Connect with us

Video Stories

തെരഞ്ഞെടുപ്പിലെ മതവും ജാതിയും

Published

on

മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച നടത്തിയ വിധിന്യായം ചരിത്ര പ്രാധാന്യമുള്ളതാണ്. ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, എസ്.എ ബോബ്‌ഡേ, എന്‍.എന്‍ റാവു എന്നിവരുടെ ഭൂരിപക്ഷ വിധിയാണ് ഇനി രാജ്യത്തെ നിയമമാകുക. ഒറ്റ നോട്ടത്തില്‍, ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന മത, ജാതി, സമുദായ, ഭാഷാ പ്രാതിനിധ്യമുള്ളൊരു രാജ്യത്ത് ഈ വിധിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഈ വിഭാഗങ്ങളുടെ പരാതികളും ആവശ്യങ്ങളും തെരഞ്ഞെടുപ്പില്‍ പറയരുതെന്നു പറഞ്ഞാല്‍ എങ്ങനെ ന്യായീകരിക്കാനാവുമെന്ന ചോദ്യമാണ് പലരും ഉയര്‍ത്തിയിരിക്കുന്നത്. 1995ല്‍ സുപ്രീം കോടതി ജഡ്ജി ജെ.എസ് വര്‍മ ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ‘ജീവിത രീതിയും മാനസികാവസ്ഥയു’ മാണെന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹര്‍ജി തള്ളുകയാണ് സുപ്രീംകോടതി ഇതോടൊപ്പം ചെയ്തിരിക്കുന്നത്. വിധിയെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ മറുഭാഗത്ത് ഒരു പന്തിയില്‍ രണ്ടുതരം വിളമ്പ് എന്ന പരാതി ഉയര്‍ന്നിരിക്കുന്നു. കാഞ്ച ഐലയ്യയെ പോലുള്ള പ്രമുഖ ബുദ്ധിജീവികള്‍ കോടതി വിധിയെ എതിര്‍ക്കുന്നത് ഈ ആശങ്കകൊണ്ടാണ്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീതി നിഷേധിക്കപ്പെടരുതെന്ന വ്യക്തമായ സന്ദേശമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ്, എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടെ വിധി പ്രസ്താവത്തിലെ വരികള്‍ ഈയവസരത്തില്‍ ശ്രദ്ധേയമാണ് : ‘എങ്ങനെയാണ് ഇതിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തുക. മതം, ജാതി, സമുദായം തുടങ്ങിയവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മേലുള്ള സാമൂഹികമായ അടിച്ചമര്‍ത്തലുകളുടെ പ്രതീകമാണ്. നീതിപൂര്‍വകമായ സാമൂഹിക ക്രമം സ്ഥാപിക്കുന്നതിനുള്ള ഭരണഘടനയുടെ അടിസ്ഥാന നയത്തിന്റെ ഭാഗമാണത്. ഒരു ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പ് എന്നത് സാമൂഹിക ജാഗരണത്തിന്റെ ഭാഗമാണ്. ‘ഒരാളുടെ കുറവുള്ളതെങ്കിലും ഭരണഘടനയുടെയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെയും വര്‍ത്തമാനകാലവികാരം പ്രകടിപ്പിക്കുന്ന അതിശക്തവും വ്യക്തവുമായ വാചകങ്ങളാണിവയെന്ന് സമ്മതിക്കാതെ വയ്യ’.

1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 123 (3) വകുപ്പില്‍ തെരഞ്ഞെടുപ്പില്‍ മതം ദുരുപയോഗം ചെയ്യുന്നത് സ്ഥാനാര്‍ഥിയുടെ അയോഗ്യതക്ക് കാരണമാകുമെന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1976ലെ 42 ാം ഭേദഗതിയിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്നുകൂടി ഉള്‍പ്പെടുത്തി ‘പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്’ എന്നാക്കി മാറ്റിയത്. മഹാരാഷ്ട്രയിലും മറ്റും മതം ദുരുപയോഗം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോടതിയിലെത്തുകയും സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുകയുമുണ്ടായി. ഹിന്ദുത്വത്തിന്റെ തീവ്ര വക്താവ് ശിവസേനാ തലവന്‍ ബാല്‍താക്കറെ ഇങ്ങനെ ആറു വര്‍ഷത്തേക്ക് മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കപ്പെട്ടയാളാണ്. 1992ല്‍ മഹാരാഷ്ട്രയിലെ അഭിരാംസിങിനെതിരായ മുംബൈ ഹൈക്കോടതി വിധിയിലെ അപ്പീലാണ് സുപ്രീംകോടതി ഇവിടെ പരിഗണിച്ചത്.

നിലവിലെ നിയമത്തിലെ ‘അയാളുടെ മതം’ എന്നാല്‍ സ്ഥാനാര്‍ഥിയുടെ മാത്രം മാത്രമല്ലെന്നും സ്ഥാനാര്‍ഥിയുടെ ഏജന്റ്, ബന്ധപ്പെട്ടവര്‍, വോട്ടര്‍മാര്‍ എന്നിവര്‍ക്കൊക്കെ ബാധകമാണെന്നും ഭരണഘടനാബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങുന്ന നാലു ജഡ്ജിമാര്‍ വിധിന്യായം നടത്തി. എന്നാല്‍ അയാളുടെ മതം എന്നത് സ്ഥാനാര്‍ഥിയുടെ മതം മാത്രമായിരിക്കണമെന്നും അതിനെ എല്ലാവരുടേതുമായി വ്യാഖ്യാനിക്കേണ്ടത് പാര്‍ലമെന്റായിരിക്കണമെന്നുമുള്ള വാദമാണ് എതിര്‍വാദം രേഖപ്പെടുത്തിയ മറ്റ് മൂന്നു ജഡ്ജിമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മതം, ജാതി, സമുദായം, ഭാഷ, വംശം എന്നിവയുടെ ദുരുപയോഗം അയോഗ്യതമാകുമെന്ന് പറയുമ്പോള്‍ മറ്റ് ചില ചോദ്യങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരാവുന്നതാണ്. എല്ലാ സമൂഹത്തിലും മതവും അതോടനുബന്ധിച്ചുള്ള ജാതികളും ഉപജാതികളും സമുദായങ്ങളും വര്‍ഗങ്ങളും ഭാഷകളുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും അതിന്റെ ഭാരം ഇന്നും പേറുകയും ചെയ്യുന്ന സമുദായങ്ങളും ജാതികളും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആര്‍ക്കും പ്രത്യേകിച്ച് കാണിച്ചുകൊടുക്കേണ്ടവരല്ല. മതപരമായ ന്യൂനപക്ഷവിഭാഗങ്ങളുടെ കാര്യവും അതുതന്നെ.

ഭൂരിപക്ഷ മത വിഭാഗത്തിന്റെ കാരുണ്യത്തിലും ഔദാര്യത്തിലും കഴിയേണ്ടിവരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതുകൊണ്ടുതന്നെ എല്ലാ ആധുനിക പരിഷ്‌കൃത സമൂഹവും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചുനല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ സംബന്ധിച്ച യു.എന്‍ ചാര്‍ട്ടര്‍ ഇത്തരമൊന്നാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ താഴ്ന്ന ജാതിക്കാരെ പ്രത്യേക പട്ടികയിലുള്‍പെടുത്തിക്കൊണ്ടുള്ള സംവരണമാണ് മറ്റൊരു നിയമം. ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് തുടങ്ങിയവ ഈ ജനവികാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പുതിയ പശ്ചാത്തലത്തില്‍ കോടതി വിധിയെ തങ്ങള്‍ക്കനുകൂലമായി ദുരുപയോഗപ്പെടുത്താനുള്ള നീക്കമാണ് രാജ്യത്തെ ഭരണ കക്ഷിയായ ബി.ജെ.പി നോക്കുന്നത്. തുല്യതയെക്കുറിച്ച് പറയുന്ന ഭരണഘടനയിലെ പതിനാലാം വകുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള 29, 30 മുതലായ വകുപ്പുകള്‍. ന്യൂനപക്ഷാവകാശ കമ്മീഷനുകളും മറ്റും ഇത്തരുണത്തില്‍ സ്മരണീയമാണ്. രാജ്യത്ത് എല്ലാവരും തുല്യരാണെന്ന് പറയുമ്പോള്‍ തന്നെ സാമ്പത്തികമായും സാമൂഹികമായും അവശരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങളും ആകുലതകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തീര്‍ത്തും ന്യായമായ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുമതബിംബങ്ങളായ രാമനും ക്ഷേത്രവും മറ്റുമാണ് കാവി രാഷ്ട്രീയക്കാര്‍ വടക്കേ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞത് 1992 മുതലെങ്കിലും സാര്‍വജനീനമായ ഇന്ത്യന്‍ ദേശീയതയെ തീവ്ര ഹിന്ദുത്വ ദേശീയത കൊണ്ട് തച്ചുതകര്‍ക്കാനുള്ള കുടില നീക്കങ്ങള്‍ നടന്നുവരുന്ന ഫാസിസ കാലത്താണ് കോടതി വിധിയെന്നത് ആശ്വാസദായകമായി കരുതേണ്ടതാണെങ്കിലും ഫലത്തില്‍ മറിച്ചുള്ള ആശങ്കയാണ് മതേതര ഹൃദയങ്ങളില്‍ നിന്നുയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending