kerala
ഇടതുപക്ഷത്തിന്റെ അപഥ സഞ്ചാരം
കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന് തന്നെ പറഞ്ഞിട്ടുള്ളത്.
കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന് തന്നെ പറഞ്ഞിട്ടുള്ളത്.
കെ.എന്‍.എ ഖാദര്‍
കമ്യൂണിസ്റ്റുകളുടെ കാവി ബന്ധങ്ങള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്. മുരത്ത വര്‍ഗീയ വലതുപക്ഷ ശക്തികളോട് അവര്‍ സന്ധിചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, അബദ്ധങ്ങള്‍ പിണഞ്ഞിട്ടുള്ളത്. ഹിറ്റ്ലര്‍ റഷ്യയെ അക്രമിച്ചേക്കുമെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ താക്കീത് ചെയ്തിരുന്നു. അതിനെ അവഗണിക്കുകയാണ് സ്റ്റാലിന് ചെയ്തത്. ജര്‍മ്മന്‍ പട്ടാളം റഷ്യന്‍ നഗരങ്ങളിലേക്ക് അപ്രതീക്ഷിത സമയത്ത് ഇരച്ചുകയറി. സ്റ്റാലിനും ഇതര നേതാക്കളും അന്ന് ഞെട്ടിപ്പോയി. അന്തിമ ഘട്ടത്തില്‍ ഹിറ്റ്ലര്‍ പരാജയപ്പെട്ടെങ്കിലും സ്റ്റാലിന് ഹിറ്റ്ലറെ വിശ്വസിച്ചിരുന്നതാണ് ചര്‍ച്ചിലിന്റെ താക്കിത് തള്ളിക്കളയാന്‍ കാരണം.
രണ്ടാം ലോക യുദ്ധ കാലത്ത് ഇന്ത്യയിലും കമ്യൂണിസ്റ്റുകള്‍ക്ക് വന്‍ വീഴ്ച സംഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യന്‍ ജനത ഒരുമിച്ചു പൊരുതിയ 1942 ല്‍ ക്വിറ്റ്ഇന്ത്യ സമരത്തോട് ചേര്ന്നുനില്ക്കാന് അവര്‍ക്ക് സാധിച്ചില്ല. ലോകയുദ്ധത്തില്‍ ബ്രിട്ടനും റഷ്യയും ഒരുമിച്ചു നില്‍ക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനകത്ത് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ അവര്‍ കാര്യമാക്കിയില്ല. സ്വാതന്ത്ര്യം ഒന്നുമാത്രം ആയിരുന്നു ജനങ്ങളുടെ ലക്ഷ്യം. ശത്രു ബ്രിട്ടന് ആയിരുന്നു. ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടനോട് സഹകരിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയില്‍ നിന്നുമവര്‍ മാറിനിന്നു. നാളിതുവരെ അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. കല്‍ക്കത്താ തിസീസ് പ്രയോഗിക്കാന്‍ തുടങ്ങിയ സഖാക്കള്‍ സ്വാതന്ത്ര്യം നേടിയ കാര്യവും അറിഞ്ഞതായി നടിച്ചില്ല. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധ സമരത്തിലേര്‍പ്പെടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അവര്‍ വിഡ്ഢികളായി. നൂറുവര്‍ഷക്കാലം വെള്ളക്കാരനെതിരെ പോരാടി ജയിച്ച ജനതയോടാണിത് കല്‍പ്പിച്ചത്. 1948 മുതല്‍ 1951 വരെ ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടി വിട്ടുപോകാന്‍ അത് കാരണമായി. കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ അവര്‍ ഇന്ത്യന്‍ സാഹചര്യം സത്യസന്ധമായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളോട് സന്ധിചെയ്തായാലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് മുഖ്യലക്ഷമെന്നവര്‍ വിശ്വസിച്ചു. 1967 ല്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു. മൊറാര്‍ജിയെ പ്രധാനമന്ത്രിയാക്കാനും അവര്‍ പിന്തുണ നല്കി. 1967 ല്‍ ബീഹാറില്‍ ജനസംഘവുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചു.
കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആ നിലപാട് എന്നേ തിരുത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ് ചോദ്യം ചെയ്യാനാവാത്തവിധം ഒരു രാഷ്ട്രീയ ശക്തിയായി ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ നിലനിന്നതാണ്. അക്കാലത്ത് മിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് എന്നെങ്കിലും ഒരു പതനമുണ്ടാവുമെന്ന് ചിന്തിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കുശേഷം നടന്ന 1977 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് തോല്‍ക്കുന്നത്. മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ ഘട്ടത്തിലാണ് ഒരു പുതിയ സാഹചര്യം ഇന്ത്യയില്‍ രൂപപ്പെട്ടത്. ഒരു ദിവസം കൊണ്ടല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്. അനേക വര്‍ഷങ്ങളായി അതിനുവേണ്ടി ക്ഷമാപൂര്‍വ്വം കാത്തിരുന്നവരും പരസ്യമായും രഹസ്യമായും അധ്വാനിച്ചവരും ഉണ്ടായിരുന്നു. കുഞ്ഞു സംസ്ഥാനങ്ങളില്‍ പലതരം കൂട്ടുകെട്ടുകളായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേരിട്ടും എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും വലിയ തോതിലുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ നടത്തിയിരുന്നു. ജനസംഘം സ്വതന്ത്ര പാര്‍ട്ടി, ജനതാപാര്‍ട്ടി തുടങ്ങിയവരും ഒരുമിച്ചുനിന്ന് വലതുപക്ഷത്തെ ശക്തിപ്പെടുത്തി. അതിന്റെ നായകത്വം എന്നും ഹിന്ദുത്വ ശക്തികള്‍ക്കായിരുന്നു.
ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം ഇതേപണി കോണ്‍ഗ്രസിനെതിരെ കിട്ടാവുന്നവരെ മുഴുവന്‍ കൂട്ടി നടത്തിപ്പോന്നു. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന വലതുപക്ഷവും സി.പി.എം നയിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ രാപ്പകല്‍ പണിയെടുത്തു. വെവ്വെറെ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്ന അവര്‍ ഒറ്റ ലക്ഷ്യക്കാരായിരുന്നുവെന്ന് തിരിച്ചറിയുകയും ഒന്നുചേരുകയും ചെയ്തത് അടിയന്തിരാവസ്ഥയുടെ തണലിലാണ്. ഇടതു, വലത് വ്യത്യാസമില്ലാതെ മൊറാര്‍ജിയുടെ വരവും കോണ്‍ഗ്രസിന്റെ തോല്‍വിയും അവര്‍ ആഘോഷിച്ചു. എങ്കിലും ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ഉയര്‍ത്തെഴുന്നേറ്റു തിരിച്ചുവരികയും രാജീവ്ഗാന്ധിയിലൂടെ മുന്നേറുകയും ചെയ്തു. ഈ രണ്ടു പേരും കൊല ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബ്ബലമായി. നരസിംഹറാവുവും മന്മോഹന് സിംഗുമെല്ലാം കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ലെന്ന് തെളിയിച്ച് ഭരണത്തിലേറി.
എങ്കിലും വിജയത്തിന്റെ രുചിയറിഞ്ഞ എതിരാളികള്‍ അടങ്ങിയിരുന്നില്ല. അവര്‍ ശക്തിപ്പെട്ടു. അനുയോജ്യായ അവസരം വന്നപ്പോള്‍ അധികാരം പിടിച്ചു. ഇപ്പോഴും കാര്യമായ പോറലൊന്നുമേല്ക്കാതെ ഇന്ത്യയെ കാല്ക്കീഴിലാക്കി മുന്നേറുന്നു. ഇതിനെ തടഞ്ഞുനിര്‍ത്താന്‍ ഇതുവരെ വ്യക്തമായ വഴികള്‍ തുറന്നു കിട്ടിയിട്ടില്ല. ഒന്നോ രണ്ടോ കുഞ്ഞു സംസ്ഥാനങ്ങളിലെ ഭരണവും പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സീറ്റുകളും കിട്ടിയാല്‍ ഇടതുപക്ഷത്തിന് തൃപ്തിയാവും. വലിയ ലക്ഷ്യങ്ങളൊന്നും തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മുന്നില്‍ ഇല്ല. പൊളിഞ്ഞു പാളീസായ തറവാട്ടിലെ പുതിയ കാരണവര്‍ ഒരു തട്ടുകട നടത്തി ജീവിക്കുന്നതുപോലെ, സി.പി.എം നിത്യനിദാന ചിലവുകള്‍ക്ക് കാശുണ്ടാക്കി ജീവിക്കുന്നു. ഇനിയുമൊരു വിപ്ലവത്തിനോ രാജ്യം മൊത്തം പിടിച്ചെടുക്കാനോ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. എങ്കിലും നരി കിടന്നിരുന്ന മടയില്‍ അവശേഷിക്കുന്ന പൂട പോലെ അവര്‍ കഴിയുന്നു. ഭരണം കേരളത്തില്‍ മാത്രമാകയാല്‍ അതെങ്കിലും പോകാതെ നോക്കാനുള്ള ജീവന് മരണ സമരത്തിലാണിവര്‍. അതിനെതിരെ ബി. ജെ.പി ഖഡ്ഗമുയര്‍ത്തുന്നത് തടയുക എന്നതു മാത്രമാണ് അവരുടെ നിലവിലെ ഫാസിറ്റ് വിരുദ്ധത. ബാക്കിയെല്ലാം കോണ്‍ഗ്രസ് വിരുദ്ധതയാണ്. കോട്ടയത്തോ, പത്തനംതിട്ടയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബി.ജെ.പിയോട് ചേരുന്നതിലും എസ്.ഡി.പി.ഐയോട് ചേര്‍ന്നു ഭരിക്കുന്നതിനോ അവര്‍ക്ക് കൂസലില്ലാത്തത് കോണ്‍ഗ്രസ് വിരുദ്ധ പാരമ്പര്യമാണ്. ദേശീയതലത്തില്‍ ബി. ജെ.പിയോട് ചേര്‍ന്ന് പലപ്പോഴും കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഒരു കാര്യമേയല്ലല്ലോ. സര്‍ക്കാര്‍ തല ബന്ധങ്ങള്‍ കേരളത്തിലെ ഇടതു സര്‍ക്കാറും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും തമ്മില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിയേയും അവര്‍ വിമര്‍ശിക്കാറില്ല. സി.പി.ഐ എന്ന പാര്‍ട്ടി മറിച്ചു ചിന്തിക്കാനും ദേശീയധാരയില്‍ ലയിക്കാനും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനും നടത്തിയ ശ്രമങ്ങള്‍ തുടരാന്‍ സി.പി.എം സമ്മതിച്ചില്ല. ആ നയം സി.പി.ഐ ഉപേക്ഷിക്കുന്നതുവരെ മുഖ്യശത്രുക്കളില്‍ സി.പി.ഐയേയും അവര്‍ ഉള്‍പ്പെടുത്തി. സി.പി.എമ്മിന്റെ എതിര്‍പ്പ് നേരിടാനാവാതെ പൊരുതിത്തോറ്റ സി.പി.ഐ ആയുധങ്ങള്‍വെച്ച് കീഴടങ്ങുകയാണ് ചെയ്തത്. സി.പി.ഐ എന്ന പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച അതി പ്രഗത്ഭ തോക്കളെ ഒന്നടക്കം ആ പാര്‍ട്ടി പുറത്താക്കിയത് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താനാണ്. അതോടെ സി.പി.എമ്മിന്റെ എല്ലാ വീഴ്ചകളുടെയും രാഷ്ട്രീയ ഭാരം സി.പി.ഐക്കാരും ചുമക്കുകയാണ്. അവര്‍ക്കു ഇനിയൊരു മോചന സാധ്യത വിദൂരമാണ്.
കേരളം വെടക്കാക്കി തനിക്കാക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. എന്തും ചെയ്യാന്‍ തയ്യാറായി അവര്‍ നില്‍ക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം കാഴ്ചക്കാര്‍ മാത്രമാണ്. ബോധപൂര്‍വ്വം അവര്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസും യു.ഡി.എഫും തകരണമെന്ന ലക്ഷ്യം രണ്ടു കൂട്ടര്‍ക്കുമുള്ളതാണ്. അതിനായി ചേതമില്ലാത്ത ഉപകാരങ്ങള്‍ തമ്മില്‍ തമ്മില്‍ ചെയ്യുന്നു. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും. കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന് തന്നെ പറഞ്ഞിട്ടുള്ളത്.
kerala
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര് വി ബാബു പറഞ്ഞു.
കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര് വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന് ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.
പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.
‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള് കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.
പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
kerala
തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്.
കരുമാല്ലൂര്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്‍ അവസരങ്ങളാണ് ഇവരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. ‘ കേരള് കീ ചുനാവ് അച്ഛാഹെ..’ എന്നു പറഞ്ഞുകൊണ്ട് തെങ്ങില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്‍ ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്‍ തെരുവിന്റെ ഓരോ മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്‍ നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്‍ക്കും ഇപ്പോള്‍ പണിയൊരുങ്ങിയിരിക്കുകയാണ്. നിര്‍മാണമേഖലയും കാര്‍ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്‍ പലര്‍ക്കും അടുത്തകാലത്ത് തൊഴില്‍ ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്‍ഷികമേഖലയില്‍ നെല്‍ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്‍ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രചാരണ ബോര്‍ഡുകളും ഫ്ളക്സ് നിര്‍മാണങ്ങളും സ്ഥാപിക്കല്‍ പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്ളക്സ് യൂണിറ്റുകളില്‍ ദിവസവും രാത്രിയും കൂട്ടിച്ചേര്‍ത്ത വേളകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്‍ത്തകര്‍ പറയുന്നു.
kerala
5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക, ആശമാര്‍ക്ക് 2000 രൂപയുടെ അലവന്‍സ് നല്‍കുക എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പൊതുജനാരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, തെരുവ് നായ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികളും, ജലലഭ്യത, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.
വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പരിഷ്കാരങ്ങള്‍ക്കൊപ്പം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണം, നിയമനങ്ങളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്ന നയപരമായ മാറ്റങ്ങളും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നു.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
1. അധികാരവും വികസന ഫണ്ടും പുനഃസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്
സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. ചരിത്രത്തിലാദ്യമായി, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന വികസന ഫണ്ട് അവകാശമാക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ 10% വര്‍ദ്ധനവ് ഉറപ്പാക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.
2. അഞ്ചുലക്ഷം വീടുകള്‍ ലക്ഷ്യം; ‘ആശ്രയ 2.0’ പദ്ധതി പുനഃരാരംഭിക്കും
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്കെടുത്ത് നല്‍കുന്നതിനുള്ള പദ്ധതിയും പത്രികയിലുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തമസ്കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ‘ആശ്രയ 2.0’ എന്ന പേരില്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കും.
3. റോഡുകള്‍ നന്നാക്കാന്‍ എമര്‍ജന്‍സി ടീം; 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ അടയ്ക്കും
തദ്ദേശ റോഡുകള്‍ ‘സ്മാര്‍ട്ടാക്കും’. റോഡിലെ കുഴികള്‍ നികത്തുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. കൂടാതെ, കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം നന്നാക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ട്രാക്ക് ചെയ്യാനുമായി ‘സ്മാര്‍ട്ട് റോഡ് ഫിക്സ് പ്ലാറ്റ് ഫോം’ 30-45 ദിവസത്തിനകം ആരംഭിക്കും.
4. മാലിന്യ നിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിക്കും; തെരുവ് നായ നിയന്ത്രണത്തിന് മൊബൈല്‍ എ.ബി.സി. യൂണിറ്റുകള്‍
ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. 100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരണം ഉറപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും. തെരുവുനായ നിയന്ത്രണത്തിനായി, വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും വാക്സിനേഷന് ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ എ.ബി.സി. യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യും.
5. യുവജനക്ഷേമത്തിന് ഊന്നല്‍; വിദ്യാര്‍ത്ഥികള്‍ക്ക് അക ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ്
യുവാക്കള്‍ക്ക് പ്രത്യേക ഘടക പദ്ധതിയും ഫണ്ടും നീക്കിവെച്ച് തൊഴില്‍ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യമിടും. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന ‘AI ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ്’ നല്കുന്ന ലേണിംഗ് സെന്ററുകള്‍ ആരംഭിക്കും. UPSC, PSC, SSC പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിംഗ് റൂമുകള്‍ സ്ഥാപിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
ഇന്ദിര കാന്റീന്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഇന്ദിര കാന്റീന് പോലുള്ള മികച്ച കാന്റീനുകള്‍ സ്ഥാപിക്കും.
തൊഴിലുറപ്പ് പരിഷ്കരണം: മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികള്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി പരിഷ്കരിക്കും.
ആശാവര്‍ക്കര്‍മാര്‍ക്ക് അലവന്‍സ്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.
വനിതാ ക്ഷേമം: ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേ-കെയര്‍ സൗകര്യത്തോടെ പിന്തുണ നല്കാന് എല്ലാ കോര്പ്പറേഷന് വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്റൂമുകള്‍ സ്ഥാപിക്കും.
ശിശുക്ഷേമം: ആറുമാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നേഴ്സറികളും സ്ഥാപിക്കും. ശിശുക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും.
വയോജന സഹായം: എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്പ്പ്ലൈന് സ്ഥാപിക്കും; ആംബുലന്‍സ്, പോലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.
വെള്ളപ്പൊക്ക നിയന്ത്രണം: നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന് അനന്ത മോഡല്‍ നടപ്പിലാക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും.
ഇ-ഗവേണന്‍സ്: ഭരണ സുതാര്യതയ്ക്കായി എ.ഐ. ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കും. അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ലീഗല്‍ റിഫോം: ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ന്യായ് പഞ്ചായത്തുകള്‍’ നിലവില്‍ വരും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ആക്ട് (നിയമം) കൊണ്ടുവരും.
പൊതു സൗകര്യങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, ഷി-ടോയ്ലറ്റ്, ബയോ ടോയ്ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ദ്ധിപ്പിക്കും.
ദുരന്ത നിവാരണം: ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും; പ്രാദേശിക തലത്തിലുള്ള സ്ഥിരം സമിതികള്‍ രൂപീകരിക്കും.
മയക്കുമരുന്ന് നിയന്ത്രണം: ‘മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍’ എന്ന ലക്ഷ്യത്തോടെ പോരാട്ടം ശക്തമാക്കും, എല്ലാ താലൂക്ക് ആശുപതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം: കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിത്യേന പ്രസിദ്ധീകരിക്കും.
ക്ഷേമ പെന്ഷന് മാറ്റങ്ങള്‍: ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും ചെയ്യേണ്ട മസ്റ്ററിംഗ്, പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.
-
world22 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

