Connect with us

kerala

മലപ്പുറം ജില്ലയിലെ വാക്‌സിന്‍ വിതരണം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കോവിഡ് രോഗികള്‍ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്‍കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. അത്യാഹിത സാഹചര്യത്തില്‍ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്‍കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്‍ഡില്‍ വെന്റിലേറ്റര്‍ സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകന്‍ ജേക്കബ് സെബാസ്റ്റിയന്‍ കോടതിയില്‍ വാദിച്ചു

Published

on

കൊച്ചി: മലപ്പുറം ജില്ലയിലെ വാക്‌സിന്‍ വിതരണത്തിലെ നടപടികളെ കുറിച്ചു സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കെ.പി.എ മജീദ് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. മലപ്പുറം ജില്ലയില്‍ രജിസ്‌ട്രേഷനു ജനങ്ങള്‍ എത്താത്തുതുമൂലമാണ് വാക്‌സിന്‍ വിതരണം ശരിയായി നടക്കാതെ വന്നതെന്നു അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വാദം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു കെ.പി.എ മജീദ് കോടതിയില്‍ ബോധിപ്പിച്ചു. ജില്ലയിലെ മതപണ്ഡിതന്‍മാര്‍ റമസാന്‍ മാസത്തില്‍ പോലും വാക്‌സിനെടുക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. വാക്‌സിനില്ലാത്തതാണ് കാരണമെന്നും സര്‍ക്കാര്‍ വാദം ശരിയല്ലെന്നും ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

കോവിഡ് രോഗികള്‍ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്‍കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. അത്യാഹിത സാഹചര്യത്തില്‍ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്‍കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്‍ഡില്‍ വെന്റിലേറ്റര്‍ സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകന്‍ ജേക്കബ് സെബാസ്റ്റിയന്‍ കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് അത്യാവശ്യത്തിനു കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചത്.

ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങളില്‍ വിശദമായ പത്രിക സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി. ജൂണ്‍ എട്ടിനു കേസ് പരിഗണിക്കുമ്പോള്‍ വിശദമായ പത്രിക സമര്‍പ്പിക്കണമെന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending