Video Stories
സി.ഐ.എ മേധാവിയുടെ കുമ്പസാരം

സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ ഇപ്പോള്‍ കുമ്പസരിച്ചിട്ട് എന്തുകാര്യം. ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം തെറ്റായിപ്പോയെന്ന് അമേരിക്കയിലെയും ബ്രിട്ടണിലെയും നിരവധി പ്രമുഖര്‍ വിലയിരുത്തിയതാണ്. ഏറ്റവും അവസാനത്തെ കുമ്പസാരമാണ് സി.ഐ.എ മേധാവിയുടെത്.
അല്‍ഖാഇദാ ബന്ധവും കൂട്ടസംഹാരായുധവും ആരോപിച്ചായിരുന്നുവല്ലോ ഇറാഖിനെ ആക്രമിച്ചത്. അവ രണ്ടും തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖ് അരിച്ചുപെറുക്കിയ സി.ഐ.എ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൂട്ടസംഹാരായുധങ്ങളുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സദ്ദാം കടുത്ത അല്‍ഖാഇദ വിരുദ്ധനാണെന്ന് ജോര്‍ജ് ബുഷ് ജൂനിയറിനും ടോണിബ്ലെയറിനും ബോധ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷം മധ്യത്തില്‍ ടോണിബ്ലെയര്‍ നേരിട്ടു തന്നെ കുറ്റസമ്മതം നടത്തി. അമേരിക്കയുടെ പ്രധാന സഖ്യ രാഷ്ട്രമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണിബ്ലെയര്‍ ആയിരുന്നു യുദ്ധ പ്രചാരകന്റെ വേഷത്തില്‍ അക്കാലം നിറഞ്ഞാടിയത്. ഇറാഖ് തകര്‍ന്നടിഞ്ഞു. പത്തു ലക്ഷത്തോളമായിരുന്നു മരണസഖ്യ. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റുകയും ചെയ്തു. അതിനു ശേഷം സുസ്ഥിര സര്‍ക്കാറിനെ കൊണ്ടുവരാന്‍ ഇപ്പോഴും സാധിക്കുന്നില്ല. സദ്ദാം വിരുദ്ധനായ ഇയാദ് അലാവിയുടെ ‘ഉപദേശം’ കേട്ട് 2003ല്‍ ഇറാഖിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അടുത്തൊന്നും അവസാനിക്കുമെന്നും പ്രതീക്ഷയില്ല. വടക്കന്‍ മേഖല കുര്‍ദു സ്വയം ഭരണ പ്രദേശമാണ്. ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശവും ഇറാഖി സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. സുന്നി- ഷിയ ഭിന്നതയില്‍ ഇറാഖീ സര്‍ക്കാറിന്റെ ദൗര്‍ബല്യം ലോക സമൂഹം തിരിച്ചറിയുന്നു. സുന്നി, ഷിയ, കുര്‍ദു ജന വിഭാഗങ്ങളെ കോര്‍ത്തിണക്കിയും ആവശ്യമാകുമ്പോള്‍ അടിച്ചമര്‍ത്തിയും ഇറാഖി ഭരണകൂടം സദ്ദാം നിയന്ത്രിച്ചുവന്നതാണ് അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നത്. ഏകീകൃത സര്‍ക്കാര്‍ ഉണ്ടെങ്കിലും വംശീയ ഭിന്നതക്ക് യാതൊരു ശമനവുമില്ല.
‘നിങ്ങള്‍ പരാജയപ്പെടാന്‍ പോകുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും…എല്ലാ കാര്യത്തിലുമുപരി നിങ്ങള്‍ക്ക് അറബികളുടെ മനസ് വായിക്കാനാവില്ല’. എന്ന് ചോദ്യംചെയ്തപ്പോള്‍ സദ്ദാം ഹുസൈന്‍ പറഞ്ഞതായി സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്നു. സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ പ്രമുഖരില്‍ ഒരാളായ നിക്‌സണിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. ഇറാഖ് നേരിടുന്ന ആഭ്യന്തര കലാപവും ഭീകരവാദ പ്രവര്‍ത്തനവും സദ്ദാം ഉണ്ടായിരുന്നുവെങ്കില്‍ സംഭവിക്കില്ലെന്ന് കുമ്പസരിക്കുന്ന നിക്‌സണിന്റെ വിലയിരുത്തല്‍ ഭാവി അമേരിക്കന്‍ നേതൃത്വത്തിന് പാഠമായിരിക്കണം.
2001 സെപ്തബര്‍ 11 ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷും സഖ്യരാഷ്ട്രങ്ങളും യഥാര്‍ത്ഥത്തില്‍ നടത്തിയത് നിഴല്‍ യുദ്ധമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ഭീകരരെ തകര്‍ക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയി. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്തുവെങ്കിലും താലിബാന്‍ പോരാളികള്‍ വര്‍ധിത വീര്യത്തോടെ ഇപ്പോഴും വിലസുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഭരണകൂടങ്ങള്‍ നിരവധി വന്നുവെങ്കിലും അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. നിരവധി പ്രവിശ്യകള്‍ താലിബാന്‍ ആധിപത്യത്തിലാണ്. പത്തു വര്‍ഷത്തെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ പോരാടിയ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ ചെമ്പട പിന്‍മാറിയതിനെതുടര്‍ന്ന് തമ്മിലടി തുടങ്ങിയപ്പോഴായിരുന്നുവല്ലോ താലിബാന്റെ രംഗപ്രവേശം. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരണം താലിബാന്‍ നിയന്ത്രിച്ചു.
സോവിയറ്റ് പാവ സര്‍ക്കാറിന്റെ അവസാനത്തെ തലവന്‍ നജീബുല്ലയെ കാബൂളില്‍ തൂക്കിലേറ്റിയായിരുന്നു തുടക്കം. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ സാന്നിധ്യവും അവരുടെ ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ നേതൃത്വവുമാണ് താലിബാന് വിനയായത്. ബിന്‍ ലാദന്‍ താലിബാന്റെ അതിഥിയായല്ല അഫ്ഗാനില്‍ എത്തിയത്. സോവിയറ്റ് അധിനിവേശത്തിന് എതിരായ പോരാട്ടം നയിക്കാന്‍ ബിന്‍ ലാദനും അല്‍ഖാഇദക്കും പരിശീലനം നല്‍കിയതും ആയുധമണിയിച്ചതും അമേരിക്കയും പാശ്ചാത്യ നാടുകളുമായിരുന്നുവെന്നതാണ് ചരിത്രം. സഊദി അറേബ്യയിലെ സൈനിക സാന്നിധ്യമാണ് ബിന്‍ലാദനും അമേരിക്കയും തമ്മില്‍ ശത്രുക്കളാകാന്‍ പ്രധാന കാരണം. ‘പിശാചിന്റെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ച് ഇറാഖിനും ഇറാനും അഫ്ഗാനും എതിരെ തിരിഞ്ഞ ജോര്‍ജ് ബുഷിനും ബ്ലെയറിനും ഇറാനെതിരെ നീങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ സാമ്പത്തിക, സൈനിക ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിച്ചു. ഇറാന്‍ ജനതയുടെയും നേതൃത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പാശ്ചാത്യ ശക്തികള്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു. ഇറാന്‍ ആണവ പദ്ധതിയുടെ പ്രശ്‌നത്തില്‍ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ധാരണയില്‍ ഏര്‍പ്പെട്ടത് ഒരു വര്‍ഷം മുമ്പാണ്.
ആ ധാരണ പ്രകാരം ഉപരോധം പിന്‍വലിക്കാന്‍ സമയമായി. അവയില്‍ നിന്ന് പിറകോട്ട് പോകാനുള്ളനിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇന്റലിജന്റ്‌സ് വകുപ്പു തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ തകര്‍ത്തതില്‍ കുമ്പസാരം നടത്തുന്ന അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വൈകാതെ ലിബിയയുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. മുഅമ്മര്‍ ഖദ്ദാഫി, സദ്ദാമിനെ പോലെ സ്വേച്ഛാധിപതിയായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. അതേസമയം, ലിബിയന്‍ ഭരണകൂടത്തെ ശക്തമായി മുന്നോട്ടുനയിക്കാനും അഖണ്ഡത കാത്തുസൂക്ഷിക്കാനും ഖദ്ദാഫിക്കു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ട്രിപ്പോളി, ബെന്‍ഗാസി എന്നീ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച രണ്ടു സര്‍ക്കാറുകളാണ് ലിബിയയിലുള്ളത്; അവര്‍ തമ്മിലുള്ള പോരാട്ടവും. എണ്ണ സമ്പന്നമായ ഒരു രാജ്യത്തിന്റെ പതനമാണ് ലിബിയയില്‍ സംഭവിച്ചത്. മാറിവരുന്ന അമേരിക്കന്‍ ഭരണകൂടം ലോക പ്രശ്‌നങ്ങളില്‍ ശരിയായ ദിശ കാണിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ വികല ചിന്തകള്‍ ആശങ്കയാണ് ജനിപ്പിക്കുന്നത്.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍