Connect with us

kerala

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിം ലീഗ്‌; ഓരോ മണ്ഡലങ്ങളിലും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല

ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലിംലീഗ്.

Published

on

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലിംലീഗ്. സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിലും പ്രത്യേകം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഓരോ മണ്ഡലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഏകോപിപ്പിക്കാനും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ സംയുക്ത നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍വന്‍ഷനുകളില്‍ ബൂത്ത് തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ബൂത്ത് തല കമ്മിറ്റികളും രൂപീകരിക്കും. താഴെ പറയുന്ന രീതിയില്‍ മണ്ഡലം, തീയ്യതി, ചുമതലയുള്ള നേതാവ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടക്കുക. കാസര്‍കോട് 15ന് (പാറക്കല്‍ അബ്ദുല്ല), കണ്ണൂര്‍ 8ന് (അബ്ദുറഹിമാന്‍ കല്ലായി) വടകര 12ന് (ഉമ്മര്‍ പാണ്ടികശാല) കോഴിക്കോട് 11ന് (എം.സി മായിന്‍ഹാജി) വയനാട് 23ന് (സി.പി ചെറിയമുഹമ്മദ്), മലപ്പുറം 16ന് (അബ്ദുറഹിമാന്‍ രണ്ടത്താണി , ടി.വി ഇബ്രാഹീം) പൊന്നാനി 15ന് (ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, തൃശൂര്‍ 15ന് (സി.എച്ച് റഷീദ്), ചാലക്കുടി 23ന് (പി.എം സാദിഖലി), എറണാംകുളം 16ന് (അഡ്വ മുഹമ്മദ് ഷാ), കോട്ടയം 26ന് (സി.പി സൈതലവി), പത്തനംതിട്ട 23ന് (അഡ്വ.എം റഹ്മത്തുല്ല), കൊല്ലം 25ന് (യു.സി രാമന്‍), ആറ്റിങ്ങല്‍ 20ന് (പി ഉബൈദുല്ല), തിരുവനന്തപുരം 25ന് (പി.കെ ബഷീര്‍ എം.എല്‍.എ), പാലക്കാട് (അഡ്വ. എന്‍ ശംസുദ്ദീന്‍), ആലത്തൂര്‍ (സി.എ.എം.എ കരീം), ഇടുക്കി (ടി.എം സലീം), ആലപ്പുഴ (മഞ്ഞളാംകുഴി അലി), മാവേലിക്കര (ശ്യാംസുന്ദര്‍). മുസ്ലിംലീഗ് ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന് വേണ്ടി നടത്തിയ ധനസമാഹരണ കാമ്പയിനില്‍ ക്വാട്ട പൂര്‍ത്തീകരിക്കാത്ത കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആദ്യപടിയായി ക്വാട്ട പൂര്‍ത്തീയാകാത്ത ഘടകങ്ങള്‍ക്ക് ഷോക്കോസ് അയക്കും. ഏഴ് ദിവസത്തിനകം ലഭിക്കുന്ന മറുപടിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യ മുന്നണിയും യു.ഡി.എഫും ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ യോഗം ആസൂത്രണം ചെയ്തു.

വിവിധ മേഖലകളുടെ ഏകോപനത്തിനായി താഴെ പറയുന്നവരെ മുസ്‌ലിംലീഗ് നേതൃയോഗം ചുമതലപ്പെടുത്തി.

തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍: യുസി രാമന്‍, അഡ്വ. മുഹമ്മദ് ഷാ. കോഓപ്പറേറ്റീവ് മേഖല: എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല. തീരദേശം: അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, സി.പി ബാവഹാജി. മലയോരം: ടി.എം സലീം, സി മമ്മൂട്ടി. കലാസാംസ്‌കാരികം: സി.പി ചെറിയ മുഹമ്മദ്. സാഹിത്യം: സി.പി സൈതലവി

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending