Sports
ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ജയം; ആര്‍സനല്‍ തോല്‍വിയില്ലാതെ മുന്നില്‍
തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ചാമ്പ്യന്‍സ് ലീഗിലെ പ്രതീക്ഷ നിറഞ്ഞ ഏറ്റുമുട്ടലില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ 2-1ന് മറികടന്ന് ശ്രദ്ധേയ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 28-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളിലൂടെ റയല്‍ ലീഡ് നേടി.
ബെല്ലിങ്ഹാം നല്കിയ മനോഹര പാസ് സ്വീകരിച്ച റോഡ്രിഗോ വലതുവശത്തേക്കു ചാടി സിറ്റി ഗോള്‍കീപ്പര്‍ ഡോണരുമ്മയെ മറികടന്നു പന്ത് വലയില്‍ അടിച്ചു. എന്നാല്‍ സിറ്റി അധികനേരം പിന്നില്‍ നിന്നില്ല. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലി സിറ്റിയെ സമനിലയിലെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ ഗ്വാര്‍ഡിയോള്‍ തലവെച്ച പന്ത് ക്വാര്‍ട്ടോയ് തട്ടിയപ്പോള്‍ അത് ഒറല്ലിയുടെ മുന്നിലേക്കെത്തി. അദ്ദേഹം അത് എളുപ്പത്തില്‍ വലയിലെത്തിച്ചു.
43-ാം മിനിറ്റില്‍ മത്സരത്തിന്റെ നിര്‍ണായക നിമിഷവും പിറന്നു. ബോക്സിനുള്ളില്‍ റൂഡിഗര്‍ ഹാളണ്ടിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഹാളണ്ട് തന്നെ ഗോളാക്കി മാറ്റി. ഈ വിജയത്തോടെ സിറ്റി ആറു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടി പട്ടികയില്‍ നാലാം സ്ഥാനത്ത്. തോല്‍വിയോടെ റയല്‍ മാഡ്രിഡ് ഏഴാം സ്ഥാനത്തേക്ക് നീങ്ങി.
പരിക്കേറ്റ് കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന്റെ മികച്ച ഫോമും തുടരുകയാണ്. ബെല്‍ജിയം ക്ലബ് ബ്രൂജിനെ 3-0 ന് തകര്‍ത്ത ആര്‍സനല്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉറച്ചു. 25-ാം, 47ാം മിനിറ്റുകളില്‍ ചുകുന്വാന്‍സോ മദുകെയുടെയും 56-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെയും ഗോളുകളാണ് വിജയത്തിന് അടിത്തറയിട്ടത്.
ആറു മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് നേടി ആര്‍സനല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നായി മാറി. മറ്റു മത്സരങ്ങളിലും ആവേശം നിറഞ്ഞ നിമിഷങ്ങള്‍ സാക്ഷ്യം വഹിച്ചു. അത്ലറ്റിക്കോ ക്ലബ്-പിഎസ്ജി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമ്പോള്‍ ലവര്‍കുസന്‍-ന്യൂകാസില്‍ മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞു. ബെന്‍ഫിക നാപ്പോളിയെ 2-0 ന് തോല്‍പ്പിച്ചപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബോഡോ ഗ്ലിംറ്റിനെ 2-2 ന് പിടിച്ചു നിര്‍ത്തി. യുവന്റസ് പാഫോസ് എഫ്സിയെ 2-0 ന് കീഴടക്കി വിജയപട്ടികയില്‍ ചേര്‍ന്നു.
Sports
ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന് ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷം; ഹിറ്റ്മാനെ പ്രശംസിച്ച് മുന്‍ പാക് താരം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന് ചരിത്രമെഴുതിയത്.
റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന് ചരിത്രമെഴുതിയത്. 351 സിക്സറുകള്‍ നേടിയ അഫ്രീദിയെയാണ് രോഹിത് നേരത്തേ മറികടന്നത്.
‘എന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡ് ഏകദേശം 18 വര്‍ഷം നിലനിന്നു. എന്നാല്‍ അത് ഒടുവില്‍ തകര്‍ക്കപ്പെട്ടു. അതിനാല്‍ റെക്കോഡുകള്‍ ഒരു കളിക്കാരന് സ്ഥാപിക്കുകയും മറ്റൊരു കളിക്കാരന് വന്ന് അത് തകര്‍ക്കുകയും ചെയ്യുന്നു. ഇതാണ് ക്രിക്കറ്റ് എന്ന് അഫ്രീദി പറഞ്ഞു. റക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നും താന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന് ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷവാനാണെന്നും അഫ്രീദി പ്രതികരിച്ചു.
‘2008-ല്‍ എന്റെ ഏക ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായി രോഹിത്തിനോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പരിശീലന സമയത്ത്, ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു. അദ്ദേഹത്തിന്റെ ക്ലാസ്സ് എന്നെ ആകര്‍ഷിച്ചു. രോഹിത് ഒരുനാള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്സ്മാനായി സ്വയം തെളിയിച്ചിരിക്കുന്നു’ – അദ്ദേഹം പറഞ്ഞു.
‘വിരാടും രോഹിത്തും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാണ്. അടുത്തിടെ നടന്ന ഏകദിന പരമ്പരകളില്‍ കളിച്ച രീതി വെച്ച് നോക്കുമ്പോള്‍ 2027 ലോകകപ്പ് വരെ അവര്‍ക്ക് കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇന്ത്യ ദുര്‍ബലരായ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍, പുതിയ കളിക്കാരെ പരീക്ഷിക്കാനും കോലിയും രോഹിത്തിനും വിശ്രമം നല്‍കുകയും ചെയ്യാം. – അഫ്രീദി പ്രതികരിച്ചു.
ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറിനെതിരേയും അഫ്രീദി രംഗത്തെത്തി. താന്‍ ചിന്തിക്കുന്നതും പറയുന്നതും ശരിയാണ് എന്ന് ഗംഭീര്‍ കരുതിയിരിക്കാമെന്നും എന്നാല്‍ എല്ലായിപ്പോഴും അത് ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
News
ശ്രീലങ്കക്കെതിരായ ടി20 പരമ്പര; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങള്‍ ടീമിലിടം നേടിയില്ല
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍.
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് ജേതാക്കളായശേഷം ആദ്യമായി ഇന്ത്യന്‍ വനിത ടീം കളിക്കുന്ന പരമ്പരക്കൂടിയാണിത്. ഹര്‍മന്‍പ്രീത് കൗര്‍ തന്നെ ടീമിനെ നയിക്കും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവും.
മലയാളി താരങ്ങളാരും ടീമിലിടം നേടിയില്ല.21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരവും ഇതേവേദിയില്‍ നടക്കും.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ടി20 പരമ്പരക്കുശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കും.
Sports
കട്ടക്കില്‍ കട്ടക്ക് നിന്ന് ഇന്ത്യ; ദക്ഷാണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്തു
ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്.
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ 28 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് (59) ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവന്‍ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് കൂടാരം കയറി. 14 പന്തില്‍ 22 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയില്‍ ഏറ്റവും റണ്‍സ് എടുത്തത്. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കത്തില്‍ തന്നെ ഓപ്പണറായ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ ഫോറില്‍ തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ലോഫ്റ്റഡ് ഷോട്ടിന് മുതിര്‍ന്നെങ്കിലും മാര്‍ക്കോ യാന്സന് കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാര്‍ യാദവും 12 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ അഭിഷേക് ശര്‍മയെയും തുടര്‍ന്ന് വന്ന തിലക് വര്‍മയെയും 32 പന്തില്‍ 21 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്റെ ക്യാച്ചില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. . പിന്നീട് വന്ന അക്സര്‍ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. തകര്‍ത്തടിച്ച ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സെടുത്തു. ജിതേഷ് ശര്‍മ അഞ്ച് പന്തില്‍ പത്ത് റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സിനെയും, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി. അര്‍ഷ്ദീപിന്റെ പന്തില്‍ ജിതേഷ് ശര്‍മയുടെ കീപ്പര്‍ ക്യാച്ചില്‍ മാര്‍ക്രം പുറത്തായി. പിന്നാലെ ഹാര്‍ദികിന്റെ പന്തില്‍ ഡേവിഡ് മില്ലറും, വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡൊണാന്‍ ഫെരേരയും ജിതേഷിന്റെ കീപ്പര്‍ ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാര്‍ക്കോ യാന്‍സനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തില്‍ അഭിഷേക് ശര്‍മ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

