Connect with us

Video Stories

മണി ബില്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി)യുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച മണി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ധനവകുപ്പുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നിയമങ്ങളില്‍ പോലും മണി ബില്ലിലൂടെ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കമാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. ചട്ടപ്രകാരം മണി ബില്‍ പാസാക്കുന്നതിന് രാജ്യസഭയുടെ അനുമതിആവശ്യമില്ല. ലോക്‌സഭ പാസാക്കിയാല്‍ ബില്‍ നിയമമാകും. ഈ പഴുതുപയോഗിച്ച് ജനാധിപത്യത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും പാസാക്കിയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതേതുടര്‍ന്ന് പല ബില്ലുകളും കേന്ദ്രം മണി ബില്‍ ആയാണ് സഭയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം ബില്ലുകള്‍ ചര്‍ച്ച ചെയ്യാനും ഭേദഗതി നിര്‍ദേശിക്കാനും രാജ്യസഭക്ക് അവകാശമുണ്ടെങ്കിലും ഈ ഭേദഗതികള്‍ സ്വീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഫലത്തില്‍ രാജ്യസഭയെ നോക്കുകുത്തിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. അപകടകരമായ വികാസമാണ് പുതിയ നീക്കമെന്ന് സി.പി.ഐ നേതാവ് ഡി രാജ രാജ്യസഭയില്‍ ആരോപിച്ചു. ഫാസിസം രൂപംകൊണ്ട രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിനോട് ചില സമാനത തോന്നും. അവിടെയും നിയമ നിര്‍മാണ സഭകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയുടെ അധികാരങ്ങള്‍ക്ക് മൂക്കുകയറിട്ടു. മണി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്. ഇന്ന് രാജ്യസഭയെ നോക്കു കുത്തിയാക്കുന്നു. നാളെ ലോക്‌സഭയേയും അവഗണിക്കും. ഇന്ത്യയുടെ ഭാവിയെയും ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും നിലനില്‍പ്പിനേയും ഇത് ആശങ്കയിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികള്‍ വരും പോകും. സര്‍ക്കാറുകള്‍ മാറി വരും. എന്നാല്‍ രാജ്യം നിലനില്‍ക്കണം. റിപ്പബ്ലിക് അതീവിജിക്കണം. ഇക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട മണി ബില്ലില്‍ 128 നിയമ ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 60 ഭേദഗതികളും പലവക ഇനത്തിലാണ്. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളാണത്. രാജ്യസഭ മുഴുവന്‍ ഇവിടെ അപ്രസക്തമായി മാറുന്നു. ഇന്‍സ്‌പെക്ടര്‍ രാജിന്റെ മൂര്‍ത്തീഭാവമാണിത്. ബില്ലുകള്‍ മണി ബില്‍ ആണോ എന്ന് നിശ്ചയിക്കാനുള്ള അധികാരം ലോക്‌സഭാ സ്പീക്കറില്‍നിന്ന് എടുത്തുകളയണം.
പാര്‍ലമെന്റിനെ പരിഹസിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയ് ആരോപിച്ചു. മണി ബില്ലിന്റെ മറവില്‍ ഐ.ടി നിയമം ഭേദഗതി ചെയ്യുന്നു. ട്രൈബ്യൂണലുകളെ ലയിപ്പിക്കുന്നു. പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. ഇതിലപ്പുറം ജനാധിപത്യം എങ്ങനെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending