india
ഇന്ത്യയില്‍ മുസ്്‌ലിംജനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് പഠനം
ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം. 1992 മുതല്‍ 2015 വരെയുള്ള കാലത്ത് 4.4 ല്‍നിന്ന് 2.6 ആയാണ് മുസ്്‌ലിം ജനനനിരക്ക് കുറഞ്ഞത്. ഇതര സമുദായങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഗണ്യമായ കുറവാണ് മുസ്്‌ലിംസമുദായത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നത് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ്. ഇന്ത്യയിലെ മതാടിസ്ഥാനത്തിലുള്ള ജനനനിരക്ക് സംബന്ധിച്ച് സംഘടന നടത്തിയ പഠനത്തിലാണിതുള്ളത്. ഹിന്ദുക്കളിലും മുസ്്‌ലിംകളിലും ഏതാണ്ട് ഒരേതരത്തിലാണ് ജനനനിരക്കുള്ളത്. മുമ്പ് ഇത് മുസ്്‌ലിംകളില്‍ വളരെ കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുവില്‍ 1951 മുതലുള്ള ഇന്ത്യയിലെ ജനനനിരക്ക് ഏറെക്കുറെ സ്ഥിരമാണെന്നും പഠനം പറയുന്നു.
രാജ്യത്ത് ഹിന്ദുക്കളും മുസ്്‌ലിംകളുമടക്കം എല്ലാ സമുദായങ്ങളിലെയും ജനനിരക്ക് കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹിന്ദുക്കളുടെ ജനനനിരക്ക് മേല്‍കാലയളവില്‍ 3.3ല്‍നിന്ന് 2.1 ആയാണ് കുറഞ്ഞത്. മുന്‍കാലങ്ങളില്‍ സംഭവിച്ചതില്‍നിന്ന ്‌വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളിലെയും സ്ത്രീകള്‍ പ്രസവം കുറച്ചതായാണ് വ്യക്തമാകുന്നതെന്ന ്‌റിപ്പോര്‍ട്ട് പറയുന്നു.
മുസ്്‌ലിംകളുടെ ജനനനിരക്ക് 1998ല്‍ 3.6ഉം 2005ല്‍ 3.4ഉം ആയാണ് കുറഞ്ഞത്. ഹിന്ദുക്കളിലേത് 1998ല്‍ 2.8ഉം 2005ല്‍ 2.6 എന്നിങ്ങനെയാണ്. ഹിന്ദുക്കളില്‍ ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദ്ക്ഷിണേന്ത്യയെക്കാളും യു.പി, ബീഹാര്‍ മുതലായ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. 20 വര്‍ഷത്തെ രാജ്യത്തിന്റെ സെന്‍സസ് കണക്കുകളും ദേശീയകുടുംബസര്‍വേയുടെ കണക്കുകളും പരിഗണിച്ചാണ് പ്യൂറിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ക്രിസ്ത്യാനികളുടെ ജനനനിരക്കിലും 1992നും 2015നും ഇടക്ക് 0.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1992ല്‍ 2.9, 1998ല്‍ 2.4, 2005ല്‍ 2.3 ,2015ല്‍ 2.0 എന്നിങ്ങനെയാണ് ഈന വിഭാഗത്തിലെ ജനനനിരക്ക്.രാജ്യത്തെ പാര്‍സികളുടെ ജനനനനിരക്ക് പകുതിയായി കുറഞ്ഞെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.വാഷിംഗ്ടണ്‍ ആസ്ഥാനമായ സന്നദ്ധസംഘടനയാണ് പ്യ്ൂ റിസര്‍ച്ച് സെന്റര്‍.
india
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
india
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.
മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
india
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം
തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.
ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു