Connect with us

Video Stories

മണി ബില്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി)യുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച മണി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ധനവകുപ്പുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നിയമങ്ങളില്‍ പോലും മണി ബില്ലിലൂടെ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കമാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. ചട്ടപ്രകാരം മണി ബില്‍ പാസാക്കുന്നതിന് രാജ്യസഭയുടെ അനുമതിആവശ്യമില്ല. ലോക്‌സഭ പാസാക്കിയാല്‍ ബില്‍ നിയമമാകും. ഈ പഴുതുപയോഗിച്ച് ജനാധിപത്യത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും പാസാക്കിയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതേതുടര്‍ന്ന് പല ബില്ലുകളും കേന്ദ്രം മണി ബില്‍ ആയാണ് സഭയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം ബില്ലുകള്‍ ചര്‍ച്ച ചെയ്യാനും ഭേദഗതി നിര്‍ദേശിക്കാനും രാജ്യസഭക്ക് അവകാശമുണ്ടെങ്കിലും ഈ ഭേദഗതികള്‍ സ്വീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഫലത്തില്‍ രാജ്യസഭയെ നോക്കുകുത്തിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. അപകടകരമായ വികാസമാണ് പുതിയ നീക്കമെന്ന് സി.പി.ഐ നേതാവ് ഡി രാജ രാജ്യസഭയില്‍ ആരോപിച്ചു. ഫാസിസം രൂപംകൊണ്ട രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിനോട് ചില സമാനത തോന്നും. അവിടെയും നിയമ നിര്‍മാണ സഭകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയുടെ അധികാരങ്ങള്‍ക്ക് മൂക്കുകയറിട്ടു. മണി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്. ഇന്ന് രാജ്യസഭയെ നോക്കു കുത്തിയാക്കുന്നു. നാളെ ലോക്‌സഭയേയും അവഗണിക്കും. ഇന്ത്യയുടെ ഭാവിയെയും ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും നിലനില്‍പ്പിനേയും ഇത് ആശങ്കയിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികള്‍ വരും പോകും. സര്‍ക്കാറുകള്‍ മാറി വരും. എന്നാല്‍ രാജ്യം നിലനില്‍ക്കണം. റിപ്പബ്ലിക് അതീവിജിക്കണം. ഇക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട മണി ബില്ലില്‍ 128 നിയമ ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 60 ഭേദഗതികളും പലവക ഇനത്തിലാണ്. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളാണത്. രാജ്യസഭ മുഴുവന്‍ ഇവിടെ അപ്രസക്തമായി മാറുന്നു. ഇന്‍സ്‌പെക്ടര്‍ രാജിന്റെ മൂര്‍ത്തീഭാവമാണിത്. ബില്ലുകള്‍ മണി ബില്‍ ആണോ എന്ന് നിശ്ചയിക്കാനുള്ള അധികാരം ലോക്‌സഭാ സ്പീക്കറില്‍നിന്ന് എടുത്തുകളയണം.
പാര്‍ലമെന്റിനെ പരിഹസിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയ് ആരോപിച്ചു. മണി ബില്ലിന്റെ മറവില്‍ ഐ.ടി നിയമം ഭേദഗതി ചെയ്യുന്നു. ട്രൈബ്യൂണലുകളെ ലയിപ്പിക്കുന്നു. പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. ഇതിലപ്പുറം ജനാധിപത്യം എങ്ങനെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending