Connect with us

More

ടി.കെ പളനി സിപിഐയിലേക്ക്

Published

on

 

ആലപ്പുഴ: സിപിഎമ്മിലെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞിക്കുഴിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി. കെ പളനി സിപിഐയിലേക്ക് ചേക്കേറുന്നു. ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ടി.കെ പളനി ചര്‍ച്ച നടത്തി. സിപിഎമ്മില്‍ സമ്മേളന കാലം ആരംഭിച്ചത് മുതല്‍ മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴില്‍ രൂക്ഷമായ വിഭാഗീയതയാണ് നിലനില്‍ക്കുന്നത്.
അന്തരിച്ച സി. കെ ഭാസ്‌കരനുമായി ചേര്‍ന്ന് 2013ലെ സമ്മേളനകാലത്ത് പാര്‍ട്ടിയെ വെല്ലുവിളിച്ച് കഞ്ഞിക്കുഴിയിലും മുഹമ്മയിലും സമാന്തര സമ്മേളനവും പ്രകടനവും ടി. കെ പളനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നേതൃത്വം അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയായിരുന്നു. ഇത്തവണ തനിക്കൊപ്പമുള്ളവരെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയാറാക്കാത്തതാണ് പാളനിയെ പ്രകോപിപ്പിച്ചത്. ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്ന് പളനി പറയുന്നു. ഇതിന് തന്നെ കിട്ടില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം സിപിഎമ്മില്‍ നഷ്ടപ്പെട്ടിരിക്കുന്നു. തനിക്കൊപ്പം നിരവധി പ്രവര്‍ത്തകരും സിപിഐയിലേക്ക് പോകാന്‍ തയാറായി രംഗത്തുണ്ടെന്ന് പളനി പറയുന്നു.
രക്തസാക്ഷി കുടുംബത്തില്‍ ജനിച്ച ടി. കെ പളനി 1991ല്‍ സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം പാര്‍ട്ടിയുടെ നേതൃനിരയില്‍കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. മാരാരിക്കുളത്തും കഞ്ഞിക്കുഴിയിലും പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ അധ്വാനിച്ച പളനി വി.എസ് അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നതയുടെ പേരിലാണ് ശ്രദ്ധേയനാകുന്നത്.
മുഖ്യമന്ത്രി സ്വപ്‌നവുമായി നടന്ന വി.എസ് അച്യുതാനന്ദന്‍ 1996ല്‍ മാരാരിക്കുളത്തിന്റെ ചുവന്നമണ്ണില്‍ പരാജയപ്പെട്ടതിന് പിന്നില്‍ പളിനിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വി.എസിന്റെ പരാജയത്തിന് കാരണം ടി. കെ പളനിയും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന സി. കെ ഭാസ്‌ക്കരനുമാണെന്ന് പറഞ്ഞ് ഇരുവരെയും പാര്‍ട്ടി പുറത്താക്കുകയുമാണ് ചെയ്തത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനെ വി.എസ് സ്വാധീനിച്ചാണ് ഇവരെ പുറത്താക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരേയും സിപിഎം തിരിച്ചെടുക്കുകയും ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് സമീപകാലത്ത് പളിനി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending