Connect with us

More

ടി.കെ പളനി സിപിഐയിലേക്ക്

Published

on

 

ആലപ്പുഴ: സിപിഎമ്മിലെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞിക്കുഴിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി. കെ പളനി സിപിഐയിലേക്ക് ചേക്കേറുന്നു. ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ടി.കെ പളനി ചര്‍ച്ച നടത്തി. സിപിഎമ്മില്‍ സമ്മേളന കാലം ആരംഭിച്ചത് മുതല്‍ മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴില്‍ രൂക്ഷമായ വിഭാഗീയതയാണ് നിലനില്‍ക്കുന്നത്.
അന്തരിച്ച സി. കെ ഭാസ്‌കരനുമായി ചേര്‍ന്ന് 2013ലെ സമ്മേളനകാലത്ത് പാര്‍ട്ടിയെ വെല്ലുവിളിച്ച് കഞ്ഞിക്കുഴിയിലും മുഹമ്മയിലും സമാന്തര സമ്മേളനവും പ്രകടനവും ടി. കെ പളനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നേതൃത്വം അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയായിരുന്നു. ഇത്തവണ തനിക്കൊപ്പമുള്ളവരെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയാറാക്കാത്തതാണ് പാളനിയെ പ്രകോപിപ്പിച്ചത്. ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്ന് പളനി പറയുന്നു. ഇതിന് തന്നെ കിട്ടില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം സിപിഎമ്മില്‍ നഷ്ടപ്പെട്ടിരിക്കുന്നു. തനിക്കൊപ്പം നിരവധി പ്രവര്‍ത്തകരും സിപിഐയിലേക്ക് പോകാന്‍ തയാറായി രംഗത്തുണ്ടെന്ന് പളനി പറയുന്നു.
രക്തസാക്ഷി കുടുംബത്തില്‍ ജനിച്ച ടി. കെ പളനി 1991ല്‍ സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം പാര്‍ട്ടിയുടെ നേതൃനിരയില്‍കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. മാരാരിക്കുളത്തും കഞ്ഞിക്കുഴിയിലും പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ അധ്വാനിച്ച പളനി വി.എസ് അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നതയുടെ പേരിലാണ് ശ്രദ്ധേയനാകുന്നത്.
മുഖ്യമന്ത്രി സ്വപ്‌നവുമായി നടന്ന വി.എസ് അച്യുതാനന്ദന്‍ 1996ല്‍ മാരാരിക്കുളത്തിന്റെ ചുവന്നമണ്ണില്‍ പരാജയപ്പെട്ടതിന് പിന്നില്‍ പളിനിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വി.എസിന്റെ പരാജയത്തിന് കാരണം ടി. കെ പളനിയും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന സി. കെ ഭാസ്‌ക്കരനുമാണെന്ന് പറഞ്ഞ് ഇരുവരെയും പാര്‍ട്ടി പുറത്താക്കുകയുമാണ് ചെയ്തത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനെ വി.എസ് സ്വാധീനിച്ചാണ് ഇവരെ പുറത്താക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരേയും സിപിഎം തിരിച്ചെടുക്കുകയും ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് സമീപകാലത്ത് പളിനി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending