Connect with us

Video Stories

രാജി സന്നദ്ധത അറിയിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

Published

on

സോള്‍: തോഴിക്കെതിരായ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എത്രകാലം താന്‍ അധികാരത്തില്‍ തുടരണമെന്നതു സംബന്ധിച്ചും പിന്‍ഗാമിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ അവര്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന മുറവിളികള്‍ക്കിടെയാണ് പാര്‍ക് അധികാരമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

പ്രസിഡന്റ് എന്ന നിലയില്‍ തന്റെ കാലവാധി ചുരുക്കുന്നത് അടക്കമുള്ള ഭാവി കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടുന്നതായി അവര്‍ പറഞ്ഞു. നയമപ്രകാരം പദവിയില്‍നിന്ന് രാജിവെക്കാന്‍ തയാറാണ്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് അക്കാര്യത്തില്‍ തീരുമാനമെടുക്കന്നത് രാഷ്ട്രീയ ശൂന്യതയും അരക്ഷിതാവസ്ഥയും ഒഴിവാക്കാന്‍ സഹായകമാകുമെന്ന് പാര്‍ക് പ്രത്യാശിച്ചു. തോഴി ചോയി സൂന്‍ സിലിന് ഭരണത്തില്‍ ഇടപെടാന്‍ അമിത സ്വാതന്ത്ര്യം നല്‍കുകയും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത പാര്‍ക് രാജിവെക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിട്ടുണ്ട്.

അധികാരത്തില്‍നിന്ന് ഒഴിയുന്നതു സംബന്ധിച്ച് പാര്‍ലമെന്റ് തീരുമാനമെടുക്കണമെന്ന പാര്‍കിന്റെ ആവശ്യം മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി തള്ളി. ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെടാനുള്ള അടവാണ് ഇതെന്ന് പാര്‍ട്ടി നേതാവ് പാര്‍ക് ക്വാങ് ഓണ്‍ പറഞ്ഞു. പന്ത് പാര്‍ലമെന്റിലേക്ക് തട്ടി അധികാരത്തില്‍നിന്ന് പുറത്തുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് അന്വേഷണവും മറ്റു നടപടികളും നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് അവരെന്ന് ക്വാങ് ഓണ്‍ പറഞ്ഞു. തോഴിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പു പറഞ്ഞ പാര്‍ക് രാജിവെക്കണമെന്ന ആവശ്യം നേരത്തെ തള്ളിയിരുന്നു.

രാജിയില്‍ കുറഞ്ഞ് യാതൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുകയും ഇംപീച്ച്‌മെന്റ് പ്രമേയവുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജിക്ക് തയറായിരിക്കന്നത്. പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ചയും തലസ്ഥാനമായ സോളില്‍ വന്‍ പ്രതിഷേധ റാലി നടന്നിരുന്നു. റാലിയില്‍ 15 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് പൊലീസ് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

Trending