Connect with us

Video Stories

നഷ്ടമായത് കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടുംതൂണ്‍

Published

on

ബംഗ്ലൂര്‍ മഹാ നഗരത്തിലും മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായ പ്രിയപ്പെട്ട എ.ബി ഖാദര്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. ജീവ കാരുണ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം ബാംഗ്ലൂരിലെ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും കെ.എം.സി.സി ക്കും ആഘാതം തന്നെയാണ്. ബാംഗ്ലൂരിലെ കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടും തൂണായിരുന്നു സൗമ്യത മാത്രം കൈമുതലുള്ള ഖാദര്‍ഹാജി. രണ്ടു തവണ ബി.ബി.എം.പി കൗണ്‍സിലറായിരുന്ന അദ്ദേഹം 1983 മുതല്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.

1980ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗിന്റെ നേതൃത്വത്തിലേക്കും അതുവഴി പൊതു രംഗത്തേക്കും ഖാദര്‍ ഹാജിയെ കൊണ്ടുവന്നത്. പാണക്കാട് കുടുംബവുമായും വിവിധ തലമുറകളിലെ മുസ്‌ലിം ലീഗ് നേതൃത്വവുമായും അടുത്ത ബന്ധമായിരുന്നു ഖാദര്‍ ഹാജിക്ക്. ബാംഗ്ലൂര്‍ വെല്‍ഫെയര്‍ ലീഗ് അധ്യക്ഷ പദവിയിലിരുന്നുകൊണ്ടായിരുന്നു പൊതുരംഗത്തുള്ള തുടക്കം. 1997 മുതല്‍ ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2003 ലും 2010 ലും ബാംഗ്ലൂരില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സംഘാടന പാടവം തെളിയിച്ചു. ചന്ദ്രിക പത്രം ബാംഗ്ലൂരില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഗള്‍ഫ് പ്രവാസം ശക്തി പ്രാപിച്ച ശേഷം നിര്‍ജീവമായിരുന്ന സംഘടന പ്രവര്‍ത്തനം ബാംഗ്ലൂരില്‍ സജീവമായത് 1997 ല്‍ ഖാദര്‍ ഹാജി പ്രസിഡന്റും സി.പി സദഖത്തുള്ള ജനറല്‍ സെക്രട്ടറിയുമായി ഇന്ത്യയില്‍ ആദ്യമായി കെ.എം.സി.സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന രൂപീകൃതമായ ശേഷമാണ്. കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് എന്ന പേരില്‍ മുംബൈ, ചെന്നൈ ഘടകങ്ങളും പിന്നീട് കെ.എം.സി.സി ആയി പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്. ഖാദര്‍ ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ യും ആസൂത്രണത്തിന്റെയും മികവാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. ഐ.ടി നഗരത്തില്‍ ഉപരി പഠനത്തിനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ മുസ്‌ലിം അസോസിയഷനു കീഴില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. നഗര ഹൃദയത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ പത്തു കോടി ചെലവില്‍ കെ.എം.സി.സി നിര്‍മ്മിക്കുന്ന കാരുണ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ട്.

ബാംഗ്ലൂര്‍ സന്ദര്‍ശന വേളകളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അദ്ദേഹത്തിന്റെ ആതിഥേയ സൗഭാഗ്യം അനുഭവിച്ചറിയാന്‍ എനിക്കും കുടുംബത്തിനുമായിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളില്‍ ഹാജിയെ വിളിച്ചാല്‍ പരിഹാരം ഉറപ്പാക്കിയിട്ടേ അദ്ദേഹം പിന്‍വാങ്ങാറുള്ളൂ. കര്‍ണാടക മുഖ്യമന്ത്രിമാരായ എസ്.എം കൃഷ്ണയും ഇപ്പോള്‍ സിദ്ധരാമയ്യയും നഗരത്തിലെ കോര്‍പറേഷന്‍ കൗണ്‍സിലറായി മൂന്ന് തവണ ഖാദര്‍ ഹാജിയെ നാമനിര്‍ദ്ദേശം ചെയ്തതും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും ജനപ്രിയതയുടെയും മികച്ച അംഗീകാരമാണ്. പ്രവര്‍ത്തന മേഖലയിലും വ്യക്തിത്വത്തിലും വളരെയേറെ ശ്രദ്ധേയനായ സൗമ്യ സ്വഭാവത്തിനുടമയായ അദ്ദേഹത്തിന്റെ വേര്‍പാട് തീരാ നഷ്ടമാണ്.

കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായും നല്ല ബന്ധമാണ് അദ്ദേഹം നിലനിര്‍ത്തിയത്. ഡോക്ടര്‍ എന്‍.എ മുഹമ്മദുമായി ചേര്‍ന്ന് നഗരത്തിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലബാര്‍ മുസ്‌ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കാനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഫാറൂഖ് കോളജില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിനായി. നിര്‍ധനരായ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയും തൊഴിലുപകരണ വിതരണ പദ്ധതിയും നടപ്പാക്കി എം.എം.എ യുടെ മുഖം അദ്ദേഹം ജനകീയമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending