Connect with us

Video Stories

സി.ഐ.എ മേധാവിയുടെ കുമ്പസാരം

Published

on

സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ ഇപ്പോള്‍ കുമ്പസരിച്ചിട്ട് എന്തുകാര്യം. ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം തെറ്റായിപ്പോയെന്ന് അമേരിക്കയിലെയും ബ്രിട്ടണിലെയും നിരവധി പ്രമുഖര്‍ വിലയിരുത്തിയതാണ്. ഏറ്റവും അവസാനത്തെ കുമ്പസാരമാണ് സി.ഐ.എ മേധാവിയുടെത്.

അല്‍ഖാഇദാ ബന്ധവും കൂട്ടസംഹാരായുധവും ആരോപിച്ചായിരുന്നുവല്ലോ ഇറാഖിനെ ആക്രമിച്ചത്. അവ രണ്ടും തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖ് അരിച്ചുപെറുക്കിയ സി.ഐ.എ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൂട്ടസംഹാരായുധങ്ങളുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സദ്ദാം കടുത്ത അല്‍ഖാഇദ വിരുദ്ധനാണെന്ന് ജോര്‍ജ് ബുഷ് ജൂനിയറിനും ടോണിബ്ലെയറിനും ബോധ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷം മധ്യത്തില്‍ ടോണിബ്ലെയര്‍ നേരിട്ടു തന്നെ കുറ്റസമ്മതം നടത്തി. അമേരിക്കയുടെ പ്രധാന സഖ്യ രാഷ്ട്രമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണിബ്ലെയര്‍ ആയിരുന്നു യുദ്ധ പ്രചാരകന്റെ വേഷത്തില്‍ അക്കാലം നിറഞ്ഞാടിയത്. ഇറാഖ് തകര്‍ന്നടിഞ്ഞു. പത്തു ലക്ഷത്തോളമായിരുന്നു മരണസഖ്യ. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റുകയും ചെയ്തു. അതിനു ശേഷം സുസ്ഥിര സര്‍ക്കാറിനെ കൊണ്ടുവരാന്‍ ഇപ്പോഴും സാധിക്കുന്നില്ല. സദ്ദാം വിരുദ്ധനായ ഇയാദ് അലാവിയുടെ ‘ഉപദേശം’ കേട്ട് 2003ല്‍ ഇറാഖിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അടുത്തൊന്നും അവസാനിക്കുമെന്നും പ്രതീക്ഷയില്ല. വടക്കന്‍ മേഖല കുര്‍ദു സ്വയം ഭരണ പ്രദേശമാണ്. ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശവും ഇറാഖി സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. സുന്നി- ഷിയ ഭിന്നതയില്‍ ഇറാഖീ സര്‍ക്കാറിന്റെ ദൗര്‍ബല്യം ലോക സമൂഹം തിരിച്ചറിയുന്നു. സുന്നി, ഷിയ, കുര്‍ദു ജന വിഭാഗങ്ങളെ കോര്‍ത്തിണക്കിയും ആവശ്യമാകുമ്പോള്‍ അടിച്ചമര്‍ത്തിയും ഇറാഖി ഭരണകൂടം സദ്ദാം നിയന്ത്രിച്ചുവന്നതാണ് അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നത്. ഏകീകൃത സര്‍ക്കാര്‍ ഉണ്ടെങ്കിലും വംശീയ ഭിന്നതക്ക് യാതൊരു ശമനവുമില്ല.

‘നിങ്ങള്‍ പരാജയപ്പെടാന്‍ പോകുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും…എല്ലാ കാര്യത്തിലുമുപരി നിങ്ങള്‍ക്ക് അറബികളുടെ മനസ് വായിക്കാനാവില്ല’. എന്ന് ചോദ്യംചെയ്തപ്പോള്‍ സദ്ദാം ഹുസൈന്‍ പറഞ്ഞതായി സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്നു. സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ പ്രമുഖരില്‍ ഒരാളായ നിക്‌സണിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. ഇറാഖ് നേരിടുന്ന ആഭ്യന്തര കലാപവും ഭീകരവാദ പ്രവര്‍ത്തനവും സദ്ദാം ഉണ്ടായിരുന്നുവെങ്കില്‍ സംഭവിക്കില്ലെന്ന് കുമ്പസരിക്കുന്ന നിക്‌സണിന്റെ വിലയിരുത്തല്‍ ഭാവി അമേരിക്കന്‍ നേതൃത്വത്തിന് പാഠമായിരിക്കണം.

2001 സെപ്തബര്‍ 11 ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷും സഖ്യരാഷ്ട്രങ്ങളും യഥാര്‍ത്ഥത്തില്‍ നടത്തിയത് നിഴല്‍ യുദ്ധമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ഭീകരരെ തകര്‍ക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയി. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്തുവെങ്കിലും താലിബാന്‍ പോരാളികള്‍ വര്‍ധിത വീര്യത്തോടെ ഇപ്പോഴും വിലസുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഭരണകൂടങ്ങള്‍ നിരവധി വന്നുവെങ്കിലും അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. നിരവധി പ്രവിശ്യകള്‍ താലിബാന്‍ ആധിപത്യത്തിലാണ്. പത്തു വര്‍ഷത്തെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ പോരാടിയ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ ചെമ്പട പിന്‍മാറിയതിനെതുടര്‍ന്ന് തമ്മിലടി തുടങ്ങിയപ്പോഴായിരുന്നുവല്ലോ താലിബാന്റെ രംഗപ്രവേശം. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരണം താലിബാന്‍ നിയന്ത്രിച്ചു.

സോവിയറ്റ് പാവ സര്‍ക്കാറിന്റെ അവസാനത്തെ തലവന്‍ നജീബുല്ലയെ കാബൂളില്‍ തൂക്കിലേറ്റിയായിരുന്നു തുടക്കം. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ സാന്നിധ്യവും അവരുടെ ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ നേതൃത്വവുമാണ് താലിബാന് വിനയായത്. ബിന്‍ ലാദന്‍ താലിബാന്റെ അതിഥിയായല്ല അഫ്ഗാനില്‍ എത്തിയത്. സോവിയറ്റ് അധിനിവേശത്തിന് എതിരായ പോരാട്ടം നയിക്കാന്‍ ബിന്‍ ലാദനും അല്‍ഖാഇദക്കും പരിശീലനം നല്‍കിയതും ആയുധമണിയിച്ചതും അമേരിക്കയും പാശ്ചാത്യ നാടുകളുമായിരുന്നുവെന്നതാണ് ചരിത്രം. സഊദി അറേബ്യയിലെ സൈനിക സാന്നിധ്യമാണ് ബിന്‍ലാദനും അമേരിക്കയും തമ്മില്‍ ശത്രുക്കളാകാന്‍ പ്രധാന കാരണം. ‘പിശാചിന്റെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ച് ഇറാഖിനും ഇറാനും അഫ്ഗാനും എതിരെ തിരിഞ്ഞ ജോര്‍ജ് ബുഷിനും ബ്ലെയറിനും ഇറാനെതിരെ നീങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ സാമ്പത്തിക, സൈനിക ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിച്ചു. ഇറാന്‍ ജനതയുടെയും നേതൃത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പാശ്ചാത്യ ശക്തികള്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു. ഇറാന്‍ ആണവ പദ്ധതിയുടെ പ്രശ്‌നത്തില്‍ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ധാരണയില്‍ ഏര്‍പ്പെട്ടത് ഒരു വര്‍ഷം മുമ്പാണ്.

ആ ധാരണ പ്രകാരം ഉപരോധം പിന്‍വലിക്കാന്‍ സമയമായി. അവയില്‍ നിന്ന് പിറകോട്ട് പോകാനുള്ളനിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇന്റലിജന്റ്‌സ് വകുപ്പു തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ തകര്‍ത്തതില്‍ കുമ്പസാരം നടത്തുന്ന അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വൈകാതെ ലിബിയയുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. മുഅമ്മര്‍ ഖദ്ദാഫി, സദ്ദാമിനെ പോലെ സ്വേച്ഛാധിപതിയായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. അതേസമയം, ലിബിയന്‍ ഭരണകൂടത്തെ ശക്തമായി മുന്നോട്ടുനയിക്കാനും അഖണ്ഡത കാത്തുസൂക്ഷിക്കാനും ഖദ്ദാഫിക്കു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ട്രിപ്പോളി, ബെന്‍ഗാസി എന്നീ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച രണ്ടു സര്‍ക്കാറുകളാണ് ലിബിയയിലുള്ളത്; അവര്‍ തമ്മിലുള്ള പോരാട്ടവും. എണ്ണ സമ്പന്നമായ ഒരു രാജ്യത്തിന്റെ പതനമാണ് ലിബിയയില്‍ സംഭവിച്ചത്. മാറിവരുന്ന അമേരിക്കന്‍ ഭരണകൂടം ലോക പ്രശ്‌നങ്ങളില്‍ ശരിയായ ദിശ കാണിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ വികല ചിന്തകള്‍ ആശങ്കയാണ് ജനിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending