Video Stories
സി.ഐ.എ മേധാവിയുടെ കുമ്പസാരം

സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ ഇപ്പോള്‍ കുമ്പസരിച്ചിട്ട് എന്തുകാര്യം. ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം തെറ്റായിപ്പോയെന്ന് അമേരിക്കയിലെയും ബ്രിട്ടണിലെയും നിരവധി പ്രമുഖര്‍ വിലയിരുത്തിയതാണ്. ഏറ്റവും അവസാനത്തെ കുമ്പസാരമാണ് സി.ഐ.എ മേധാവിയുടെത്.
അല്‍ഖാഇദാ ബന്ധവും കൂട്ടസംഹാരായുധവും ആരോപിച്ചായിരുന്നുവല്ലോ ഇറാഖിനെ ആക്രമിച്ചത്. അവ രണ്ടും തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖ് അരിച്ചുപെറുക്കിയ സി.ഐ.എ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൂട്ടസംഹാരായുധങ്ങളുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സദ്ദാം കടുത്ത അല്‍ഖാഇദ വിരുദ്ധനാണെന്ന് ജോര്‍ജ് ബുഷ് ജൂനിയറിനും ടോണിബ്ലെയറിനും ബോധ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷം മധ്യത്തില്‍ ടോണിബ്ലെയര്‍ നേരിട്ടു തന്നെ കുറ്റസമ്മതം നടത്തി. അമേരിക്കയുടെ പ്രധാന സഖ്യ രാഷ്ട്രമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണിബ്ലെയര്‍ ആയിരുന്നു യുദ്ധ പ്രചാരകന്റെ വേഷത്തില്‍ അക്കാലം നിറഞ്ഞാടിയത്. ഇറാഖ് തകര്‍ന്നടിഞ്ഞു. പത്തു ലക്ഷത്തോളമായിരുന്നു മരണസഖ്യ. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റുകയും ചെയ്തു. അതിനു ശേഷം സുസ്ഥിര സര്‍ക്കാറിനെ കൊണ്ടുവരാന്‍ ഇപ്പോഴും സാധിക്കുന്നില്ല. സദ്ദാം വിരുദ്ധനായ ഇയാദ് അലാവിയുടെ ‘ഉപദേശം’ കേട്ട് 2003ല്‍ ഇറാഖിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അടുത്തൊന്നും അവസാനിക്കുമെന്നും പ്രതീക്ഷയില്ല. വടക്കന്‍ മേഖല കുര്‍ദു സ്വയം ഭരണ പ്രദേശമാണ്. ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശവും ഇറാഖി സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. സുന്നി- ഷിയ ഭിന്നതയില്‍ ഇറാഖീ സര്‍ക്കാറിന്റെ ദൗര്‍ബല്യം ലോക സമൂഹം തിരിച്ചറിയുന്നു. സുന്നി, ഷിയ, കുര്‍ദു ജന വിഭാഗങ്ങളെ കോര്‍ത്തിണക്കിയും ആവശ്യമാകുമ്പോള്‍ അടിച്ചമര്‍ത്തിയും ഇറാഖി ഭരണകൂടം സദ്ദാം നിയന്ത്രിച്ചുവന്നതാണ് അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നത്. ഏകീകൃത സര്‍ക്കാര്‍ ഉണ്ടെങ്കിലും വംശീയ ഭിന്നതക്ക് യാതൊരു ശമനവുമില്ല.
‘നിങ്ങള്‍ പരാജയപ്പെടാന്‍ പോകുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും…എല്ലാ കാര്യത്തിലുമുപരി നിങ്ങള്‍ക്ക് അറബികളുടെ മനസ് വായിക്കാനാവില്ല’. എന്ന് ചോദ്യംചെയ്തപ്പോള്‍ സദ്ദാം ഹുസൈന്‍ പറഞ്ഞതായി സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്നു. സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ പ്രമുഖരില്‍ ഒരാളായ നിക്‌സണിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. ഇറാഖ് നേരിടുന്ന ആഭ്യന്തര കലാപവും ഭീകരവാദ പ്രവര്‍ത്തനവും സദ്ദാം ഉണ്ടായിരുന്നുവെങ്കില്‍ സംഭവിക്കില്ലെന്ന് കുമ്പസരിക്കുന്ന നിക്‌സണിന്റെ വിലയിരുത്തല്‍ ഭാവി അമേരിക്കന്‍ നേതൃത്വത്തിന് പാഠമായിരിക്കണം.
2001 സെപ്തബര്‍ 11 ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷും സഖ്യരാഷ്ട്രങ്ങളും യഥാര്‍ത്ഥത്തില്‍ നടത്തിയത് നിഴല്‍ യുദ്ധമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ഭീകരരെ തകര്‍ക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയി. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്തുവെങ്കിലും താലിബാന്‍ പോരാളികള്‍ വര്‍ധിത വീര്യത്തോടെ ഇപ്പോഴും വിലസുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഭരണകൂടങ്ങള്‍ നിരവധി വന്നുവെങ്കിലും അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. നിരവധി പ്രവിശ്യകള്‍ താലിബാന്‍ ആധിപത്യത്തിലാണ്. പത്തു വര്‍ഷത്തെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ പോരാടിയ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ ചെമ്പട പിന്‍മാറിയതിനെതുടര്‍ന്ന് തമ്മിലടി തുടങ്ങിയപ്പോഴായിരുന്നുവല്ലോ താലിബാന്റെ രംഗപ്രവേശം. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരണം താലിബാന്‍ നിയന്ത്രിച്ചു.
സോവിയറ്റ് പാവ സര്‍ക്കാറിന്റെ അവസാനത്തെ തലവന്‍ നജീബുല്ലയെ കാബൂളില്‍ തൂക്കിലേറ്റിയായിരുന്നു തുടക്കം. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ സാന്നിധ്യവും അവരുടെ ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ നേതൃത്വവുമാണ് താലിബാന് വിനയായത്. ബിന്‍ ലാദന്‍ താലിബാന്റെ അതിഥിയായല്ല അഫ്ഗാനില്‍ എത്തിയത്. സോവിയറ്റ് അധിനിവേശത്തിന് എതിരായ പോരാട്ടം നയിക്കാന്‍ ബിന്‍ ലാദനും അല്‍ഖാഇദക്കും പരിശീലനം നല്‍കിയതും ആയുധമണിയിച്ചതും അമേരിക്കയും പാശ്ചാത്യ നാടുകളുമായിരുന്നുവെന്നതാണ് ചരിത്രം. സഊദി അറേബ്യയിലെ സൈനിക സാന്നിധ്യമാണ് ബിന്‍ലാദനും അമേരിക്കയും തമ്മില്‍ ശത്രുക്കളാകാന്‍ പ്രധാന കാരണം. ‘പിശാചിന്റെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ച് ഇറാഖിനും ഇറാനും അഫ്ഗാനും എതിരെ തിരിഞ്ഞ ജോര്‍ജ് ബുഷിനും ബ്ലെയറിനും ഇറാനെതിരെ നീങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ സാമ്പത്തിക, സൈനിക ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിച്ചു. ഇറാന്‍ ജനതയുടെയും നേതൃത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പാശ്ചാത്യ ശക്തികള്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു. ഇറാന്‍ ആണവ പദ്ധതിയുടെ പ്രശ്‌നത്തില്‍ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ധാരണയില്‍ ഏര്‍പ്പെട്ടത് ഒരു വര്‍ഷം മുമ്പാണ്.
ആ ധാരണ പ്രകാരം ഉപരോധം പിന്‍വലിക്കാന്‍ സമയമായി. അവയില്‍ നിന്ന് പിറകോട്ട് പോകാനുള്ളനിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇന്റലിജന്റ്‌സ് വകുപ്പു തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ തകര്‍ത്തതില്‍ കുമ്പസാരം നടത്തുന്ന അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വൈകാതെ ലിബിയയുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. മുഅമ്മര്‍ ഖദ്ദാഫി, സദ്ദാമിനെ പോലെ സ്വേച്ഛാധിപതിയായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. അതേസമയം, ലിബിയന്‍ ഭരണകൂടത്തെ ശക്തമായി മുന്നോട്ടുനയിക്കാനും അഖണ്ഡത കാത്തുസൂക്ഷിക്കാനും ഖദ്ദാഫിക്കു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ട്രിപ്പോളി, ബെന്‍ഗാസി എന്നീ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച രണ്ടു സര്‍ക്കാറുകളാണ് ലിബിയയിലുള്ളത്; അവര്‍ തമ്മിലുള്ള പോരാട്ടവും. എണ്ണ സമ്പന്നമായ ഒരു രാജ്യത്തിന്റെ പതനമാണ് ലിബിയയില്‍ സംഭവിച്ചത്. മാറിവരുന്ന അമേരിക്കന്‍ ഭരണകൂടം ലോക പ്രശ്‌നങ്ങളില്‍ ശരിയായ ദിശ കാണിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ വികല ചിന്തകള്‍ ആശങ്കയാണ് ജനിപ്പിക്കുന്നത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india1 day ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു
-
kerala1 day ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു