Connect with us

More

ടിയാനന്‍മെന്‍ കൂട്ടക്കുരുതി: ചൈന കൊന്നത് പതിനായിരം പേരെ

Published

on

ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് ഭരണകൂടം നടത്തിയ കൂട്ടക്കശാപ്പില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. 1989 ജൂലൈ നാലിന് ലോകമന:സാക്ഷിയെ നടുക്കിയ കൂട്ടക്കൊലയെക്കുറിച്ച് ചൈന പുറത്തുവിട്ട വിവരങ്ങളെല്ലാം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് എ.എഫ്.പി പുറത്തുവിട്ട ബ്രിട്ടീഷ് നയതന്ത്ര രേഖ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളും ബുദ്ധജീവികളും നയിച്ച ജനാധിപത്യ പ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ സംഭവത്തില്‍ 241 പേര്‍ മരിച്ചുവെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അവകാശവാദം. മുവ്വായിരത്തോളം പേര്‍ മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ അന്നത്തെ ബ്രിട്ടീഷ് അംബാസഡര്‍ അലന്‍ ഡൊണാള്‍ഡ് ലണ്ടനിലേക്ക് അയച്ച ടെലഗ്രാമില്‍ പറയുന്നത് ചുരുങ്ങിയത് പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കേവ്‌സില്‍നിന്നാണ് എ.എഫ്.പിക്ക് രഹസ്യരേഖ ലഭിച്ചത്.

ബ്രിട്ടീഷ് രേഖയില്‍ പറയുന്ന കണക്കുകള്‍ വിശ്വാസയോഗ്യമാണെന്ന് പ്രാചീന പൈതൃകങ്ങളെക്കുറിച്ച് പഠിക്കുന്ന ഫ്രഞ്ച് വിദഗ്ധന്‍ ജീന്‍ പിയരെ കാബെസ്റ്റന്‍ പറയുന്നു. സമീപ കാലത്ത് പുറത്തുവന്ന അമേരിക്കന്‍ രഹസ്യരേഖകളിലും ഏകദേശം ഇതേ കണക്കാണ് പറയുന്നത്. ജനാധിപത്യവാദികള്‍ തമ്പടിച്ച ടിയാനന്‍മെന്‍ ചത്വരത്തിലേക്ക് ചൈനീസ് പട്ടാളക്കാര്‍ ഇരച്ചുകയറിയ രാത്രിയിലെ ഭീകരമായ നിമിഷങ്ങളും ബ്രിട്ടീഷ് രേഖയില്‍ വിവരിക്കുന്നുണ്ട്. ചൈനീസ് സൈനികര്‍ ജനക്കൂട്ടത്തിലേക്ക് നിരന്തരം വെടിവെക്കുകയായിരുന്നു.

വെടിയേറ്റ് വീണവരുടെ മുകളിലൂടെ പട്ടാളക്കാര്‍ കവചിതവാഹനങ്ങള്‍ കയറ്റി. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിലെ ഒരു അടുത്ത സുഹൃത്താണ് സംഭവത്തെക്കുറിച്ച് തനിക്ക് വിവരം നല്‍കിയതെന്ന് അംബാസഡര്‍ പറയുന്നു. ചൈനീസ് പട്ടാളക്കാര്‍ എത്തിയപ്പോള്‍ ചത്വരത്തില്‍നിന്ന് പുറത്തുപോകാന്‍ തങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സയമം തരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതിയത്. എന്നാല്‍ അഞ്ചു മിനുട്ടിനകം തന്നെ കവചിതവാഹനങ്ങള്‍ ആക്രമണം തുടങ്ങിയിരുന്നു. പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ക്കു മുകളിലൂടെ കവചിതവാഹനങ്ങള്‍ പലവട്ടം കയറിയിറങ്ങി. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചൈനീസ് സൈനികര്‍ പോലും കൊല്ലപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending