Connect with us

india

കേരളം മയക്കുമരുന്ന് ലോബിയുടെ പറുദീസയാക്കിയത് സി.പി.എമ്മെന്ന് എം.എം ഹസ്സന്‍

Published

on

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് ലോബിയുടെ പറുദീസയായി മാറ്റിയതില്‍ സി.പി.എമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ലഹരിക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുകയും ലഹരിമാഫിയെ അമര്‍ച്ച ചെയ്യുമെന്ന് അധരവ്യായമം നടത്തുകയും ചെയ്യുമ്പോള്‍ അത്തരക്കാര്‍ക്ക് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാര്‍ സംരക്ഷണവും സഹായവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് പൊതുസമൂഹം കാണുന്നത്.

അതിന് ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസിന്റെ പാന്‍മസാല കള്ളക്കടത്തിലെ പങ്കെന്നും ഹസ്സന്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട ലഹരി ഉത്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തിയതിന് ഷാനവാസിന്റെ ലോറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ളക്കടത്തില്‍ പങ്കില്ലെന്ന് വരുത്താന്‍ സി.പി.എം നേതാവ് തയ്യാറാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തു. കൂടാതെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മറ്റുജോലിക്കാരും ഡി.വൈ.എഫ്.ഐക്കാരുമാണ്. ലഹരിക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതില്‍ നിന്നും തന്നെ ലഹരിക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ആത്മാര്‍ത്ഥത വ്യക്തമാണ്.

തലശ്ശേരിയില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊലചെയ്യപ്പെട്ട സംഭവത്തിലും പ്രതി ഡി.വൈ.എഫ്.ഐക്കാരനാണ്. സി.പി.എമ്മുകാര്‍ പ്രതികളല്ലാത്ത ഒരു ലഹരി കേസും സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ ഒളിച്ചുകളി നടത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. ലഹരിക്കേസുകളില്‍ പ്രതികളാകുന്ന സി.പി.എമ്മുകാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് പ്രയോജനമില്ലെന്നും അവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ശക്തമായ വകുപ്പ് ചുമത്തി കര്‍ശന നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending