Connect with us

Video Stories

ആതുരസേവന രംഗത്ത് മാനുഷികമുഖം വേണം

Published

on

ആതുരസേവനരംഗത്ത് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങളുടെ ഇടമാണ് രാജ്യത്തെ മൂന്നുശതമാനം പേര്‍ മാത്രം വസിക്കുന്ന കേരളം. ഉയര്‍ന്ന സാക്ഷരതയും സാമൂഹിക ബോധവുമാണ് ഇതിന് വഴിവെച്ചതെങ്കിലും മാറിമാറിവന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ഈ നേട്ടത്തിന് കാരണമായി എല്ലാവരും വിലയിരുത്തിയിട്ടുണ്ട്. എന്നാലിന്ന് കേരളത്തിന്റെ ആരോഗ്യരംഗത്ത് നടമാടുന്ന അനഭിലഷണീയമായ ഒട്ടേറെ പ്രവണതകള്‍ നാം അഭിമാനിക്കുന്നതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ്. സര്‍ക്കാരിനുകീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തളര്‍ന്നുകിടക്കുമ്പോള്‍ കൂനുപോലെ മുളച്ചുപൊന്തുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ കൊണ്ട് മാത്രം ആരോഗ്യരംഗത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും.

പെരുകുന്ന പലതരം പനികളും ഇനിയും തുടച്ചുനീക്കപ്പെട്ടിട്ടില്ലാത്ത കോളറ, ക്ഷയം, ചിക്കന്‍പോക്‌സ്, മന്ത്, എയ്ഡ്‌സ് മുതലായ രോഗങ്ങളും കേരളം ആരോഗ്യരംഗത്ത് പിറകോട്ടാണോ പോകുന്നതെന്നതിന്റെ സൂചനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളരൂപീകരണകാലത്ത് 59 മാത്രമായിരുന്ന മലയാളിയുടെ ആയുസ്സ് ഇന്ന് 74.2 ആയിരിക്കുന്നത് അഭിമാനകരം തന്നെ. രാജ്യത്തെ ശരാശരി ആയുസ്സ് 63.5 മാത്രമായിരിക്കുമ്പോഴാണിത്. നവജാത ശിശുക്കളുടെ മരണം ആയിരത്തിന് 12ഉം അമ്മമാരുടേത് ആയിരത്തിന് ഒന്നുമാണ്. രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന രാജ്യത്തിന്റെ ലക്ഷ്യം സാധ്യമായതില്‍ ഈ രംഗത്തെ തൂപ്പുകാര്‍ മുതല്‍ ഉന്നതഡോക്ടര്‍മാര്‍ വരെയുള്ളവരുടെ പങ്ക് നിഷേധിക്കാനാവില്ലെങ്കിലും അതിനുശേഷം നീണ്ട ഒന്നരപതിറ്റാണ്ടായുള്ള കേരളത്തിന്റെ ആരോഗ്യസൂചികയില്‍ നിന്ന് മുന്നോട്ടായില്ലെങ്കിലും പിറകോട്ടല്ല നമുക്ക് ചരിക്കേണ്ടത്.

ഔഷധനിര്‍മാണ വിപണനരംഗത്ത് സംസ്ഥാനത്ത് കൊടിയ ചൂഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് ‘ചന്ദ്രിക’ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ‘അസുഖം മരുന്നിനും’ എന്ന പരമ്പര വിളിച്ചോതിയത്. ജനറിക് മരുന്നുകള്‍ക്കുപകരം ബ്രാന്‍ഡഡ് ഔഷധങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനും പിന്നില്‍ ലാഭക്കൊതിയാണ്. യഥാര്‍ഥത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത് പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതുപോലെ കേരളത്തിന്റെ ആരോഗ്യരംഗത്തിനു തന്നെ കത്തിവെക്കുകയാണ്. ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യവകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും പഴയപടിയില്‍ തന്നെയാണ്. അഥവാ കുറിപ്പെഴുതിയാല്‍ തന്നെയും അവ നല്‍കാന്‍ ഫാര്‍മസികള്‍ തയ്യാറാകാത്ത അവസ്ഥയുമുണ്ടാകുന്നു. ഇതുമൂലം 300 ശതമാനത്തിലധികം വിലവര്‍ധനവാണ് രോഗിക്ക് ഏറ്റേണ്ടിവരുന്നത്. വന്‍തോതിലുള്ള പാരിതോഷികങ്ങള്‍ മരുന്നുകമ്പനികള്‍ ചികില്‍സകര്‍ക്ക് നല്‍കുന്നതാണ് ഇതിന് കാരണം. കാന്‍സര്‍ , വൃക്ക രോഗികളുടെ കാര്യമാണ് ഏറെ ദയനീയം. ഇത്തരം മരുന്നുകള്‍ക്ക് വിലയില്‍ ഒരു നിയന്ത്രണവുമില്ല. 3000 രൂപയുടെ ജീവന്‍ രക്ഷാമരുന്നിനും അനുബന്ധഉപകരണങ്ങള്‍ക്കും 20000 രൂപ വരെ ഈടാക്കുന്നു.

സംസ്ഥാനത്തിനകത്ത് സ്വകാര്യ കമ്പനികള്‍ വിദേശത്തുനിന്ന് എത്തിക്കുന്ന പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ ഒരുവിധ നിയന്ത്രണവുമില്ലാത്തതാണ് ഈ ദുസ്ഥിതിക്ക് കാരണം. ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റ് നിര്‍ബന്ധമാണെങ്കിലും അത് കടലാസില്‍ മാത്രമൊതുങ്ങുന്നു. 1948ലെ ഫാര്‍മസി ആക്ടും 2015ലെ ഫാര്‍മസി നിയന്ത്രണനിയമവും ഏട്ടിലെ പശുക്കള്‍ മാത്രമാണ്. യോഗ്യതയില്ലാത്തവര്‍ മരുന്നുകൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അത്യന്തം ഗുരുതരമാണ്. 20,315 സ്വകാര്യമരുന്നുകടകളുള്ള കേരളത്തില്‍ മരുന്ന് പരിശോധിക്കാനുള്ളത് 47 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍. 7200 കോടി രൂപയുടെ മരുന്നാണ് ഒരു വര്‍ഷം സംസ്ഥാനത്ത് ചെലവാകുന്നത്. ബ്രാന്‍ഡഡ് മരുന്നുകളുടെ എണ്ണം എണ്‍പതിനായിരവും. ഭക്ഷണശാലകളുടെ കാര്യത്തില്‍ കാട്ടുന്ന ജാഗ്രത പോലും അധികൃതര്‍ മരുന്നുവിപണനരംഗത്ത് കാട്ടുന്നില്ല. വല്ലപ്പോഴും വന്ന് പിഴയിട്ട് പോകുന്ന അവസ്ഥയാണ്. ഇതിനുപിന്നിലെ കോഴവഴികളും പരിശോധിക്കപ്പെടേണ്ടതാണ്. നിരോധിച്ച മരുന്നുകള്‍ വീണ്ടും വില്‍ക്കപ്പെടുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളിലെ അറിയിപ്പ് മാത്രമാക്കാതെ പൊതുജനങ്ങളെയും രോഗികളെയും ചികില്‍സകരെയും ബോധവല്‍കരിക്കുന്നതിനും അധികൃതര്‍ മുന്‍കരുതലെടുക്കണം.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ യഥാസമയം മരുന്നുകള്‍ എത്തിക്കാത്തതുമൂലം സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ ബുദ്ധിമുട്ടുന്നതും പതിവാണ്. ആവശ്യത്തിനുപോയിട്ട് അനാവശ്യത്തിനും രോഗികളെ ഐ.സി.യു വിലാക്കുക എന്ന രീതിയും പതിവായിരിക്കുന്നു. ചെറിയ രോഗത്തിനു കഴിക്കുന്ന മരുന്ന് മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്ന അവസ്ഥയും വേണ്ടത്ര പരിശോധന ഈ രംഗത്ത് ഇല്ലെന്നതിന്റെ നിദര്‍ശനമാണ്. അകാരണമായി രോഗികളും ശുശ്രൂഷകരും പീഡിപ്പിക്കപ്പെടരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്വകാര്യആസ്പത്രികളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തന്നെ നാം നടത്തിയിട്ടുണ്ടെങ്കിലും രോഗികളും ബന്ധുക്കളും സ്വകാര്യ ആസ്പത്രികളില്‍ വന്‍തുക ചെലവഴിച്ച് തേടുന്ന ചികില്‍സ ചൂഷണമാറുകയുമരുത്. നന്മ വറ്റുന്ന സമകാലത്ത് ആരോഗ്യസംരക്ഷണവും പൂരക്കച്ചവടമാകരുത്.

അലോപ്പതി ചികില്‍സയുടെ കാര്യത്തിലെന്ന പോലെ കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദ-സിദ്ധ രംഗത്തും കൊള്ളരുതായ്മകള്‍ നടക്കുന്നതായി വെളിപ്പെടുത്തുന്നത് ഈ രംഗത്തുള്ളവര്‍ തന്നെയാണ്.ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ എന്ന പേരില്‍ നടത്തുന്ന മസാജ് പാര്‍ലറുകള്‍ പലപ്പോഴും സെക്‌സ് റാക്കറ്റുകളുടെ താവളമാണ്. ഹോമിയോ, ആയുര്‍വേദം, യുനാനി ചികില്‍സകളെല്ലാം ഒരു കുടക്കീഴില്‍ എന്ന ആശത്തിനും പലകാലത്തെ പഴക്കമുണ്ട്. ആവശ്യമുള്ളപ്പോള്‍ രോഗിയുടെ ഇച്ഛകൂടി കണക്കിലെടുത്തുള്ള ഇതരചികില്‍സാ സമ്പ്രദായത്തിലേക്ക് മാറാന്‍ കഴിയണം. ഈ രംഗത്തെ പാരമ്പര്യചികില്‍സകരുടെ കഴിവും അവഗണിച്ചുകൂടാ. നാച്ചുറോപ്പതി രംഗത്തും ഒട്ടേറെപ്പേര്‍ ചികില്‍സ തേടുന്നുണ്ട്. ഇവരെയും പ്രൊഫഷണല്‍ മാതൃകയില്‍ ഔദ്യോഗിക ആതുരമേഖലയുമായി സന്നിവേശിപ്പിക്കുന്നത് ഇതര മേഖലകളിലെ തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമാകും. എല്ലാത്തിനും മുകളില്‍ കേരളം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും മനുഷ്യമുഖമുള്ള ഒരു ആതുരസംവിധാനമാണ്. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending