Connect with us

india

ഇന്ത്യയില്‍ മുസ്്‌ലിംജനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് പഠനം

ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം. 1992 മുതല്‍ 2015 വരെയുള്ള കാലത്ത് 4.4 ല്‍നിന്ന് 2.6 ആയാണ് മുസ്്‌ലിം ജനനനിരക്ക് കുറഞ്ഞത്. ഇതര സമുദായങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഗണ്യമായ കുറവാണ് മുസ്്‌ലിംസമുദായത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നത് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ്. ഇന്ത്യയിലെ മതാടിസ്ഥാനത്തിലുള്ള ജനനനിരക്ക് സംബന്ധിച്ച് സംഘടന നടത്തിയ പഠനത്തിലാണിതുള്ളത്. ഹിന്ദുക്കളിലും മുസ്്‌ലിംകളിലും ഏതാണ്ട് ഒരേതരത്തിലാണ് ജനനനിരക്കുള്ളത്. മുമ്പ് ഇത് മുസ്്‌ലിംകളില്‍ വളരെ കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുവില്‍ 1951 മുതലുള്ള ഇന്ത്യയിലെ ജനനനിരക്ക് ഏറെക്കുറെ സ്ഥിരമാണെന്നും പഠനം പറയുന്നു.

രാജ്യത്ത് ഹിന്ദുക്കളും മുസ്്‌ലിംകളുമടക്കം എല്ലാ സമുദായങ്ങളിലെയും ജനനിരക്ക് കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹിന്ദുക്കളുടെ ജനനനിരക്ക് മേല്‍കാലയളവില്‍ 3.3ല്‍നിന്ന് 2.1 ആയാണ് കുറഞ്ഞത്. മുന്‍കാലങ്ങളില്‍ സംഭവിച്ചതില്‍നിന്ന ്‌വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളിലെയും സ്ത്രീകള്‍ പ്രസവം കുറച്ചതായാണ് വ്യക്തമാകുന്നതെന്ന ്‌റിപ്പോര്‍ട്ട് പറയുന്നു.

മുസ്്‌ലിംകളുടെ ജനനനിരക്ക് 1998ല്‍ 3.6ഉം 2005ല്‍ 3.4ഉം ആയാണ് കുറഞ്ഞത്. ഹിന്ദുക്കളിലേത് 1998ല്‍ 2.8ഉം 2005ല്‍ 2.6 എന്നിങ്ങനെയാണ്. ഹിന്ദുക്കളില്‍ ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദ്ക്ഷിണേന്ത്യയെക്കാളും യു.പി, ബീഹാര്‍ മുതലായ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. 20 വര്‍ഷത്തെ രാജ്യത്തിന്റെ സെന്‍സസ് കണക്കുകളും ദേശീയകുടുംബസര്‍വേയുടെ കണക്കുകളും പരിഗണിച്ചാണ് പ്യൂറിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ക്രിസ്ത്യാനികളുടെ ജനനനിരക്കിലും 1992നും 2015നും ഇടക്ക് 0.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1992ല്‍ 2.9, 1998ല്‍ 2.4, 2005ല്‍ 2.3 ,2015ല്‍ 2.0 എന്നിങ്ങനെയാണ് ഈന വിഭാഗത്തിലെ ജനനനിരക്ക്.രാജ്യത്തെ പാര്‍സികളുടെ ജനനനനിരക്ക് പകുതിയായി കുറഞ്ഞെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.വാഷിംഗ്ടണ്‍ ആസ്ഥാനമായ സന്നദ്ധസംഘടനയാണ് പ്യ്ൂ റിസര്‍ച്ച് സെന്റര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending