Connect with us

kerala

അനിലിന്റെരാജി അനിവാര്യമായിരുന്നു: അനുഭാവിയായി പോലും തുടരാനാകില്ല-രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.”

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ രാജി അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അതേസമയം രാജിവെച്ചെങ്കിലും അനിലിന് കോണ്‍ഗ്രസിന്‍രെ അനുഭാവിയായി പോലും തുടരാന്‍ യോഗ്യതയില്ലെന്ന ്ജനറല്‍സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മീഡിയ കണ്‍വീനര്‍ പദവിയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും , അവഗണിച്ചും ഒരു മനുഷ്യന്‍ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്‌റി മസ്ജിദ് തകര്‍ത്തും , ഗുജറാത്തില്‍ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെന്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരന്‍ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനില്‍ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനില്‍ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഏതാനും നാള്‍ മുമ്പ് വാര്‍ത്തയില്‍ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവര്‍ത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ പദവി വഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതില്‍ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാര്‍ട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.”

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending