Connect with us

Video Stories

തുര്‍ക്കിയിലെ സിറിയന്‍ കുടിയേറ്റക്കാരുടെ എണ്ണം പെരുകി

Published

on

അങ്കാറ: തുര്‍ക്കിയില്‍ എത്തുന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു. സിറിയയിലെ യുദ്ധാന്തരീക്ഷവും ആഭ്യന്തര പ്രശ്‌നങ്ങളുമാണ് കുടിയേറ്റക്കാരുടെ എണ്ണം പെരുകാന്‍ കാരണം. ഈ മാസം ആദ്യവാരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 27,83,617 പേരാണ് (2.8 മില്യണ്‍) രാജ്യത്തുള്ളത്. സിറിയയില്‍ 2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തോടെയാണ് ജനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ബഷര്‍ ഉല്‍-അസാദ് ഭരണത്തില്‍ പൊട്ടിത്തെറിയുണ്ടാകുകയും വിമതര്‍ രംഗത്തുവരികയുമായിരുന്നു. രാജ്യം യുദ്ധസമാനമായതോടെ ജനങ്ങള്‍ പലായനം ആരംഭിച്ചു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഏറെയും താമസിക്കുന്നത് തുര്‍ക്കിയില്‍ തന്നെയാണ്.

ഓരോ ദിവസവും കുടിയേറ്റ ജനതയുടെ എണ്ണം പെരുകുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും തുര്‍ക്കിയില്‍ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1519285 ആയി ഉയര്‍ന്നു. 2015ല്‍ 2503549 പേരാണ് തുര്‍ക്കിയിലേക്ക് കുടിയേറിയത്. ഏകദേശം 2,60,000 സിറിയക്കാര്‍ തുര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യകളിലായി കഴിയുന്നുണ്ട്. പത്തോളം താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായും തമ്പടിച്ചിരിക്കുകയാണ്. ഇസ്താംബൂളിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്നത്. 4,16690 പേര്‍ അതായത്, നഗരത്തിലെ ജനസംഖ്യയുടെ 2.84 ശതമാനത്തോളം വരുന്നു.

അഭയാര്‍ത്ഥികളില്‍ കുട്ടികളുടെ എണ്ണവും കുറവല്ല. 1.3 മില്യണ്‍ കുട്ടികളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. എല്ലാവരും തന്നെ 18 വയസില്‍ താഴെയുള്ള കുട്ടികളാണെന്നു തുര്‍ക്കിയിലെ ആഭ്യന്തര വിഭാഗം വ്യക്തമാക്കി. തുര്‍ക്കിയില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ രാജ്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും രാജ്യം നല്‍കി വരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending