Connect with us

kerala

കൊണ്ടോട്ടി നഗരസഭ  കേരളോത്സവം സമാപന സമ്മേളനം ; എംഎൽഎ ഉദ്ഘാടനം ചെയ്തു 

കലാ സാഹിത്യമത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.

Published

on

കൊണ്ടോട്ടി നഗരസഭ കേരളോത്സവത്തിന്റെ സമാപന സമ്മേളനം മേലങ്ങാടി ജിവിഎച്ച്എസ് സ്കൂളിൽ ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യമത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.
50 ഇനങ്ങളിൽ നടന്ന മത്സരത്തിൽ മുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു .നഗരസഭാ ചെയർപേഴ്സൺ സി. ടി.ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി.
നവംബർ 19 നാണ് നഗരസഭ കേരളോത്സവം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി കായിക മത്സരങ്ങൾ വിവിധ ഇടങ്ങളിൽ നടന്നുവരികയാണ്. കേരളോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലാസാഹിത്യ മത്സരം നടന്നു.
 പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ പി.സനൂപ് മാസ്റ്റർ , സ്ഥിരം സമിതി ചെയർമാന്മാരായ റംല കൊടവണ്ടി, അഷ്റഫ് മടാൻ , മുഹ്‌യുദ്ദീൻ അലി, മിനിമോൾ കൗൺസിലർമാരായ സി സുഹൈറുദ്ദീൻ, അലി വെട്ടോടൻ, റഹ്മത്തുള്ള , ഷാഹിദ, കെ കെ ബിന്ദു, കെ പി ഫിറോസ് , ശിഹാബ് കോട്ട, കെ പി സൽമാൻ , ശബീബ ഫിർദൗസ്, ജെ എച്ച് ഐ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 19 നാണ് നഗരസഭ കേരളോത്സവം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി വിവിധ കായിക മത്സരങ്ങൾ വിവിധങ്ങളായ ഇടങ്ങളിൽ നടന്നുവരികയാണ്. കേരളോത്സവത്തിന് സമാപനം കുറിച്ചാണ് മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലാസാഹിത്യ മത്സരം നടന്നത്.

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending