Connect with us

kerala

സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയില്‍ അപഹസിച്ച കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണം: കെ സുധാകരന്‍

പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Published

on

സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന കോടിയേരിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന വിഡ്ഢിത്തവും വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരി ഇന്നത്തെ സിപിഎമ്മിന് അലങ്കാരമായേക്കാമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുധാകരന്റെ പ്രതികരണം.

പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് അവരുടെ പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയേക്കാള്‍ വലിയ നാണക്കേട് വേറെന്താണുള്ളതെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറയുന്ന വേണ്ടാതീനങ്ങള്‍ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാന്‍ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികള്‍ക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയില്‍ അപഹസിച്ച കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും കേരളത്തിന്റെ സ്ത്രീ സമൂഹം ഒന്നടങ്കം കോടിയേരിയുടെ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. അക്കമ്മ ചെറിയാന്റെയും, ആനി ബസന്റിന്റെയും, സരോജിനി നായിഡുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും ഗൗരിയമ്മയുടെയും ഒക്കെ മണ്ണാണിത്.

ആ മണ്ണില്‍ ചവിട്ടി നിന്ന് സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന വിഡ്ഢിത്തവും, വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരി ഇന്നത്തെ സി പി എമ്മിന് അലങ്കാരമായേക്കാം, പക്ഷേ അയാളുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് അവരുടെ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ ഈ പ്രസ്താവനയേക്കാള്‍ വലിയ നാണക്കേട് വേറെന്താണുള്ളത്?

ഈ പരാമര്‍ശത്തില്‍ കേരളത്തിലെ മാധ്യമ ലോകവും സാംസ്‌കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറയുന്ന വേണ്ടാതീനങ്ങള്‍ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാന്‍ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികള്‍ക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്.

പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ട്. അനിഷ്ടമുള്ളവരെ ഉയര്‍ന്ന കമ്മിറ്റികളില്‍ ഉള്‍പെടുത്താതെ അവരെ സ്വന്തം മക്കളുടെ ഇടനെഞ്ചില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയ വെട്ടിനിരത്തലും , സ്വന്തം മരുമകനെ ഒരൊറ്റ സമ്മേളനം കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ച സ്വജനപക്ഷപാതത്തിന്റെ മായാജാലവും പാര്‍ട്ടി അംഗങ്ങളുടെ പ്രതികരണ ശേഷിയെ ഇല്ലാതാക്കിയിരിക്കുന്നു. അല്ലെങ്കിലും സിപിഎമ്മിലെ ഫെമിനിസ്റ്റുകളുടെയും സൈബര്‍ പോരാളികളുടെയും പ്രഥമ പരിഗണന ഔദ്യോഗിക സ്ഥാനമാനങ്ങളും സര്‍ക്കാരിന്റെ കാറും കിട്ടുന്നതിലാണല്ലോ!

സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയില്‍ അപഹസിച്ച കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണം. കേരളത്തിന്റെ സ്ത്രീ സമൂഹം ഒന്നടങ്കം കോടിയേരിയുടെ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending