Video Stories
കോള ഒഴിഞ്ഞുപോയ പ്ലാച്ചിമട

പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം കലര്‍ത്തിയും കുടിവെള്ളം മുട്ടിച്ചും നടത്തിയ കോടിക്കണക്കിന് രൂപയുടെ പകല്‍കൊള്ളയുടെ പേരില്‍കൂടിയാണ്. ഇക്കഴിഞ്ഞ ജൂലൈ 13ന് സുപ്രീംകോടതിയില്‍ കൊക്കകോള നല്‍കിയ സത്യവാങ്മൂലപ്രകാരം ഇനി പ്ലാച്ചിമടയിലെ തങ്ങളുടെ പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയാണ്. വിഷ പാനീയത്തിനപ്പുറം പ്രാദേശിക ജനകീയാധികാരത്തിനുമേല്‍ ഏത് കുത്തക കൊലകൊമ്പനും പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവ് ഉത്പാദിപ്പിക്കുകയാണ് ഇപ്പോള്‍ പ്ലാച്ചിമട. ലോകത്തെ അത്യപൂര്‍വമായ ധര്‍മസമരങ്ങളുടെ വിജയത്തിന്റെ പട്ടികയിലേക്ക് പ്ലാച്ചിമട ഉയര്‍ന്നത് നിസ്തുലമായ ഏതാനും സമരക്കാരുടെ നിലക്കാത്ത ആത്മവീര്യവും കര്‍മകുശലതയും കൊണ്ടായിരുന്നു. ഇന്ത്യയിലൊരിടത്തും കുടിവെള്ളകമ്പനി തുടങ്ങാന്‍ പര്യാപ്തമായ അന്തരീക്ഷമല്ല ഉള്ളതെന്ന തിരിച്ചറിവാണ് കോളയെ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
1996-2001ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കോള കമ്പനിയുടെ പാനീയോല്‍പാദനശാല ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലന്‍ വ്യവസായ വകുപ്പുമന്ത്രിയും ജനതാദളിലെ കെ.കൃഷ്ണന്‍കുട്ടി ജനപ്രതിനിധിയുമായിരിക്കെയാണ് 2000ല്‍ കൊക്കകോളയുടെ കുടിവെള്ള ഫാക്ടറി കേരള സര്‍ക്കാരിന്റെ വ്യവസായാനുമതിക്കുള്ള ഗ്രീന്‍ചാനല്‍വഴി ഉത്പാദനം ആരംഭിക്കുന്നത്. പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കമ്പാലത്തറ ഏരിയിലെ സമൃദ്ധമായ ജലവും ഒരിക്കലും വറ്റില്ലെന്ന് കരുതിയ ഭൂഗര്‍ഭ ജലസ്രോതസ്സിലുമായിരുന്നു കോള ഭീമന്റെ കഴുകന്‍ കണ്ണുകള്‍. ഇതിനായി ഉപഗ്രഹം അടക്കം അന്താരാഷ്ട്രീയമായ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഭൂഗര്‍ഭജലം കണ്ടെത്തിയത്. കുഴല്‍ കിണറില്‍ നിന്ന് മാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുഴല്‍കിണറുകളില്‍ നിന്നും ഏരികളില്‍ നിന്നും തുറന്നകിണറുകളില്‍ നിന്നുംവരെ വെള്ളം വിലകൊടുത്തും കമ്പനിക്കകത്ത് പത്തോളം കുഴല്‍കിണറുകള്‍ നിര്‍മിച്ചുമൊക്കെയാണ് കുടിവെള്ളം ഊറ്റിയെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണിയിലേക്ക് കോള ഉത്പന്നങ്ങളെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ഈ പ്രദേശത്തെ കണ്ണുവെക്കാനുള്ള ഉദ്ദേശ്യത്തിന് പിന്നില്‍. ഇടതുപക്ഷ സര്‍ക്കാരാകട്ടെ സംസ്ഥാനത്തേക്ക് അമേരിക്കന്‍ ഭീമനെ കൊണ്ടുവന്നതിലും ഏതാനും പേര്‍ക്ക് തൊഴില്‍ കൊടുക്കാനായതിലും അഭിമാനിക്കുകയും ചെയ്തു. 2000 ജനുവരി 25നാണ് കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്.
കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞുതുടങ്ങിയത് വൈകാതെയായിരുന്നു. ആദ്യമാദ്യം കോളയുടെ മാലിന്യങ്ങള്‍ അടുത്തുള്ള പറമ്പുകളിലും തെങ്ങിന്‍ ചുവടുകളിലും കൃഷിയിടങ്ങളിലുമൊക്കെയാണ് കമ്പനി നിക്ഷേപിച്ചത്. ഇതോടെ ചെറുതായി കണ്ടുതുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നാട്ടുകാരായ ആദിവാസികളടക്കമുള്ളവരുടെ തീരാശാപമായി മാറിയത് വൈകാതെയായിരുന്നു. ആയിരത്തോളം കുടുംബങ്ങളെയാണ് ഗുരുതരമായി ബാധിച്ചത്. സമീപത്തെ സാദാകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനാകാതെ കുടിവെള്ളം മുട്ടിയപ്പോള്‍ കമ്പനി അവരുടെ കോമ്പൗണ്ടിനകത്തുനിന്ന് സമീപത്തുള്ളവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. പ്രദേശത്തുള്ളവരില്‍ ചിലര്‍ കമ്പനിക്കെതിരെ പ്രതിഷേധം ആരംഭിച്ചത് 2002 മുതലായിരുന്നു. ഇതോടെ സര്‍ക്കാരും പാര്‍ട്ടിക്കാരും ഇളകി. അതുവരെയും കമ്പനിക്ക് വെള്ളം വിറ്റ ജനതാദള്‍ നേതാവും കൂട്ടരും ഗത്യന്തരമില്ലാതെ കമ്പനിക്കെതിരെ തിരിഞ്ഞു. ഇടതു സര്‍ക്കാര്‍ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ വാദികള്‍ പ്രതികളാകുന്ന കാഴ്ചയായി. പറമ്പിക്കളും പ്രദേശത്തുനിന്ന് കേരളത്തിന് തമിഴ്‌നാട് കരാര്‍ പ്രകാരം നല്‍കി വന്നിരുന്ന സ്ഥലത്താണ് കോളകമ്പനിയുടെ പ്ലാന്റും ജലമൂറ്റലും.
മലസര്‍, എരവാളര്‍ എന്നീ രണ്ട് ആദിവാസികളുടെ കോളനികളാണ് പ്രദേശത്തുണ്ടായിരുന്നത്. അവരും സമരരംഗത്തെത്തിയതോടെ സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകേണ്ടിവന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തീരാജ് നിയമമനുസരിച്ച് നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കേസുമായി കമ്പനി കോടതികള്‍ കയറി. തങ്ങളുടെ വ്യവസായത്തിന് പ്രത്യേകാനുമതിയുണ്ടെന്നും അഞ്ചു വര്‍ഷത്തേക്ക് സമരം പാടില്ലെന്നുമൊക്കെയായിരുന്നു കമ്പനിയുടെ വാദമുഖങ്ങള്‍. 34.4 ഏക്കര്‍ ഭൂമിയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ ഫാക്ടറിയുടെ കുടിവെള്ളമൂറ്റിനും മാലിന്യം തള്ളലിനുമെതിരെ ആദിവാസി വിഭാഗത്തുനിന്നുതന്നെ മയിലമ്മ എന്ന വീട്ടമ്മ രംഗത്തുവന്നതോടെ സമരം അന്താരാഷ്ട്ര തലത്തിലെത്തി. കൊച്ചബാംബ പോലുള്ള വിവിധ വിദേശ നാടുകളില്‍, കുടിവെള്ളത്തിന് മേല്‍ വ്യവസായ ഭീമമന്മാര്‍ നടത്തിയചൂഷണവും ജനകീയപ്രതിരോധവുമൊക്കെ ലോകത്ത് ആദ്യമായി പൊതുശ്രദ്ധയിലേക്കും ചൂടേറിയ ചര്‍ച്ചകളിലേക്കും വന്ന സമയത്തായിരുന്നു പ്ലാച്ചിമടയിലെ ലളിതമായി ആരംഭിച്ച പ്രതിഷേധം. നിരവധി ഓഫറുകളും പണവുമായി കമ്പനി പ്രതിനിധികള്‍ സമരക്കാരുടെ പിന്നാലെ കൂടിയെങ്കിലും ജനങ്ങളൊട്ടാകെ സമരം ഏറ്റെടുത്തതോടെ ഇതിന് പഴുതില്ലാതായി. ഡോ. സുകുമാര്‍ അഴീക്കോടും ഡോ. വന്ദനശിവയെപോലുള്ളവരും രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലെത്തുകയും ലോക ജല സമ്മേളനം പോലുള്ള വന്‍പരിപാടികള്‍ സംഘടിപ്പിച്ച് കേരളത്തിന്റെയും ഇന്ത്യയുടെയും ജലത്തിനും പ്രാദേശിക ജനതയുടെ അധികാരത്തിനുമുള്ള അവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 2002 ഏപ്രില്‍രണ്ടിന് ആരംഭിച്ച സമരം വിജയം കണ്ടത് 2005ലായിരുന്നു. കോള വിരുദ്ധ ജനകീയ സമരസമിതി എന്ന പേരിലാണ് സമരം തുടങ്ങിയത്. ഇതിനകം മുസ്‌ലിംയൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകള്‍ കോളവിരുദ്ധ ആചരണങ്ങളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കോളക്ക് വയ്യെന്നായി. ജനം കോള കുടിയില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതിനിടെ തന്നെയാണ് ഡല്‍ഹിയില്‍ നിന്ന് കോളയിലെ മാരകകീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്തുവന്നത്.
വിളയോടി വേണുഗോപാല്‍, അജയന്‍, അറുമുഖന്‍ പത്തിച്ചിറ, തൃശൂരിലെ കേരളീയം മാസിക തുടങ്ങിയവര്‍ സദാസമയവും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി, പാര്‍ട്ടി ജില്ലാ നേതാക്കളായ കല്ലടി മുഹമ്മദ്, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കര്‍ഷക സംഘം നേതാവ് കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ജാഗരൂകരായി സമരത്തിന് സര്‍വാത്മനാ പിന്തുണ നല്‍കി. 2003 ജനുവരി ആറിന് ഹൈക്കോടതിയുടെ സുപ്രധാനവിധിയുടെ സാരാംശം ഇങ്ങനെയായിരുന്നു. കുടിവെള്ളം പൊതുസ്വത്താണ്. ഇത് സംരക്ഷിക്കുന്ന ട്രസ്റ്റായ സര്‍ക്കാരിന് ഒരു സ്വകാര്യ കമ്പനി യഥേഷ്ടം വെള്ളം എടുത്തുകൊണ്ടുപോകുന്നതിന് അനുമതി നല്‍കാനാവില്ല. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കണ്ടെത്തലിലും പ്ലാച്ചിമട അമിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്തതായി കണ്ടെത്തിയിരുന്നു. 2004ലായിരുന്നു ലോക ജല സമ്മേളനം പ്ലാച്ചിമടയില്‍ അരങ്ങേറിയത്. 2005ല്‍ ഹൈക്കോടതി ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനകം ഭൂഗര്‍ഭ ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടും മാനദണ്ഡങ്ങളും കോളക്കെതിരായിരുന്നു. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ 2006 ജനുവരിയിലാണ് കോള പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടും അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചുകൊടുത്തില്ല. ഇനി പ്ലാച്ചിമടക്കാര്‍ കാത്തിരിക്കുന്നത് തങ്ങളുടെ ജീവിതം മുച്ചൂടും പാപ്പരാക്കിയ കോള ഭീമനില്‍ നിന്ന് വിചാരണ വഴി നഷ്ടപരിഹാരം നേടിയെടുക്കുക എന്നതാണ്. മാലിന്യവും കുടിവെള്ള നഷ്ടവും കണക്കാക്കി 2.1626 ദശലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങാണ് യഥാര്‍ഥത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുകൂടി സാധിച്ചെടുത്താല്‍ മാത്രമേ പ്ലാച്ചിമടക്കാരുടെ രണ്ടു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിന് ശുഭപര്യവസാനമാകൂ.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala21 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം