Connect with us

Video Stories

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് അഭിലഷണീയമോ

Published

on

ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായറിയപ്പെടുന്ന പ്രവാചകചര്യകളും, ഇസ്‌ലാമിക നിയമങ്ങളുടെ മുഖ്യസ്രോതസ്സുകളും ഇവതന്നെയാണ്.

എന്നാല്‍ മനുഷ്യന്‍ ഓരോകാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്ക് അക്കമിട്ടു പരിഹാരം നിര്‍ദ്ദേശിക്കുകയല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ചില പ്രധാന വിഷയങ്ങളെപ്പറ്റി സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെങ്കിലും മറ്റു പല കാര്യങ്ങളിലും ഒരു വിശ്വാസി ജീവിതത്തില്‍ പൊതുവെ അംഗീകരിക്കേണ്ടതായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ മൗലീക തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവിതത്തെ നിയന്ത്രിക്കാനാണ് വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഈ തത്വങ്ങള്‍ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുന്നതിന് ആവശ്യമായ വിജ്ഞാനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ നിന്നും നബിചര്യകളില്‍ നിന്നും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് ഖുര്‍ആനിലും തിരുവചനങ്ങളിലും അഗാധമായ പാണ്ഡിത്യം നേടിയ ഭക്തരായ മതപണ്ഡിതന്മാര്‍ മതകാര്യങ്ങളില്‍ ഏകോപിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളായ ‘ഇജ്മാഉ്’ പ്രമാണമായി മുസ്‌ലിംകള്‍ അംഗീകരിച്ചുപോന്നു. ഇതുകൊണ്ടും പ്രമാണങ്ങളുടെ ആവശ്യം മതിയായില്ല. സമുദായത്തിന്റെ മുമ്പിലുള്ള ജീവിത പ്രശ്‌നങ്ങള്‍ സങ്കീര്‍ണബഹുലമായപ്പോള്‍ നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായും വന്നു. അങ്ങനെയാണ് ‘ഖിയാസി’നെ അവലംബിക്കേണ്ടിവന്നത്. ഒരു സംഗതി മറ്റു സംഗതിയോടോ, പല സംഗതികളോടോ തുലനം ചെയ്തുനോക്കി വിഷയത്തിന്റെ കാതല്‍ കണ്ടെത്തി എടുക്കുന്ന തീരുമാനത്തിനാണ് ‘ഖിയാസെന്നു’ പറയുന്നത്. ഇതും ഒരു പ്രമാണമായി പണ്ഡിതലോകം എണ്ണിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകാവസാനം വരെ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ന്യായവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗം ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിശ്വാസികളുടെ മുമ്പില്‍ തുറന്നുവെച്ചിട്ടുണ്ടെന്നുകാണാം. ഇതുകൊണ്ടെല്ലാമാണ് ഇസ്‌ലാമില്‍ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമായ പരിഹാരമുണ്ടെന്നു പറയാനുള്ള കാരണം.

ഖുര്‍ആന്‍ കുറച്ചു വിശദമായിത്തന്നെ വിവരിച്ചിട്ടുള്ള വിഷയങ്ങളിലൊന്നാണ് ഇസ്‌ലാമിലെ ദായക്രമം, അഥവാ പിന്‍തുടര്‍ച്ചാവകാശ നിയമം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന പിന്‍തുടര്‍ച്ചാവകാശ നിയമം മനസ്സിലാക്കുന്നതിനുമുമ്പായി ഈ വിഷയത്തില്‍ ലോകത്തിലെ ഇതര സമുദായങ്ങളുടെ നില എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്നാല്‍ മാത്രമേ ഇസ്‌ലാം ഈ രംഗത്ത് വരുത്തിയ പരിവര്‍ത്തനത്തിന്റെയും പരിഷ്‌കാരത്തിന്റെയും ആഴവും പരപ്പും ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒരാളുടെ മരണംമൂലം അയാള്‍ വിട്ടേച്ചുപോയ സ്വത്ത് എത്രയായാലും ജീവിച്ചിരിക്കുന്ന കുടുംബങ്ങളിലും മറ്റു അവകാശികളിലും ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം, ഏതെല്ലാം തോതില്‍ വിഭജിക്കപ്പെടണമെന്നാണല്ലോ പിന്‍തുടര്‍ച്ചാവകാശ നിയമം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇസ്‌ലാമിനുമുമ്പ് ‘ജാഹിലിയ്യ’ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനന്തരാവകാശം തന്നെ നിഷേധിച്ചിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന, പോരടിച്ചുകൊണ്ടിരുന്ന അറബി ഗോത്രങ്ങള്‍ക്ക് ശത്രുപക്ഷത്തെ നേരിടുന്നതിനും കുടുംബത്തിന്റെ സംരക്ഷണത്തിനും കഴിവുള്ള ആണ്‍സന്താനങ്ങള്‍ക്ക് മാത്രമേ സ്വത്ത് കൈവശം വെക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായി ഗണിക്കപ്പെട്ടിരുന്നതിനാല്‍ അനന്തരാവകാശമെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരുന്നു. സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും അവര്‍ നല്‍കിയിരുന്നില്ല. സന്താനോല്‍പാദനത്തിനും പുരുഷന്റെ വികാരം ശമിപ്പിക്കുന്നതിനുമുള്ള ഉപകരണമായാണ് സ്ത്രീ കരുതപ്പെട്ടിരുന്നത്.

അറബികളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ സ്ത്രീക്ക് മെച്ചപ്പെട്ട സ്ഥാനം ലോകത്ത് മറ്റു രാജ്യങ്ങളോ, സമുദായങ്ങളോ അനുവദിച്ചുകൊടുത്തതിന് തെളിവുകളുമില്ല.
ലോകത്ത് ഇന്നറിയപ്പെടുന്ന പരിഷ്‌കൃത രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ സ്ഥിതി നോക്കാം. ആ രാജ്യം സ്ത്രീയെ മാത്രമല്ല, സീമന്തപുത്രനൊഴികെയുള്ള മറ്റു ആണ്‍മക്കളെപ്പോലും അനന്തരാവകാശമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. മൂത്ത പുത്രന്റെ കരുണക്കനുസരിച്ച് കുടുംബത്തിലെ മറ്റംഗങ്ങള്‍ ജീവിച്ചുകൊള്ളണമെന്നായിരുന്നു അവരുടെ നിയമം. ഈ ദുരവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് മോചനം ലഭിച്ചത് 1882ല്‍ പാസാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം (ങമൃൃശലറ ണീാലി’ െജൃീുലൃശേല െഅര)േ മൂലമായിരുന്നു. ഇതില്‍നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് സ്വത്താവകാശം ലഭിച്ചിട്ട് 134 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് മനസ്സിലാക്കാം.

ഇനി സോവിയറ്റ് റഷ്യയെടുക്കാം. 1917ല്‍ റഷ്യന്‍ വിപ്ലവം കഴിഞ്ഞു പിന്നെയും പത്തുവര്‍ഷം പിന്നിട്ടതിനുശേഷം 1927ലാണ് ഒരു കുടുംബനിയമത്തിന് അവര്‍ക്ക് രൂപം നല്‍കാന്‍ സാധിച്ചത്. റഷ്യന്‍ വനിതകളോട് ആ രാജ്യത്തിന് കുറേയെങ്കിലും നീതിപാലിക്കാന്‍ കഴിഞ്ഞത് 54 വര്‍ഷം മുമ്പാണ്.
മറ്റൊരു വികസിത രാഷ്ട്രമായ ജനകീയ ചൈന റിപ്പബ്ലിക്കാണെങ്കില്‍ 1952ലാണ് സ്വന്തമായി ഒരു ഫാമിലികോഡ് നടപ്പിലാക്കിയത്. ചൈനയും സ്ത്രീ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കിയത് 64 വര്‍ഷം മുമ്പാണ്.
ഇറ്റലിക്കാണെങ്കില്‍ ഒരു കുടുംബ നിയമമുണ്ടായത് 1919ലാണ്. ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല.
യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ ഫ്രഞ്ചുവിപ്ലവത്തിനു ശേഷമാണ്.

നമ്മുടെ മഹത്തായ ഈ രാഷ്ട്രത്തിന്റെ ചരിത്രവും ഈ വിഷയത്തില്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നു കാണാം. ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി പ്രകാരം ഓരോ തറവാട്ടിലെയും കാരണവരാണ് സ്വത്ത് കൈവശം വെച്ചും നിയന്ത്രിച്ചും പോന്നിരുന്നത്. സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കുടുംബത്തിലെ മറ്റു പുരുഷാംഗങ്ങള്‍പോലും അതതുകാലത്തെ തറവാട്ടു കാരണവരുടെ കണക്കനുസരിച്ച് ജീവിച്ചുകൊള്ളണമെന്നായിരുന്നു നിയമം. തന്നിമിത്തം ഉത്തരവാദിത്വബോധമില്ലാതെ തോന്നിയതുപോലെ പ്രവൃത്തിച്ചിരുന്ന ചില കാരണവരുടെ ദുര്‍ഭരണത്തിനു വിധേയമായി നശിച്ചുപോയ എത്രയോ കുടുംബങ്ങളുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നും ഹൈന്ദവ സഹോദരികള്‍ വിമുക്തരായതും, അനന്തരാവകാശത്തിന് അര്‍ഹരായതും ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്സാക്കപ്പെട്ട ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ലോകത്തിലെ ഇതര രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഇസ്‌ലാം ഈ രംഗത്ത് നീതിപൂര്‍വകവും, സവിസ്തര വ്യവസ്ഥകളോടുകൂടിയതുമായ ഒരു പിന്‍തുടര്‍ച്ചാവകാശനിയമം മാനവരാശിക്കുമുമ്പാകെ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളല്ല നൂറ്റാണ്ടുകള്‍തന്നെ പതിനഞ്ചു പിന്നിട്ടുവെന്നതാണ് വാസ്തവം. അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സമൂഹത്തില്‍ സ്ത്രീക്ക് അവളര്‍ഹിക്കുന്ന ആദരവും, അവകാശവും നല്‍കി അനുഗ്രഹിച്ച ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ ഇന്ന് പേരായ്മകള്‍ ദര്‍ശിക്കുന്നവര്‍ ഇസ്‌ലാമിക നിയമത്തിന്റെ അന്തസ്സത്ത ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പ്രവാചകന്‍ (സ.അ) യുടെ കാലത്ത് തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു വള്ളിക്കും പുള്ളിക്കും മാറ്റം വരാത്ത വിധത്തില്‍ അത് ഇന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. പിന്‍തുടര്‍ച്ചാവകാശത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള അതിലെ ഒരു പരാമര്‍ശം കാണുക- ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. അതില്‍നിന്നു കുറഞ്ഞതിലും അധികരിച്ചതിലും നിര്‍ണയിക്കപ്പെട്ട ഓഹരിയായി” (വിശുദ്ധ ഖുര്‍ആന്‍ 4:7).

ഇതില്‍നിന്നും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കിയിട്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്ന ചരിത്ര സത്യത്തെ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പരമാര്‍ത്ഥത്തിനുനേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും അടുത്ത കാലങ്ങളില്‍ മാത്രം വെളിച്ചം കണ്ട ഇതര പിന്‍തുടര്‍ച്ചാവകാശ നിയമങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിലെ പിന്‍തുടര്‍ച്ചാവകാശ നിയമത്തിന്റെ കാലിക പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു ആക്ഷേപം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ ഇസ്‌ലാം വിവേചനം കാണിക്കുന്നുവെന്നതാണ്. മക്കളെയെല്ലാം ഒരുപോലെ ഗണിക്കുന്നതിനുപകരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രമേ നല്‍കുന്നുള്ളൂവെന്നാണ് അവരുടെ പരാതി.

ഇസ്‌ലാമിക നിയമങ്ങളുടെ ഉല്‍പ്പത്തിയെയും, പവിത്രതയെയുംപറ്റി ശരിക്കും ഗ്രഹിച്ചിട്ടില്ലാത്ത സഹോദര സമുദായങ്ങളില്‍ നിന്നുള്ള ഇത്തരം വിമര്‍ശനങ്ങളില്‍ നമുക്ക് അത്ഭുതം തോന്നേണ്ടതില്ല, ഇസ്‌ലാമിക നിയമങ്ങളെ മുന്‍വിധിയൊന്നും കൂടാതെ പരിശോധിച്ച വിശ്വവിശ്രുതരായ പല അമുസ്‌ലിം ചിന്തകന്മാരും മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തെ മുക്തകണ്ഠം പ്രശംസിച്ചതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ ലോകപ്രശസ്ത ചിന്തകനായിരുന്ന അല്‍മാരിക്ക് റുംസി അദ്ദേഹത്തിന്റെ ”മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ്” എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ അവതാരികയില്‍ രേഖപ്പെടുത്തിയതു കാണുക- ”പരിഷ്‌കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്‌കരിച്ചതും, സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്‍തുടര്‍ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും, ഘടനാപൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശപോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തുതന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചുകഴിഞ്ഞിരുന്നു.” ആധുനികത്വത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും പേരില്‍ മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ അപാകതകളുണ്ടെന്ന് വാദിക്കുന്ന മുസ്‌ലിം നാമധാരികളുടെ കാര്യമാണത്ഭുതം. മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ ബാധകമാക്കിയിട്ടുള്ള മുഹമ്മദന്‍ നിയമമല്ല, യഥാര്‍ത്ഥ ശരീഅത്ത് നിയമമാണെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ ചില അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമാണ് മുസ്‌ലിം വ്യക്തിനിയമം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ബാധകമാക്കിയത്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരം പിന്‍തുടര്‍ച്ചാവകാശം, ആശ്രിതര്‍ക്ക് ചെലവു നല്‍കല്‍, മഹ്‌റ്, രക്ഷാകര്‍ത്തൃത്വം, ദാനം, ട്രസ്റ്റ് മുതലുകള്‍, വഖ്ഫ് എന്നീ കാര്യങ്ങളില്‍ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് വിധിക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്ന് നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വകുപ്പുകള്‍ യഥാര്‍ത്ഥ ശരീഅത്തിന്റ താല്‍പര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ലെന്ന പരമാര്‍ത്ഥവും മറച്ചുവെക്കാവതല്ല. അത്തരം വകുപ്പുകള്‍ മുസ്‌ലിം മതപണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് ശരീഅത്തിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസൃതമായി മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യപ്പെടുകയാണെങ്കില്‍ അത് മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കുമെന്നതില്‍ സംശയമില്ല. നേരെ മറിച്ച് നിലവിലുള്ള വ്യക്തിനിയമങ്ങള്‍കൂടി തുടച്ചുമാറ്റി അതിന്റെ സ്ഥാനത്ത് ഒരു പൊതു സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുകയെന്നത് മഹത്തായ നമ്മുടെ ഭരണഘടനയോടും, ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയുമായിരിക്കും.

ഉത്തരവാദപ്പെട്ട അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ അവസരം ലഭിച്ചിട്ടുള്ള ചില മുസ്‌ലിം നാമധാരികള്‍ പരിതസ്ഥിതിക്കനുസരിച്ച് വേഷം കെട്ടുന്നതിലാണ് തങ്ങളുടെ നിലനില്‍പ്പും വിജയവും സ്ഥിതി ചെയ്യുന്നതെന്നോര്‍ത്ത് ഏക സിവില്‍കോഡിന് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം മതപണ്ഡിതന്മാരുടെയോ, ജനസാമാന്യത്തിന്റെയോ പിന്തുണ അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തെയും കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് വിമര്‍ശനത്തിന് കാരണമെന്ന് പറയാം. ഇസ്‌ലാമിക നിയമങ്ങളെല്ലാം വ്യക്തമായ ചില തത്വങ്ങളിലധിഷ്ഠിതമാണെന്ന് നിഷ്പക്ഷ ചിന്തകന്മാര്‍ക്ക് ബോധ്യപ്പെടുന്നതാണ്. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഒരു നിയമവും ഇസ്‌ലാമിലില്ല. അതിന്റെ മൂലോല്‍പ്പത്തി സര്‍വജ്ഞനായ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളടങ്ങിയ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണെന്നതാണ് അതിനുള്ള കാരണം.
സ്ത്രീപുരുഷന്മാരുടെ അവകാശ വിഹിതങ്ങളിലുള്ള വ്യത്യാസത്തിന്റെ കാരണവും മതപ്രമാണങ്ങളുടെ വെളിച്ചത്തില്‍തന്നെ മനസ്സിലാക്കാം. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending