Connect with us

kerala

എല്ലാപേരെയും കാപ്പാത്തും

. പോകുമ്പോള്‍ അവര്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘നമ്മളെ കാപ്പാത്തിയ മാതിരി ഈ കുടുംബത്തെയും ദൈവം കാപ്പാത്തണം. അവര്‍ മുസ്്‌ലിംകള്‍ക്ക് മട്ടുമല്ല, എല്ലാപേര്‍ക്കും ഉദൈവി ചെയ്‌വവര്‍. ‘ മതവും ജാതിയും നോക്കാതെ എല്ലാ മനുഷ്യരെയും സഹായിക്കുന്ന പാണക്കാട്ടെ കുടുംബത്തെക്കുറിച്ച് നേരിട്ടറിഞ്ഞ് അനുഭവിച്ച് മടങ്ങുമ്പോള്‍ മാലതി പറഞ്ഞ വാക്കുകളാണിവ.

Published

on

കെ.പി ജലീല്‍
തിരുവനന്തപുരം

2017ലാണ് . കുവൈത്തിലെ കൊലപാതക്കേസിലെ പ്രതി അവിടെ ജയിലില്‍കിടക്കുന്നു. കേസ് കൊലപാതകമാണെന്നതിനാല്‍ വധശിക്ഷയാണ് മിക്കവാറും ലഭിക്കുക. തമിഴ്‌നാട്ടുകാരനായ ആത്തിമുത്തുവാണ് കക്ഷി. അയാളുടെ ഭാര്യ മാലതിയും ബന്ധുക്കളും പലരോടും സഹായം തേടി. കുവൈത്ത് അധികാരികള്‍ പറയുന്നത്, 30 ലക്ഷം ഇന്ത്യന്‍രൂപ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ പേരില്‍ കെട്ടിവെച്ചാല്‍ ആത്തിമുത്തുവിന്റെ ജീവന്‍ രക്ഷിക്കാം. എന്താണ് പോംവഴിയെന്ന ആലോചനക്കിടെ ആരോ പറഞ്ഞതുകേട്ടാണ് കേരളത്തിലേക്ക് അവര്‍ വന്നത്. മലപ്പുറത്തെ പാണക്കാട് കുടുംബത്തെപോയി കണ്ടാല്‍ രക്ഷകിട്ടും. അതിന് ആരെ സമീപിക്കണമെന്ന് മാലതിക്കും കുടുംബത്തിനും അറിയില്ല. എന്തും വരട്ടെഎന്നുകരുതി മാലതിയും ബന്ധുക്കളും പാണക്കാട്ട് വന്ന് വണ്ടിയിറങ്ങി. നേരെ പാണക്കാട്ടെ ‘അനുഗ്രഹഭവന’മെന്ന ദാറുന്നഈമിലേക്ക്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ വീടാണ്. വീട്ടുമുറ്റത്ത് അധികമാളില്ല. ഹൈദരലിതങ്ങള്‍ പുറത്തുപോയിരിക്കുകയാണ്. വരാന്‍ വൈകും.തുടര്‍ന്നാണ് സയ്യിദ് മുനവ്വറലിശിഹാബ് തങ്ങളെ കാണാനായി ചെന്നത്. അദ്ദേഹം ഇവരെയുംകൂട്ടി പിന്നീട് ഹൈദരലി തങ്ങളുടെ അടുത്തെത്തി. ഒന്നും രണ്ടുമല്ല, രൂപ 30 ലക്ഷമാണ്. അതാകട്ടെ പെട്ടെന്നുണ്ടാക്കുകയും വേണം. എന്തുവഴി? ഹൈദരലി തങ്ങളുടെ മനം പതിവുപോലെ അലിഞ്ഞു. പണം ഉണ്ടാക്കാന്‍ വഴിയുണ്ട്, സമൂഹമാധ്യമം വഴി വിവരംവെച്ച് അറിയിപ്പ് കൊടുക്കുക. അത് മുനവ്വറലിതങ്ങള്‍ അനുസരിച്ചു. സന്ദേശം പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അതാ 25 ലക്ഷം രൂപ അക്കൗണ്ടില്‍. അതുമായി മാലതിയും ബന്ധുക്കളും പോയി. പോകുമ്പോള്‍ അവര്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘നമ്മളെ കാപ്പാത്തിയ മാതിരി ഈ കുടുംബത്തെയും ദൈവം കാപ്പാത്തണം. അവര്‍ മുസ്്‌ലിംകള്‍ക്ക് മട്ടുമല്ല, എല്ലാപേര്‍ക്കും ഉദൈവി ചെയ്‌വവര്‍. ‘ മതവും ജാതിയും നോക്കാതെ എല്ലാ മനുഷ്യരെയും സഹായിക്കുന്ന പാണക്കാട്ടെ കുടുംബത്തെക്കുറിച്ച് നേരിട്ടറിഞ്ഞ് അനുഭവിച്ച് മടങ്ങുമ്പോള്‍ മാലതി പറഞ്ഞ വാക്കുകളാണിവ. പാണക്കാട്ടെ മുറ്റങ്ങള്‍ക്ക് ഇതുപോലെ നിരവധി സംഭവകഥകള്‍ എണ്ണിയെണ്ണിപ്പറയാനുണ്ടാകുമെങ്കിലും ഹൈദരലിതങ്ങളുടെയും കുടുംബാംഗങ്ങളുടെയും മഹാമനസ്‌കതയും നിശ്ചയദാര്‍ഢ്യവും വ്യക്തമാകുന്ന ഇത്തരം അപൂര്‍വസന്ദര്‍ഭങ്ങളും ചരിത്രത്തിന്റെ ഭാഗം.

മുസ്്‌ലിംലീഗ് രാഷ്ട്രീയത്തില്‍ എല്ലാമെല്ലാമായിരുന്നിട്ടും പ്രസിഡന്റായിരിക്കെ അഞ്ചുവര്‍ഷം പാര്‍ട്ടി അധികാരസ്ഥാനത്തിരുന്നിട്ടും അധികാരത്തിന്റെ അപ്പക്കഷണം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എത്തിച്ചുനല്‍കാനായിരുന്നു ഹൈദരലി തങ്ങളും മുന്‍ഗാമികളെപോലെ പരിശ്രമിച്ചത്. അണുവിട വിടാത്ത മൂല്യബോധമായിരുന്നു അതിന് തങ്ങളുടെ കൈമുതല്‍. ക്ഷമയുടെ പര്യായമായിരുന്നെങ്കിലും മതത്തിനും മൂല്യങ്ങള്‍ക്കും തീര്‍ത്തും നിരക്കാത്ത നടപടികളില്‍ അപൂര്‍വസന്ദര്‍ഭങ്ങളില്‍ ചിലരോടെങ്കിലും അനിഷ്ടം കാണിക്കുന്നതും തങ്ങളുടെ പ്രത്യേകതയാണ്. ഒരു തെരഞ്ഞെടുപ്പുപര്യടന പരിപാടിക്കിടെ വീടുകളിലേക്ക് നടന്നുചെല്ലണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അത് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് ശാരീരികമായി കഴിയുമായിരുന്നില്ല. എന്നിട്ടും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് മുന്നില്‍ ഹൈദരലിതങ്ങള്‍ വഴങ്ങി. അപ്പോഴും ഇത് കീഴ്‌വഴക്കമാക്കരുതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി

ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

Published

on

തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

Trending