Connect with us

Video Stories

മെഡി.കോളജ് കുംഭകോണം വിഷയം പാര്‍ട്ടി പോരല്ല

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യമെഡിക്കല്‍കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയെടുത്തെന്ന വിവരം പുറത്തുവന്നിട്ട് നാളേറെയായി. ബി.ജെ.പി യുവജന സംഘടനയുടെ പ്രാദേശിക നേതാക്കളായ സഹോദരങ്ങള്‍ കള്ളനോട്ടടി യന്ത്രം വീട്ടില്‍ സ്ഥാപിച്ച് പുതിയ രണ്ടായിരം രൂപയുടേതടക്കം കള്ളനോട്ടുകള്‍ വ്യാപകമായി അച്ചടിച്ച് വിതരണം ചെയ്തതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണ്‍ 22നായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബാങ്കുജോലിക്കുള്ള പരീക്ഷയുടെ റാങ്കു പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇതേപാര്‍ട്ടിയുടെ തന്നെ മലപ്പുറം ജില്ലാനേതാവ് പത്തു ലക്ഷം രൂപ കോഴ കൈപ്പറ്റിയതായും വാര്‍ത്തയുണ്ട്. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ അഴിമതിക്കഥയാണ് ഇതോടെ പുറത്തായിരിക്കുന്നത്. കോഴിക്കോട്ട് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായിപിരിച്ച കോടികള്‍ മുക്കിയെന്ന വാര്‍ത്തയും പുറകെയുണ്ട്. അധികാരം നേടാന്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന പാര്‍ട്ടി അധികാരം ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ നെറികേടിന്റെ മറ്റൊരു വശമാണ് പുറത്തുവരുന്നത്. പാവപ്പട്ടവരും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമൊക്കെ സ്വജീവന്‍ നിലനിര്‍ത്താന്‍ പെടാപാടുപെടുമ്പോള്‍ ജനങ്ങളുടെ സമ്പാദ്യംകൊണ്ട് അധികാര സോപനത്തില്‍ അന്തിയുറങ്ങുന്ന പകല്‍മാന്യന്മാരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്. അതേസമയം പ്രശ്‌നത്തെ പാര്‍ട്ടി ഉള്‍പോരാക്കി തടിതപ്പാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നുവേണം കരുതാന്‍.
വര്‍ക്കലയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജിയാണ് മെഡി.കോളജിനുവേണ്ടി ബി.ജെ.പി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിലൂടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പണം നല്‍കിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബി.ജെ.പി നിയോഗിച്ച പാര്‍ട്ടിതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നാണ് വിവരം വെളിച്ചത്തായത്. പതിനേഴു കോടിരൂപ ആവശ്യപ്പെട്ടെന്നും അതില്‍ 5.60 കോടി രൂപ കൈപ്പറ്റിയെന്നും ഈ തുക ഡല്‍ഹിയിലേക്ക് ഹവാലവഴി അയച്ചുകൊടുത്തെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നതിന്റെ പേരില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനകത്ത് പുകയുയര്‍ന്നുകൊണ്ടിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌വിഭാഗം പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രംകൂടി ഉള്‍പെട്ട നിലക്ക് സി.ബി.ഐ അന്വേഷണം നടന്നാല്‍തന്നെ അത് സുതാര്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കോഴയേക്കാളുപരി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിയമാധിഷ്ഠിതവും ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിക്കുന്നതുമായ ഒരു സംവിധാനത്തിലെ പുഴുക്കുത്താണ് ബി.ജെ.പി വഴി വെളിപ്പെട്ടിരിക്കുന്നത് എന്നതാണ് വലിയ ഗൗരവം അര്‍ഹിക്കുന്നത്. രാജ്യത്തെ ഭാവി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെഡിക്കല്‍ കോളജുകളുടെ സൗകര്യങ്ങള്‍ കൂലങ്കഷമായി പരിശോധിച്ച് അവക്ക് ഔദ്യോഗികമായി പ്രവര്‍ത്തനാനുമതി നല്‍കേണ്ട സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സിലിനെ കോഴപ്പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നത് പുതിയ ആരോപണമല്ലെങ്കിലും അതിനുപിന്നിലെ രാഷ്ട്രീയാധികാരത്തിന്റെ കരങ്ങളെ ലളിതമായി കാണാന്‍വയ്യ. കൗണ്‍സിലംഗങ്ങളെ നിയമിക്കുന്നത് കേന്ദ്ര ഭരണകക്ഷിയും ആരോഗ്യമന്ത്രാലയവുമാണ് എന്നിടത്താണ് കോഴപ്പണത്തിന്റെ ഭാഗം ആരിലേക്ക് പോകുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. നൂറുകണക്കിന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓരോവര്‍ഷവും അനുമതി നല്‍കുന്നത്. അഞ്ചരക്കോടി രൂപ കൈപ്പറ്റിയെന്നും ആയതിന് വിനോദിനെ പാര്‍ട്ടി പുറത്താക്കിയെന്നും മറ്റുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നൊക്കെയാണ് ഇപ്പോള്‍ ആ പാര്‍ട്ടി നേതൃത്വം പറയുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്റെ പി.ആര്‍.ഒ വഴിയാണ് പണം കൈമാറിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് പങ്കുണ്ടെന്നുമൊക്കെയാണ് വാര്‍ത്തകള്‍. കേരളത്തിലെ എം.പിമാര്‍ കഴിഞ്ഞ രണ്ടുദിവസമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും വിഷയത്തെ തൃണവല്‍ഗണിക്കാനാണ് ലോക്‌സഭാ സ്പീക്കറുടെയും കേന്ദ്ര ആരോഗ്യമന്ത്രിയുടെയും ശ്രമം.
ബി.ജെ.പിയുടെ അഖിലേന്ത്യാനേതാക്കള്‍ ഉള്‍പ്പെട്ട ഡസന്‍കണക്കിന് അഴിമതികളാണ് കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ രാജ്യത്തുടനീളം പുറത്തുവന്നത്. വാജ്‌പേയിയുടെ കാലത്ത് നൂറുകണക്കിന് പെട്രോള്‍ പമ്പുകളും വാതക ഏജന്‍സികളും അനുവദിക്കുന്നതിന് ബി.ജെ.പിക്കാര്‍ വാങ്ങിയ കോഴക്കോടികളുടെ കണക്കുകള്‍ ഇന്നും സര്‍ക്കാരിന്റെയും കോടതിയുടെയും കയ്യിലുണ്ട്. ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, പുതിയ നോട്ടുകള്‍ വ്യാപകമായി സ്വന്തക്കാര്‍ക്കായി കടത്തിയത്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതി, വായ്പാതട്ടിപ്പുകാരന്‍ ലളിത് മോദിക്കുവേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് നടത്തിയ വഴിവിട്ട നീക്കം, ബി.ജെ.പി എം.പിയും ശതകോടി തട്ടിപ്പുകാരനുമായ വിജയ്മല്യയെ രക്ഷപ്പെടാന്‍ കാട്ടിയ സഹായം, കര്‍ണാടക മുന്‍ നേതാവിന്റെ ആര്‍ഭാടക്കല്യാണം, മുമ്പ് ദേശീയാധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ നേരിട്ട് ഹവാലപണം വാങ്ങിവെക്കുന്ന ദൃശ്യം പുറത്തുവന്നത്.. തുടങ്ങിയവയില്‍നിന്നൊക്കെ ജനശ്രദ്ധതിരിച്ച് വര്‍ഗീയതയുടെയും ഗോമാതാവിന്റെയും പിന്നാലെ പായുകയായിരുന്നു ബി.ജെ.പിയും അതിന്റെ അമരക്കാരും. അധികാരത്തിനും അനര്‍ഹമായ ധനസമാഹാരണത്തിനും വേണ്ടിയാണ് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തി വര്‍ഗീയതയെ അവരുപയോഗിക്കുന്നതെന്നത് ഇതിനകം തന്നെ ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. വലതുപക്ഷ തീവ്ര വര്‍ഗീയ കക്ഷികളുടെ പൊതുസ്വഭാവമാണ് കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
മോദി യുഗത്തിലും നേമത്തു വീണു കിട്ടിയ നിയമസഭാകസേരക്കപ്പുറം നീങ്ങാന്‍ കഴിയാതിരിക്കുന്ന കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ അലസതക്കും ആര്‍ഭാടത്തിനുമെതിരെ ദേശീയാധ്യക്ഷന്‍ തന്നെ നേരിട്ടെത്തി താക്കീത് ചെയ്തുപോയിട്ട് നാളേറെയായിട്ടില്ല. അതിനിടെയാണ് ആരുടെയോ സമ്മര്‍ദത്തിനുവഴങ്ങിയെങ്കിലും പേരിനൊരു റിപ്പോര്‍ട്ടുണ്ടാക്കി ഒരു മാസത്തിനുശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ്‌നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending