Connect with us

Article

മറിയം ബെയ്‌സയുടെ സിനിമാ സങ്കല്‍പ്പങ്ങള്‍

ആമിര്‍ഖാനൊപ്പം സിനിമ ചെയ്യണമെന്നാണ് വലിയ സ്വപ്നം

Published

on

അശ്‌റഫ് തൂണേരി

ആമിര്‍ഖാനൊപ്പം സിനിമ ചെയ്യണമെന്നാണ് വലിയ സ്വപ്നം

ഇന്ത്യയില്‍ നിന്നാണെന്ന് പറയുമ്പോഴേക്കും ആമിര്‍ഖാനെക്കുറിച്ചായിരുന്നു ദോഹയില്‍ വെച്ച് കണ്ടുമുട്ടിയ മറിയം ബെയ്സയുടെ ആദ്യ ചോദ്യം. സിനിമാ ലോകത്തെ അത്ഭുതപ്രതിഭയാണ് ആമിര്‍ എന്ന് ആവേശഭരിതയാവുന്നു തുര്‍ക്കിയില്‍ നിന്നുള്ള മറിയം. ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളെ ലളിത സുന്ദരമായും മനോഹരമായും പകര്‍ത്തിയ രണ്ടു സിനിമകള്‍ ഇതിനകം ചെയ്ത അവര്‍ പല തരം സിനിമകള്‍ കണ്ടെത്താനും ചെയ്യാനും നിരന്തര പ്രയത്‌നം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകയാണ്.

നിര്‍മ്മാതാവു കൂടിയായ ഈ യുവസംവിധായിക. ഔപചാരികമായി സിനിമ പഠിച്ചിട്ടില്ലെന്നത് കൊണ്ടാവാം ഈ മേഖലയെ പതിവു രീതിയിലല്ല സമീപിക്കുന്നത്. 2016-ല്‍ ഇസ്തംബൂളിലെ അത്താത്തുര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ സോഷ്യോളജി ബിരുദം കൂടെയുണ്ട്. പക്ഷെ നിരന്തരമായ സിനിമാ കാഴ്ചകളും യാത്രകളും പലരോടുമൊപ്പം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള അലച്ചിലുമാണ് സിനിമാ ലോകത്തേക്ക് കടന്നുകയറാന്‍ കൈമുതല്‍.

റസ്ഗാരഗുലു എന്ന തുര്‍ക്കിഷ് സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധനേടി. ബിസ് സുസുംഗ എന്ന മറ്റൊരു സ്ത്രീപക്ഷ ചലച്ചിത്രത്തിലൂടെ പുരസ്‌കാരത്തിന് അര്‍ഹയായി. തുര്‍ക്കിയിലെ പ്രശസ്തമായ മലത്യ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചു. കുഞ്ഞുചിത്രങ്ങളും പരസ്യചിത്രങ്ങളും നിര്‍മ്മിക്കുന്ന കുംഫിലിം എന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനിയുടെ ഉടമയാണ്. 2 കുട്ടികളുടെ മാതാവായ മറിയം സ്‌പോര്‍ട്‌സ് സിനിമയിലേക്ക് കൂടി തന്റെ മേഖല വ്യാപിപ്പിച്ചിരിക്കുന്നു. ഖത്തര്‍ 2022 ലോകകപ്പ് ദിനങ്ങളിലും തുടര്‍ന്നും ദോഹയിലെത്തി ഫുട്‌ബോള്‍ കളിയും ആരവങ്ങളും ഷൂട്ട് ചെയ്തു. 8 എപ്പിസോഡുകളിലായി പുറത്തിറക്കുന്ന ഫോറെവര്‍ എന്ന് പേരിട്ട ഡോക്യുമെന്ററിയുടെ അവസാന മിനുക്കുപണിയിലാണ്.

എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി

”എന്നെ സംബന്ധിച്ചിടത്തോളം കായികം എന്നാല്‍ അച്ചടക്കം എന്നാണ്. പിന്നെ അച്ചടക്കത്തോടെയുള്ള എന്തും ഞാന്‍ ഇഷ്ടപ്പെടുന്നു. അത് സിനിമയിലും. കായിക ഡോക്യുമെന്ററിയെടുക്കുന്നയാള്‍ എന്ന നിലയില്‍ ഞാന്‍ ധാരാളം സ്‌പോര്‍ട്‌സ് സിനിമകള്‍ കണ്ടു. എന്റെ സിനിമ, ഞാന്‍ അപ്പോള്‍ ജോലി ചെയ്യുന്ന കഥ, സ്‌പോര്‍ട്‌സിനെക്കുറിച്ചാണ് എന്ന ധാരണ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ മികച്ചത് ചെയ്യുന്നതുവരെ ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയാണ് മികച്ച കായിക ചിത്രം.” മറിയം വിശദീകരിക്കുന്നു.

ഖത്തറിലെ ലോകകപ്പിന്റെ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. വലിയ കാരണം; എന്റെ നിര്‍മ്മാതാവ് അലി ബുറാക്ക് സെലാന്‍, ഈ പ്രോജക്റ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് മുന്‍കൂട്ടി കണ്ടിരുന്നുവെന്നതാണ്. 26 പേരടങ്ങുന്ന ടീമാണ് ഡോക്യുമെന്ററി ജോലിക്കായി ദോഹയില്‍ എത്തിയത്. ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍, ഖത്തര്‍ നടത്തിയ ഒരുക്കങ്ങളും സ്റ്റേഡിയങ്ങളുടെ കഥകളും ആതിഥ്യമര്യാദയും പ്രകൃതിയും എല്ലാം ഞങ്ങളും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഇത്രയും ആദരവോടെയും സന്തോഷത്തോടെയും ഒത്തുചേരുന്നത് വളരെയധികം ആകര്‍ഷിച്ചു. വളരെ നല്ല ചില അഭിമുഖങ്ങളും സ്റ്റോറികളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ആവേശത്തോടെ എത്രയുംവേഗം പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ആമിര്‍ഖാന്റെ സിനിമാ തെരെഞ്ഞെടുപ്പ്

ബോളിവുഡ് സിനിമ എനിക്ക് വളരെ വിലപ്പെട്ടതാണ്. പല സിനിമകളിലും അഭിനയം വളരെ സ്വാഭാവികമായി അനുഭവപ്പെടുന്നു. തിരക്കഥകള്‍ വളരെ ലളിതമാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് ആമിര്‍ ഖാനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രോജക്റ്റ് തിരഞ്ഞെടുപ്പുകളും ആവിഷ്‌കാര രീതിയും ഞാന്‍ മാതൃകയായി എടുക്കുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ നല്ല സിനിമ എന്ന് വിളിക്കാനാവുന്നവയാണ്. ചില ചലച്ചിത്രങ്ങള്‍ കാണുമ്പോള്‍ അതാണ് സിനിമ എന്ന് തോന്നും. അദ്ദേഹം വെറുമൊരു ഇന്ത്യന്‍ കലാകാരനല്ല. ലോകത്തിലെ തന്നെ വലിയ ഒരു കലാകാരനാണ്. ഒരു സംവിധായിക എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒരിക്കല്‍ ആമിര്‍ ഖാനൊപ്പം ഒരു സിനിമ എടുക്കണം എന്നതാണ്. വാസ്തവത്തില്‍, അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കുന്നത് ഞാന്‍ തുടരും.

സ്ത്രീ സംവിധായികയുടെ വെല്ലുവിളി

കരിയര്‍ ഇപ്പോള്‍ അതിവേഗം മുന്നേറുകയാണ്. എന്റെ അവസാന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇത് ഉടന്‍ തന്നെ ആദ്യം അമേരിക്കയിലും പിന്നീട് തുര്‍ക്കിയിലും തിയേറ്ററുകളിലെത്തും. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ജോലികളില്‍ ഒന്ന് ഞാന്‍ തിരഞ്ഞെടുത്തുവെന്ന് ഓരോ ദിവസവും ഞാന്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നു. എങ്കിലും ഞാന്‍ എന്റെ പാഷന്‍ തുടരും. വെയിലില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു പുഷ്പത്തിന്റെ കഥയാണ് ബിസ് സുസുംഗ എന്ന ചലച്ചിത്രത്തിലൂടെ ഞാന്‍ പറഞ്ഞത്. പക്ഷേ പലപ്പോഴും തണലില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇനിയൊരിക്കലും സ്ത്രീകളെ പറ്റി ഒരു സിനിമ ചെയ്യേണ്ടതില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ജീവിക്കാം. വെയിലിലും തണലിലും ജീവിക്കാന്‍ അവര്‍ പ്രാപ്തരാണ്. പക്ഷേ എനിക്ക് ഇനി തണലില്‍ ജീവിക്കാന്‍ കഴിയില്ല. ജീവിതം മാറ്റിമറിക്കുന്ന സിനിമകള്‍ ചെയ്യാതെ ഞാന്‍ തളരില്ല. ദൈവം സഹായിക്കുമെന്നും എപ്പോഴും എന്നെ പിന്തുണയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സിനിമകള്‍ ഇന്ത്യക്കാരും കാണണമെന്നാണ് എന്റെ ആശ.

ഇസ്ലാമിക് സിനിമയും മാജിദ് മജീദിയും

ഇറാനി സംവിധായകന്‍ മാജീദ് മജീദിയുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുസ്ലീം സംവിധായകര്‍ക്ക് അഭിമാനിക്കാവുന്ന പേരാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. തുര്‍ക്കിയിലും അറിയപ്പെടുന്ന ഒരു പ്രധാന സംവിധായകനാണ് അദ്ദേഹം. ‘ദി മെസേജ്’ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. അത് ഞാനാണെങ്കില്‍ അത് എങ്ങനെ ചെയ്യും, അത് എങ്ങനെ കാണിക്കും? ദി മെസ്സേജ്. അന്ന്, മുസ്തഫ അക്കാദിനെക്കാള്‍ മികച്ച ആശയം ആരെങ്കിലും കൊണ്ടുവരുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. അക്കാലത്തിറങ്ങിയ നബിയെക്കുറിച്ചുള്ള ഒരേയൊരു സിനിമ ‘ദ മെസ്സേജ്’ ആയിരിക്കുമോ?
മാജിദ് മജീദി ഈ സിനിമ മറ്റൊരു രൂപത്തില്‍ ചെയ്തവതരിപ്പിച്ചു. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇതൊരു പെര്‍ഫെക്റ്റ് സിനിമയാണ്.

അദ്ദേഹം മുഹമ്മദ് നബിയെ കാണിക്കുന്ന രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ? പ്രത്യേകിച്ച് വിരലിലൂടെ കണ്ണ് കാണുന്ന ആ രംഗം. ഞാനെങ്ങനെ വിവരിക്കും… വിരലുകള്‍ തുറന്നാല്‍ നമുക്ക് മുഹമ്മദ് നബി (സ)യുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു. അപ്പോള്‍ അവര്‍ അത് എങ്ങനെ കാണിക്കുന്നുവെന്നതില്‍ നിങ്ങള്‍ക്ക് ദേഷ്യം വരും. മാജീദ് മജീദിക്കും അങ്ങനെ തോന്നും എന്നാണ് കരുതുന്നത്. ഇത് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. മുസ്തഫ അക്കാദും മജീദ് മജീദിയും എടുത്ത ഇസ്ലാമിക സിനിമകളുടെ ശ്രമങ്ങള്‍ നമുക്ക് തുടരണം. ഈ രണ്ട് മികച്ച സിനിമകള്‍ക്കിടയിലെ അകലം 36 വര്‍ഷളാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു.? ഇസ്ലാമിനെക്കുറിച്ചും നമ്മുടെ പ്രവാചകനെക്കുറിച്ചും നമ്മള്‍ മറ്റാരെക്കാളും സ്വതന്ത്രരാണെന്ന് നാം ജനങ്ങളോട് പറയണം. സിനിമയിലെ ഇസ്ലാമിനെ കുറിച്ചും സെറ്റില്‍ ഒരു മുസ്ലിം വ്യക്തിയെന്ന നിലയില്‍ നമുക്കെങ്ങിനെ മുന്നോട്ടുപോവാം എന്ന കാര്യത്തിലും എനിക്ക് ധാരണയുണ്ട്. മുസ്ലിമായി പല കാര്യങ്ങളിലും പ്രായോഗിക സമീപനങ്ങള്‍ എടുത്ത് മുന്നോട്ടുപോവുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.സിനിമയിലെ ഇസ്ലാം നമ്മുടെ ധാരണകളില്‍ മാത്രം മതിയാവില്ല. സൂക്ഷ്മ സമീപനം തേടുന്നതാണത്. നമുക്ക് ഇപ്പോഴും നമ്മളെയും നമ്മുടെ ശക്തിയെയും അറിയില്ല. ഇസ്ലാമിന്റെ അതിരുകള്‍ വളരെ വ്യക്തവും വിശാലവുമാണ്. എന്നാല്‍ നമ്മള്‍ പോലും ഈ സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത് സിനിമയില്‍ പ്രകടിപ്പിക്കാനാവാതെ പോവുന്നത്.

തിരിച്ചുവരവില്‍ തുര്‍ക്കി

സിനിമയുടെ യാത്രകളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും കടന്നുപോകവേയാണ് ഭൂകമ്പം ജീവിതത്തെ പിടിച്ചുലച്ചത്. ഉറക്കമില്ലാത്ത ദിനങ്ങളുണ്ടായി. തുര്‍ക്കിയിലെ 10 പ്രവിശ്യകളിലായി 500 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം സംഭവിച്ചത്. ചില നഗരങ്ങളിലെ തെരുവുകള്‍ പൊടുന്നനെ പാടേ ഇല്ലാതായി. കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളുമെല്ലാം ഭൂമിക്കടിയിലേക്ക് പോയി. 45,968 പേരിലധികം തുര്‍ക്കിയില്‍ മാത്രം മരിച്ചു. സിറിയയിലും മരണങ്ങള്‍ വേറെ. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. മിക്ക നഗരങ്ങളും കൂട്ടക്കുഴിമാടങ്ങളായി മാറിയ കാഴ്ചകള്‍ വല്ലാതെ നൊമ്പരപ്പെടുത്തി. സാധാരണയായി, ഒരു സംസ്ഥാനത്ത് ഒരു ദുരന്തം സംഭവിക്കുമ്പോള്‍, ചുറ്റുമുള്ള പ്രവിശ്യകളില്‍ നിന്ന് പിന്തുണ ലഭിക്കും. അതിന് ഇപ്രാവശ്യം തടസ്സം നേരിട്ടു ആദ്യദിവസം. ചില പ്രവിശ്യകളില്‍ എത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ഖത്തര്‍ ഉള്‍പ്പെടെ പുറത്ത് നിന്നുള്ള സുരക്ഷാ സംഘമുള്‍പ്പെടെയെത്തി രക്ഷാ പ്രവര്‍ത്തനവും റിലീഫും തുടങ്ങിയത്. വിവിധ സ്ഥലങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളേയാണ് ഭൂകമ്പം ബാധിച്ചത്.

കുട്ടികളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ ഇല്ലാതായവരും ഇണകള്‍ ഇല്ലാതായവരും നിരവധി. കുഞ്ഞുങ്ങളേ ഉള്‍പ്പെടെ കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനോടെ ദിനങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ അത്ഭുതം സംഭവിച്ചു. ഇപ്പോള്‍ 102 രാജ്യങ്ങളോളം തുര്‍ക്കിക്ക് സഹായം നല്‍കിവരുന്നുണ്ട്. വീടുകളും താമസകേന്ദ്രങ്ങളും തകര്‍ന്ന ആയിരങ്ങള്‍ അഭയാര്‍ത്ഥി കൂടാരങ്ങളില്‍ താമസിക്കുകയാണ്. പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കഹ്റമന്‍മാരാസ്, ഗാസിയാന്‍ടെപ്, മാലാത്യ, ദിയാര്‍ബക്കര്‍, കിലിസ്, സാന്‍ലിയുര്‍ഫ, ആദിയമാന്‍, ഹതായ്, ഉസ്മാനിയേ, അദാന, എലാസിഗ് എന്നീ തുര്‍ക്കിയിലലെ 11 നഗരങ്ങളെയാണ് ഭൂകമ്പ ദുരിതം ഏറ്റവും ബാധിച്ചത്. കഹ്റാമന്‍മാരാസ്, ഹതായ്, അദാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും കെട്ടിടങ്ങള്‍ തകര്‍ന്നതും. ഇനിയും വലിയ ദുരന്തങ്ങളുണ്ടാവല്ലേ എന്ന അനുദിന പ്രാര്‍ത്ഥനയിലാണ് ഞങ്ങളുടെ ജീവിതം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending