Connect with us

kerala

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ -മഹോന്നതമായ മാതൃക

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് വജ്രജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്നത്. ബാഫഖി തങ്ങള്‍ ഇല്ലാതെ അര നൂറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. ഖാഇദുല്‍ ഖൗമിനെ ഓര്‍ക്കുമ്പോള്‍ എത്രയെത്ര സംഭവങ്ങളാണ് നമ്മെ വന്നുപൊതിയുന്നത്! അനാഥത്വത്തിന്റെ അമ്പരപ്പില്‍ അകപ്പെട്ടുപോയ ഒരു ജനതയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകളോടെ തങ്ങള്‍ മുന്നില്‍ നടന്നു. കേരളീയ മുസ്‌ലിം ഉമ്മത്ത് ആ പാദചലനങ്ങളിലൂടെ ഉയരങ്ങളിലേക്ക് ഗമിച്ചു. കളങ്കരഹിതവും നിസ്വാര്‍ത്ഥവുമായ ആ ജീവിതത്തെ വരച്ചുകാട്ടാന്‍ വാക്കുകള്‍ മതിയാകില്ല. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ നേതാവായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത പദവികളിലും അദ്ദേഹം ഒരുപോലെ ശോഭിച്ചു. ആത്മീയമായും രാഷ്ട്രീയമായും ഒരു ജനതക്ക് നേതൃത്വം നല്‍കി. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഉത്തമ വിശ്വാസി എന്ന പോലെ ഉത്തമ പൗരനായും പ്രവര്‍ത്തിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. സാമുദായിക സ്പര്‍ധയുടെ ചെറു തീപ്പൊരികള്‍ പോലും സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ഊതിക്കെടുത്തി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും വിവിധ കാലങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളുണ്ടായപ്പോഴെല്ലാം സമാധാനദൂതുമായി ബാഫഖി തങ്ങള്‍ ഓടിയെത്തി.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യാന്‍ വന്നവരെല്ലാം ബാഫഖി തങ്ങള്‍ എന്ന മഹാ പ്രതിഭാസത്തിനു മുന്നില്‍ നിഷ്പ്രഭരായി. അനുഭവസമ്പത്തും പക്വതയും മധുരോദാരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് കേരളത്തെ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനും ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. ‘മറ്റുള്ളവരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് പ്രശ്‌നങ്ങള്‍ കാണാനും മനസ്സിലാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിന് താങ്ങും തണലുമായിട്ടുണ്ടെ’ന്ന് ബേബിജോണ്‍ ബാഫഖി തങ്ങള്‍ സ്മരണികയില്‍ എഴുതുന്നുണ്ട്. ആദര്‍ശധീരനും ദൃഢചിത്തനുമായിരുന്നു അദ്ദേഹം. ശാന്തമായും വിശാലമായും ചിന്തിച്ച്‌കൊണ്ടാണ് ബാഫഖി തങ്ങള്‍ ഓരോ തീരുമാനവും എടുത്തിരുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം തീരുമാനങ്ങളില്‍ പാറ പോലെ ഉറച്ച്‌നില്‍ക്കുകയും ചെയ്തു.


സമുദായ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും വേണ്ടി ബാഫഖി തങ്ങള്‍ ഉറച്ച നിലപാട് സ്വീകരിച്ചു. മതപരമായി ആശയഭിന്നതകള്‍ പുലര്‍ത്തുന്ന കേരളീയ മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കാനായി മുസ്‌ലിംലീഗിന്റെ ചരടില്‍ കോര്‍ത്ത് കെട്ടുന്നതില്‍ ബാഫഖി തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് സമുദായത്തിനും സമൂഹത്തിനും ഗുണകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ജീവിതത്തിലുടനീളം വ്യക്തിശുദ്ധി നിലനിര്‍ത്താന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. മത, രാഷ്ട്രീയ മേഖലകളിലെന്ന പോലെ കച്ചവട രംഗത്തും ബാഫഖി തങ്ങള്‍ ശോഭിച്ചിരുന്നു. ജീവിതം മുഴുവന്‍ ജനസേവനത്തിനും ആരാധനകള്‍ക്കും വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അഗതികളെയും അനാഥരെയും ചേര്‍ത്തുനിര്‍ത്തി. മദ്രസാ പ്രസ്ഥാനം ഉള്‍പ്പെടെ സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മുശാവറ അംഗമെന്ന നിലയിലും ആത്മീയ സാന്നിധ്യമായും നിസ്സീമമായ സേവനം സമര്‍പ്പിച്ചു.
1906ലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ജനിച്ചത്. മൂന്നര ദശകക്കാലം കോഴിക്കോട് സിറ്റി മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും പിന്നീട് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന പ്രസിഡന്റായും ഒടുവില്‍ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉന്നതിയിലേക്ക് പോകുന്ന തലമുറയെ അദ്ദേഹം സ്വപ്‌നം കണ്ടു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനും സീതി സാഹിബിനുമൊപ്പം അടിയുറച്ച്‌നിന്ന് അഭിമാനകരമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.


മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. സമുദായത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും ആത്മബന്ധം പുലര്‍ത്തുകയും സമുദായത്തിന്റെ പൊതുവേദിയായി മുസ്‌ലിംലീഗിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെയും സ്ഥൈര്യത്തോടെയും ആ വെല്ലുവിളികളെ നേരിടാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. പ്രകോപനപരമായ ആക്ഷേപങ്ങളോടൊന്നും അതേ ഭാഷയില്‍ പ്രതികരിച്ചില്ല. എപ്പോഴും പക്വതയോടെയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും സംസാരിച്ചു.
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ അദ്ദേഹം 1973 ജനുവരി 19ന് വെള്ളിയാഴ്ച ദിവസമാണ് ഇഹലോകം വെടിഞ്ഞത്. പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ബാഫഖി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിലുടനീളം സമുദായ ഐക്യത്തിനും മത സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മഹോന്നത മാതൃക കൂടുതല്‍ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ ഇന്ന് സമുദായവും പൊതുസമൂഹവും അനുഭവിക്കുന്ന എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ ബാഫഖി തങ്ങളെ പോലെ ക്രാന്തദര്‍ശിത്വമുള്ള നേതാക്കളുടെ സ്വപ്‌നങ്ങളുണ്ട്. അവര്‍ വിത്തുപാകിയ നന്മകളാണ് നാം കൊയ്തുകൊണ്ടിരിക്കുന്നത്.

 

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending