Connect with us

kerala

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്, പോളിങ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

പോളിങ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

Published

on

സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറഞ്ഞ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും അവസാന മണിക്കൂറുകളിലെ നിശ്ശബ്ദ പ്രചാരണത്തിനും പിന്നാലെ പുതുപ്പള്ളി ഇന്ന് ബൂത്തിലെത്തുമ്പോള്‍ ഉയരുന്നത് ഒരേ ഒരു ചോദ്യം മാത്രം. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്ര. സംസ്ഥാന ഭരണത്തിന്റെ സകല സന്നാഹങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിച്ചിട്ടും ഇതിനപ്പുറം ഒരു ചോദ്യം സി.പി.എം കേന്ദ്രങ്ങളില്‍ നിന്നുപോലും ഉയരുന്നില്ല എന്നതാണ് വസ്തുത.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ കരുതലും സ്‌നേഹവും അനുഭവിച്ചറിഞ്ഞ ജനത ആ, ഓര്‍മ്മകളുമായാണ് ഇന്ന് പോളിംഗ് ബൂത്തുകളില്‍ എത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്ത മകന്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ തരംഗം പുതുപ്പള്ളിയിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

പോളിങ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ്. പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

182 ബൂത്തുകള്‍

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 182 ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30 മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള നടപടികള്‍ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.

ഫലമറിയാന്‍ രണ്ടു ദിന ഇടവേള

വൈകീട്ട് ആറു മണിയോടെ പോളിങ് പൂര്‍ത്തിയായാല്‍ പിന്നെ ഫലമറിയാനുള്ള കാത്തിരിപ്പാണ്. സെപ്തംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Published

on

ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.

സതേണ‍ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.

ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

kerala

വീട്ടുമുറ്റത്ത് കിടന്ന എസി നാടോടി സ്ത്രീകള്‍ മോഷ്ടിച്ചു;ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു.

Published

on

കാസര്‍കോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയര്‍ കണ്ടീഷണര്‍ നാടോടി വനിതകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസ് വേഗത്തിലുള്ള ഇടപെടലിലൂടെ പ്രതികളെ കണ്ടെത്തി. ദുബായില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംഭവം.

വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്ത് മൂന്നു നാടോടി സ്ത്രീകള്‍ വീട്ടിലെത്തുകയും ആര്‍ക്കും വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരിസരം പരിശോധിച്ച് നിലത്ത് കണ്ട എസി എടുത്ത് കടന്നുകളയുന്നത്. പുതിയ സ്പ്ലിറ്റ് എസി സ്ഥാപിച്ചതിനെ തുടര്‍ന്ന് പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്നു.

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ടിലെ പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മോഷണം നടത്തിയ സ്ത്രീകളെയും വിറ്റ എസിയും പൊലീസ് ചേര്‍ന്ന് കണ്ടെത്തി.

 

Continue Reading

Trending