Connect with us

Video Stories

മതേതരത്വം മത നിരാസമല്ല മത സഹിഷ്ണുതയാണ്

Published

on

 

ഇ സ്വാദിഖലി

മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്‍ എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു നിയമനിര്‍മ്മാണത്തെ തടയുകയോ ചെയ്യില്ല. (മ) മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തിക, രാഷ്ട്രീയ, മതേതരമായ മറ്റു പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും; (യ) പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനും വേണ്ടി എല്ലാ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കുക. വിശദീകരണം: കൃപാണ്‍ ധരിക്കലും കൊണ്ടുനടക്കലും സിക്ക് മതാനുഷ്ഠാനത്തിലുള്‍പ്പെട്ടതായി കരുതപ്പെടും. വിശദീകരണം (2) രണ്ടാം വകുപ്പ് (യ) ഉപവകുപ്പിലെ ഹിന്ദുക്കള്‍, എന്ന സൂചനയില്‍ സിക്ക്, ജൈന അല്ലെങ്കില്‍ ബുദ്ധമതാചാരികളായ വ്യക്തികളുടെ സൂചനയുമുള്‍പ്പെടുന്നു. ഹിന്ദുമത സ്ഥാപനങ്ങളെന്ന സൂചന അതിന്‍പ്രകാരം വ്യാഖ്യാനിക്കപ്പെടുന്നതാണ്. അതിനാല്‍ മതത്തിന്റെ സ്വേച്ഛാനുസൃതമായ പ്രവര്‍ത്തനാവകാശമെന്നത് പൂര്‍ണമായ സ്വാതന്ത്ര്യമല്ല. വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമാണ്. (1) പൊതുക്രമം, ധാര്‍മ്മികബോധം, ആരോഗ്യം. (2) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ മറ്റ് വകുപ്പുകള്‍. (3) മതാനുഷ്ഠാനവുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രത്തിന്റെ അധികാരം. (4) സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനുമുള്ള നിയമ നിര്‍മ്മാണം. എല്ലാ പൗരന്മാര്‍ക്കും തുല്യമായ സ്വാതന്ത്ര്യാവകാശമുണ്ടെന്ന് ആര്‍ട്ടിക്ക്ള്‍ 25 (1) വ്യക്തമാക്കുന്നുണ്ട്. മതത്തില്‍ നിന്നും സ്റ്റേറ്റിനെ വേര്‍തിരിക്കുന്നത് വ്യക്തമാക്കുന്നത് പോലെ മതങ്ങളോടുള്ള രാഷ്ട്രത്തിന്റെ നിഷ്പക്ഷതയുടെ തത്വത്തെ ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത മത ഗ്രൂപ്പുകള്‍, സമുദായങ്ങള്‍ എന്നിവക്കിടയില്‍ തുല്യതയെന്ന തത്വം രാഷ്ട്രം പിന്തുടരുകയാണെങ്കില്‍ സ്റ്റേറ്റിന് മതത്തെ നിയമപരമായി സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്യാമെന്ന് മുസ്‌ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത്്‌വാല പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തിക്ക് മതം വിവേചനാധികാരം നല്‍കുകയാണെങ്കില്‍, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ‘സ്വതന്ത്രമായ ആചരണം’ എന്ന സങ്കല്‍പം സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ക്ലിപ്തപ്പെടുത്തുകയെന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് സങ്കല്‍പിച്ചത് പോലുള്ള സ്വേച്ഛാനുസൃത മതാചരണമായിരിക്കില്ല.
ആര്‍ട്ടിക്ക്ള്‍ 25 വ്യക്തിയുടെ മതസ്വാതന്ത്ര്യമുറപ്പിക്കുമ്പോള്‍ വകുപ്പ് 26 സംഘടിത മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. മത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള അവകാശം എല്ലാ മത സമുദായങ്ങള്‍ക്കും അല്ലെങ്കില്‍ അതിന്റെ വിഭാഗങ്ങള്‍ക്കും 26-ാം വകുപ്പ് സുരക്ഷിതമാക്കുന്നു. മത വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതെന്താണെന്ന് തിട്ടപ്പെടുത്താനുള്ള പൂര്‍ണമായ സ്വയം നിര്‍ണയാവകാശം എല്ലാ മതങ്ങള്‍ക്കുമുണ്ട്. മതത്തിന്റെ ഏകോപിതമായ സ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ ഭരണഘടന മഹത്തായ സംരക്ഷണം നല്‍കുന്നുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഒരു വ്യക്തി അനുഭവിക്കുന്ന അവകാശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ടിക്ക്ള്‍ 26 പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വിധേയമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുമത പശ്ചാത്തലത്തിന്റെ കാരണത്താലാണിത്. അത്‌പോലെ ഒരു സമുദായത്തിന്റെയും അസ്തിത്വത്തില്‍ ഇടപെടില്ലെന്ന പരിഗണന ബഹുമത സമൂഹത്തിന്റെ അഖണ്ഡതയും ഏകതയും സംരക്ഷിക്കേണ്ടതിലുമാണ്. മത സിദ്ധാന്തങ്ങള്‍, ആചാരങ്ങള്‍ എന്നിവയാണ് ഒരു മതത്തിന് സവിശേഷമായ അസ്തിത്വം നല്‍കുന്നത്. അവയില്‍ ഇടപെടുകയെന്നാല്‍ മതത്തിന്റെ അസ്തിത്വമോ, വ്യതിരിക്തതയോ നിഷേധിക്കലാകുന്നു. ഇത് പ്രകാരം ഏതെങ്കിലും മതശാസന ലംഘിക്കുന്ന അംഗത്തെ ആ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ ആ മതത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് 26 (യ) പ്രകാരം അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ബോംബെ സമുദായ ഭ്രഷ്ട് നിരോധന നിയമം (1949) കോടതി അസാധുവാക്കി. ഭരണഘടനയുടെ 25 (യ) പ്രകാരം മത സമുദായ വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിന് മതങ്ങള്‍ക്ക് കിട്ടിയിട്ടുള്ള സ്വയം നിര്‍ണയാവകാശം സാമൂഹിക ക്ഷേമവും പരിഷ്‌കരണവും ഉറപ്പിക്കുന്ന ഭരണഘടന 25 (2) വകുപ്പിന് വിധേയമായിട്ടായിരിക്കും. മതാടിസ്ഥാനത്തിലുള്ള സമുദായം ഭ്രഷ്ട് റദ്ദ് ചെയ്യുന്നത് സാമൂഹിക ക്ഷേമവും പരിഷ്‌കാരവും അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം വകുപ്പ് മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഈ വകുപ്പിലുള്ള പരിമിതികള്‍ മതത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ വിപുലത സൂചിപ്പിക്കുമ്പോള്‍, ഉപവകുപ്പ് 2 (മ) മതത്തിന്റെ രാഷ്ട്രീയമായ പങ്കിനെ സൂക്ഷ്മാവലോകനത്തിലൂടെ അംഗീകരിക്കുന്നു. മതവുമായി ബന്ധപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ ഏതൊരു പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഭരണകൂടത്തെ ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നു. നിയന്ത്രിക്കുക അല്ലെങ്കില്‍ പരിമിതപ്പെടുത്തുക എന്നതിലൊതുങ്ങുന്നു ഭരണകൂടത്തിന്റെ അധികാരം. പൂര്‍ണമായി നിരോധിക്കാന്‍ അതിനധികാരമില്ല. ഈ വകുപ്പ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂലങ്കശമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വിധേയമായി. 25 (2മ) വകുപ്പ് ഭരണഘടനയുടെ 19 (2) വകുപ്പിന്റെ അസ്സലിന് തുല്യമാണ്. രാഷ്ട്രീയം അതിന്റെ അധികാര പരിധി മതത്തിന്റെ ചിലവില്‍ വിപുലീകരിക്കുന്നില്ല. രാഷ്ട്രീയം മതവൈര്യമായിരിക്കേണ്ടതില്ലെന്ന് ഭരണഘടന അംഗീകരിച്ചിരിക്കുന്നു. മത സ്വാധീനത്തിന്റെ പ്രവര്‍ത്തന സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിന്റെ ശക്തി പ്രയോഗിക്കുന്നുമില്ല. ജീവിതത്തിന്റെ പരിപൂര്‍ണ പരിത്യാഗവും ഗുഹകളിലെയും വനങ്ങളിലെയും സന്യാസ ജീവിതവും അംഗീകരിക്കുന്ന മതത്തില്‍ നിന്ന് ജിവിതാസകലമുള്ള പൂര്‍ണമായ മാര്‍ഗനിര്‍ദ്ദേശ നിയമസംഹിത പ്രദാനം ചെയ്ത മതങ്ങളിലേക്കുള്ള പ്രയാണമാണ് ഇന്ത്യയിലെ മത ജീവിതത്തിലെ വിപുലമായ അഭിപ്രായാന്തരങ്ങള്‍. തീര്‍ച്ചയായും സ്വദേശീയമായ സാഹചര്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ പ്രചാലകശക്തി. പാശ്ചാത്യലോകം അവയുടെ തന്നെ ചരിത്ര വീക്ഷണ മതത്തെയും ഭരണകൂടത്തെയും പരസ്പരം വേര്‍തിരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.
ബഹുമത സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ മത രാഷ്ട്രീയ പാരസ്പര്യത്തിലെ സമീപനം. മത വിശ്വാസവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്ന, പൊരുത്തപ്പെടാത്ത വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇന്ത്യയിലെ ജനത. രാഷ്ട്രീയമായി ഏകരായ സമൂഹത്തിനുള്ളിലെ സഹജീവനത്തിന്റെ അല്ലെങ്കില്‍ ബഹുമതങ്ങളുടെ സൂക്ഷ്മമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതമായ പ്രതികരണമായിരുന്നു ആ സമീപനം.
മതത്തെയും രാഷ്ട്രീയത്തെയും പൂര്‍ണമായും വേര്‍പെടുത്തുന്നതിനുള്ള ആഹ്വാനം നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും തത്വദര്‍ശനത്തിനും ചിന്തകള്‍ക്കും അന്യവും വിരുദ്ധവുമാകുന്നു. ഭരണഘടനയിലെ പ്രകടമായ വകുപ്പുകള്‍ അത് നിഷേധിക്കുന്നു. ഈ സൂക്ഷ്മമായ തുല്യതയെ താറുമാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞോ, അറിയാതെയോ ബഹുമത സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായാണ് നിലകൊള്ളുന്നതും സഹായിക്കുന്നതും. ഭരണകൂടവും നിര്‍ഭാഗ്യവശാല്‍ ഇതിനെ പിന്തുണക്കുന്നതാണ് നമുക്കനുഭവപ്പെടുന്നത്. മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമ്പൂര്‍ണമായ വിഭജനമെന്നതല്ല ഏറ്റവും വലിയ പ്രശ്‌നം. മറിച്ച്, ഇരുശക്തികളും ഒന്നിച്ചു പ്രവര്‍ത്തിച്ചേക്കാവുന്ന രൂപരേഖ സംബന്ധിച്ചുള്ളതാകുന്നു.
(തുടരും)

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending