്തൊക്കേയോ പറഞ്ഞു. ഇറങ്ങിപ്പോയി. കാശ് കൊടുക്കാന്‍ കൗണ്ടറില്‍ എത്തിയപ്പോയാണ് സംഭവം ഇത്ര വിശദമായി അയാള്‍ പറഞ്ഞത്. പണമുണ്ടായിട്ടും തല്‍ക്കാലത്തേക്കെങ്കിലും നിഷ്പ്രയോജനമായത് അവര്‍ക്ക് ഒരു ദുരനുഭവം തന്നെ. നമ്മുടെ നാട്ടില്‍ ഇപ്പോഴും ആളുകള്‍ ബാങ്കുകള്‍ക്കും എ.ടി.എം കൗണ്ടറുകള്‍ക്കും മുന്നില്‍ ഏറെ വിഷമിച്ച് ‘ക്യൂ’ നില്‍ക്കുകയാണ്. സ്വന്തം കാശ് ആവശ്യങ്ങള്‍ക്ക് എടുക്കാനായി. നിയന്ത്രിതമായി കിട്ടിയാലും ഏറെ കഷ്ടപ്പാടുകള്‍ പിന്നെയും ബാക്കി. അധികമായതും പ്രതീക്ഷിക്കാത്ത ഒരപ്രതീക്ഷിത പ്രഹരം കൊണ്ട് സാധാരണ ജനം വലയുന്ന കാഴ്ച.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്ന കള്ളപ്പണവും കള്ള കറന്‍സിയും പിടിക്കാന്‍ ഒരു നല്ല പരിപാടി തന്നെയാണ് പ്രഖ്യാപിച്ചത്. പക്ഷേ, കൃത്യമായ ആസൂത്രണമില്ലാതെ നടപ്പാക്കാന്‍ ശ്രമിച്ച കെടുകാര്യസ്ഥതയും വേണ്ടപ്പെട്ട പലരുടെയും അനധികൃത ഇടപാടുകളും കൊണ്ട് പരിപാടിയാകെ നാശം വിതക്കുന്നതായിപ്പോയി. ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നിരപരാധികളായ സാധാരണക്കാരാണ്.

ഒരുജനതയുടെ മേല്‍ ഇത്തരം നടപടികള്‍ എടുക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? എന്നതാണ് ഇവിടുത്തെ പ്രധാന ചര്‍ച്ച വിഷയം. കള്ളപ്പണം സ്വരൂപിക്കുന്നതും കള്ളനോട്ട് ഇടപാടുകള്‍ നടത്തുന്നതും മറ്റനധികൃത സമ്പാദ്യങ്ങളുമെല്ലാം ജീവിതത്തെയും സമ്പത്തിനെയും സംബന്ധിച്ച മനുഷ്യന്റെ തെറ്റായ വീക്ഷണത്തില്‍ നിന്ന് ഉതിരിത്തിരിയുന്നതാണ്. അത്തരം തെറ്റായ വീക്ഷണം വെച്ചു പുലര്‍ത്തുന്നവരില്‍ നോട്ട് അസാധുവാക്കല്‍ പോലെയുള്ള നടപടികള്‍ കൊണ്ട് താല്‍ക്കാലിക മെച്ചമുണ്ടാകുമെങ്കിലും ഒരിക്കലും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവുകയില്ല. പെട്ടെന്നുള്ള പ്രയാസങ്ങള്‍ തരണംചെയ്തു കഴിയുമ്പോള്‍ പഴയതൊക്കെ പിന്നീടും ആവര്‍ത്തിക്കപ്പെടും.

മനുഷ്യന്റെ ജീവിതവും വിഭവങ്ങളും പ്രപഞ്ച നാഥനായ സര്‍വശക്തന്റെ നിയോഗമാണ്. അവയുടെ ആത്യന്തിക ഉടമസ്ഥനും അല്ലാഹു തന്നെയാണ്. ധനവും വിഭവങ്ങളും കുന്നുകൂട്ടിയും കെട്ടിപ്പൂട്ടിയും വെക്കേണ്ടതല്ല. അത് മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും യഥേഷ്ടം വിവിധ രൂപേണ ക്രയവിക്രയം ചെയ്യപ്പെടേണ്ടതാണ്. മനുഷ്യര്‍ക്കുള്ള വിഭവ വിതരണത്തില്‍ അല്ലാഹു ഏറ്റക്കുറച്ചില്‍ വരുത്തിയിരിക്കുന്നത് ലഭ്യമായവര്‍ ലഭിക്കാത്തവര്‍ക്ക് നല്‍കി ജീവിതത്തിന്റെ ഒഴുക്ക് സുഗമമാക്കേണ്ടതിനാണ്. അക്കാര്യം ഖുര്‍ആന്‍ പലവിധത്തില്‍ ആവര്‍ത്തിച്ചു വിവരിക്കുന്നുണ്ട്.

പണത്തിന്റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണെന്നബോധമില്ലാത്തവര്‍ പണത്തെ അധികമായി പ്രേമിക്കുന്നു. അധ്വാനിക്കാതെ അനന്തരാവകാശം കിട്ടിയതുപോലും ഒറ്റക്കു അടിച്ചുമാറ്റും എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുന്നു. ചെലവഴിക്കാന്‍ പറയുമ്പോള്‍ അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുക അതിന് പ്രതിഫലം നല്‍കപ്പെടും എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നത് പണത്തെ സംബന്ധിച്ച യഥാര്‍ത്ഥ്യബോധം ഉണ്ടാവാനും ചെലവഴിക്കാന്‍ ആവേശവും ആശ്വാസവും മനസംതൃപ്തിയും ലഭിക്കാനുമാണ്. അത്തരക്കാര്‍ അവരുടെ വരുമാനം കണക്കില്‍പെടുത്താതിരിക്കുകയോ കള്ളനോട്ട് ഇടപാട് നടത്തുകയോ, അനധികൃതമായി സമ്പാധിക്കുകയോ ചെയ്യില്ല. (ധനം) നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഉല്‍കൃഷ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക് ജീവിതത്തിന്റെ സുഗമമായ പാതയിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. മറിച്ച് പിശുക്ക്കാണിക്കുകയും സ്വയം ഉത്തമമായതിനെ നിഷേധിക്കുകയും ചെയ്യുന്നവരെ ഞെരുക്കമുള്ളതിലേക്ക് എളുപ്പമാക്കും” (വി.ഖു: 92:5-10) അത്തരക്കാര്‍ നശിക്കുമ്പോള്‍ അവരുടെ ധനം അവര്‍ക്കൊട്ടും പ്രയോജനപ്പെടുകയില്ല (9:11). മനുഷ്യന്‍ നശിക്കാതെ തന്നെ പണം പ്രയോജനപ്പെടാതെ വരുന്ന സമകാലികത്തില്‍ ആ നിഷ്പ്രയോജനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരിക്കേണ്ടതില്ല. വിചാരണ നാളില്‍ അവരുടെ വിലാപത്തെകുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ”എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല; എന്റെ അധികാരം എന്നില്‍നിന്ന് നഷ്ടപ്പെട്ടുപോയി!”
(ഖു. 69:28-29).

ധനത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത കാണിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതു ചെലവഴിക്കാനും നിര്‍ദേശിക്കുമ്പോള്‍ പിശുക്കുകാട്ടി പിന്തിരിഞ്ഞു പോകുന്നവരെ നിഷ്‌ക്കാസനം ചെയ്ത് മറ്റൊരു ജനതതിയെ അല്ലാഹു കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ”ഹെ, കൂട്ടരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്കു കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്നപക്ഷം അവനോട്തന്നെയാണ് അവര്‍ പിശുക്കുകാണിക്കുന്നത്. അല്ലാഹു പരാശ്രയമുക്തനും നിങ്ങള്‍ ദരിദ്രന്മാരുമാണ്. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരംകൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.”
(47:38).

അല്ലാഹുവിന്റെ ഈ വാഗ്ദാനം നടപ്പിലാക്കിയതിന് ഏറെ ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് അധികാരവും സമ്പത്തും കയ്യടക്കി അക്രമത്തില്‍ തേര്‍വാഴ്ച നടത്തിയ ഫറോവ ചക്രവര്‍ത്തിയുടെയും കൂട്ടാളികളുടെയും പതനക്കഥ.

”എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും. അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവച്ചിരുന്ന സൗഭാഗ്യങ്ങള്‍. അങ്ങനെയാണ് കലാശിച്ചത്. അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.” (44:25-29).

ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ധനം മനുഷ്യന്‍ കൈകാര്യംചെയ്യുമ്പോള്‍ അതില്‍ അവര്‍ പരീക്ഷിക്കപ്പെടും. പലപ്പോഴും അതു തീക്ഷ്ണമായ പരീക്ഷണവുമായിരിക്കും. ധനത്തെ മനുഷ്യ ജീവിതത്തിലെ നിലനില്‍പ്പിനായി നിശ്ചയിക്കപ്പെട്ടതാണ്. മനുഷ്യന്‍ അതിന്റെ ഉടമയല്ല. സൂക്ഷിപ്പുകാരന്‍ മാത്രം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാത്ത സമൂഹത്തില്‍ സാമ്പത്തിക മാന്ദ്യവും തകര്‍ച്ചയും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. മനുഷ്യന്‍ സത്യം ഉള്‍ക്കൊള്ളാനും നടപടിക്രമങ്ങള്‍ നേരെയാക്കി രക്ഷപ്പെടാനുമുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണിത്. നടപടിക്രമങ്ങള്‍ നന്നാക്കിയില്ലെങ്കില്‍ വിചാരണനാളില്‍ മനുഷ്യന്‍ എല്ലാം നഷ്ടപ്പെട്ടവനായിത്തീരും. അനുദിനം വരുന്നതിന് മുമ്പ് ലഭ്യമായതും ഉപയോഗിച്ച് രക്ഷനേടാനാണ് ഖുര്‍ആന്‍ ഉപദേശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending